Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് താഴിടുന്നു... 2026ല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ താഴിടുന്നു

06 MARCH 2021 08:53 AM IST
മലയാളി വാര്‍ത്ത

തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത സ്വീകരിച്ചിരിക്കുന്നു. മമത നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

291മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ 50 പേർ സ്ത്രീകളാണ്. നന്ദിഗ്രാമിലെ തൃണമൂൽ എം എൽ എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് അനുയായികൾക്കൊപ്പം ബി ജെ പിയിൽ ചേർന്നത്.തുടർന്ന് അദ് ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കുവാൻ വെല്ലുവിളിക്കുകയായിരുന്നു'- ഈ വെല്ലുവിളി മമത ഏറ്റെടുത്തതോടെ ഒരു കടുത്ത മത്സരത്തിനാകും ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് -

 

 

ബംഗാളിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കൽ കൂടി രാഷ്ട്രീയ പോരാട്ടം സങ്കീർണമായിരിക്കുന്നു. മൂന്നാം വട്ടം ഭരണം നിലനിർത്താൻ തുണമൂൽ - ഭരണം പിടിക്കാൻ ബിജെപി- അവശേഷിക്കുന്ന ഇടം വീണ്ടെടുക്കാൻ കോൺഗ്രസിൻ്റെ വാലും പിടിച്ച് ഇടതുപാർട്ടികൾ - ഇതാണ് ബംഗാൾ ചിത്രം.

നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിലൂടെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ കോൺഗ്രസ് _ അതിനു ശേഷം അരങ്ങേറുന്ന പൊടി പാറുന്ന രാഷ്ട്രീയ പോരാട്ടമാണ് ഇക്കുറി ബംഗാൾ കാണാൻ പോകുന്നത്. വരാൻ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ബി ജെ പി ശക്തി തെളിയിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ബംഗാളിലും അസമിലുമാണ്. 2014 മുതൽ ബി ജെ പി മോഹിക്കുന്നതും അതാണ്.

 

 

ഹൈന്ദവ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് വേരോട്ടമുള്ള മണ്ണല്ല ബംഗാൾ. വ്യത്യസ്തമായ രാഷ്ട്രീയ ധാരയിൽ കൂടി പോകുന്ന സംസ്ഥാനമാണ് ബംഗാൾ- കോൺഗ്രസും ഇടത്, ശക്തികളും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് ബംഗാൾ-1972 മുതൽ 1977 വരെ ബംഗാൾ ഭരിച്ചത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സിദ്ധാർത്ഥശങ്കർ റേ ആയിരുന്നു'- ഇടതുപാർട്ടികൾ കോൺഗ്രസിനെ കടപുഴക്കി 1977 മുതൽ 2011 വരെ ബംഗാളിൻ്റെ അധികാരവും കൈയ്യാളി. 2007-ൽ ആരംഭിച്ച നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിൽ ഇടത് പാർട്ടികൾക്ക് കാലിടറി.

2011-ൽ ഇടത് പക്ഷം ബംഗാളിൽ നിഷ്പ്രഭമായി.തുടർന്ന് കോൺഗ്രസും ഇടതുപക്ഷവും ദുർബലമായി കൊണ്ടിരുന്നു. ആ സമയം ബി ജെ പി വിത്തുകൾ പാകി തുടങ്ങിയിരുന്നു. അമിത് ഷായുടെ നേതൃത്യത്തിൽ അടിത്തട്ട് ഉഴുത് മറിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കി' - 2019-ലെ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിലേക്ക് എത്തി. ആരോപണ പ്രത്യാരോപണങ്ങളും കേന്ദ്ര സംസ്ഥാന യുദ്ധങ്ങളും കൊണ്ട് പിരിമുറുക്കി കളം കടുപ്പിച്ചു.

 

ഇതിനിടയിൽ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർത്തു.ബംഗാളിൽ ബിജെപിയുടെ യുദ്ധത്തിൽ കോൺഗ്രസ് മുക്ത ഭാരതം പോലെ തന്നെ ഇടത് മുക്ത ഭാരതവും നിലവിൽ വരും. ത്രിപുരയിൽ നേടിയ ഭരണത്തിൻ്റെ തുടക്കമാണ് ബംഗാളിൽ നടക്കാൻ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ' -

ബംഗാളിലൂടെ കേരളമെന്ന മുദ്രാവാക്യം ഉയർത്താനുളള സാധ്യതയാണ് തേടുന്നത്. മോദി സർക്കാരിനോടും ബി ജെ പി യോടും നിരന്തരം ഏറ്റുമുട്ടി എന്നും പ്രതിപക്ഷമായി നിലയുറപ്പിക്കുന്ന മമതയെ വീഴ്ത്തുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.ബി ജെ പിയെ നേരിടാൻ മമത നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ചൂടേറ്റുന്നത്.പത്ത് വർഷത്തെ മമതയുടെ ഭരണമാണ് ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം മമതയുടെ ഭരണത്തോട് ബംഗാളിന് മമതയുണ്ടെന്ന് പാർട്ടി പോലും അവകാശപ്പെടുന്നില്ല.

 

ഭരണ കർത്താവ് എന്നതിലുപരി ഒരു പോരാളി ആയി മാറുകയായിരുന്നു മമത. ഇക്കുറി മുൻ തിരഞ്ഞെടുപ്പിൽ നേരിട്ടതിനെക്കാൾ കടുത്ത മത്സരമാണ് മമത നേരിടാൻ പോകുന്നത്.

2015-ൽ ബീഹാറിൽ ബദ്ധവൈരികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൈകോർത്ത് മഹാ സഖ്യമുണ്ടാക്കിയത് ബി ജെ പി എന്ന പൊതുശത്രുവിനെ നേരിടാനായിരുന്നു. അതിന് സമാനമാണ് ഇപ്പോൾ ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളുമായിട്ടുള്ള സഖ്യം - നിലനിൽപിന് വേണ്ടിയുള്ള ഒത്തു ചേരലാണ് അത്.

 

 

2026-ൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇത് തന്നെ ആയിരിക്കും.2014- ന് ശേഷം ദുർബലമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് പുതിയ ചങ്ങാത്തം എത്രമാത്രം ഗുണമായി മാറും എന്ന് കാത്തിരുന്ന് കാണാം - ഇപ്പോൾ തന്നെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടു മായുള്ള ബാന്ധവത്തെച്ചൊല്ലി തർക്കം തലയുർത്തിയിട്ടുണ്ട്. ബംഗാളിൽ പ്രവചനം ഇപ്പോൾ അസാദ്ധ്യമാണ്. ഫലം വന്നു കഴിഞ്ഞാലും അവിടെ പല കരുനീക്കങ്ങളും പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (22 minutes ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (34 minutes ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (49 minutes ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (50 minutes ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (2 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (3 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (11 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (11 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (11 hours ago)

Malayali Vartha Recommends