കേരളത്തിലെ പാവപ്പെട്ടവർക്ക് വീടുവെച്ചു കൊടുക്കുന്ന ഭവനനിർമ്മാണ പദ്ധതിയിൽ വൻ തോതിൽ കമ്മീഷൻ തുക അടിച്ചെടുക്കാൻ ശ്രമിക്കുകയാണ് സ്വപ്നയും സംഘവും ചെയ്തതെന്നും അതിനായിട്ട് വൻ ഇടപാടുകൾ നടന്നിട്ടുള്ളതായും അന്വേഷണ സംഘം
സംസ്ഥാന സർക്കാരിന് ഏറെ പഴി കേൾക്കേണ്ടി വന്ന കാര്യമാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി
ബന്ധപ്പെട്ട് ഉടലെടുത്ത വിഷയങ്ങൾ .അനിൽ അക്കരെ എം എൽ എ കൂടി ശക്തമായ ആരോപണങ്ങളുമായി
കളം നിറഞ്ഞപ്പോൾ പിണറായി സർക്കാർ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കണ്ടത് .
കേരളത്തിലെ പാവപ്പെട്ടവർക്ക് വീടുവെച്ചു കൊടുക്കുന്ന ഭവനനിർമ്മാണ പദ്ധതിയിൽ വൻ തോതിൽ കമ്മീഷൻ തുക അടിച്ചെടുക്കാൻ ശ്രമിക്കുകയാണ് സ്വപ്നയും സംഘവും ചെയ്തതെന്നും അതിനായിട്ട് വൻ ഇടപാടുകൾ നടന്നിട്ടുള്ളതായും അന്വേഷണ സംഘം ആരോപിക്കുകയുണ്ടായി .
എന്നാൽ ഈ കേസിൽ കേന്ദ്ര ഏജൻസിയായ സി ബി ഐ വൻ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നാണ് ഇടതുപക്ഷം ആരോപിച്ചത്.. സർക്കാർ സി ബി ഐ അന്വേഷണം നിർവീര്യമാക്കാൻ വേണ്ടുന്നതെല്ലാം ചെയ്യാൻ തുടങ്ങിയതോടെ സി ബി ഐ സർക്കാർ പോര് രൂക്ഷമായി .
അതിന്റെ തുടർച്ചെയെന്ന തരത്തിൽ തന്നെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുക്കുകയും ചെയ്തിരിക്കുകയാണ്.ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജിയിൽ, സിബിഐ സുപ്രീംകോടതിയിൽ മറുപടി നൽകിയത് ശ്രദ്ധേയവുമാണ് .
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും വെളിപ്പെടുത്തി.വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു.
ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കുവരെ ലഭിച്ചു. അതിനാൽ അന്വേഷണം തുടരണമെന്നാണ് വാദം.
ഇതിൽ സർക്കാരിനൊപ്പം തന്നെ ആഘാതം നേരിട്ടത് യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ കൂടിയായിരുന്നു
അതേസമയം ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. വിദേശ സംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം. കേസിൽ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha