Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് താഴിടുന്നു... 2026ല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ താഴിടുന്നു

06 MARCH 2021 08:53 AM IST
മലയാളി വാര്‍ത്ത

തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത സ്വീകരിച്ചിരിക്കുന്നു. മമത നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

291മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ 50 പേർ സ്ത്രീകളാണ്. നന്ദിഗ്രാമിലെ തൃണമൂൽ എം എൽ എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് അനുയായികൾക്കൊപ്പം ബി ജെ പിയിൽ ചേർന്നത്.തുടർന്ന് അദ് ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കുവാൻ വെല്ലുവിളിക്കുകയായിരുന്നു'- ഈ വെല്ലുവിളി മമത ഏറ്റെടുത്തതോടെ ഒരു കടുത്ത മത്സരത്തിനാകും ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് -

 

 

ബംഗാളിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കൽ കൂടി രാഷ്ട്രീയ പോരാട്ടം സങ്കീർണമായിരിക്കുന്നു. മൂന്നാം വട്ടം ഭരണം നിലനിർത്താൻ തുണമൂൽ - ഭരണം പിടിക്കാൻ ബിജെപി- അവശേഷിക്കുന്ന ഇടം വീണ്ടെടുക്കാൻ കോൺഗ്രസിൻ്റെ വാലും പിടിച്ച് ഇടതുപാർട്ടികൾ - ഇതാണ് ബംഗാൾ ചിത്രം.

നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിലൂടെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ കോൺഗ്രസ് _ അതിനു ശേഷം അരങ്ങേറുന്ന പൊടി പാറുന്ന രാഷ്ട്രീയ പോരാട്ടമാണ് ഇക്കുറി ബംഗാൾ കാണാൻ പോകുന്നത്. വരാൻ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ബി ജെ പി ശക്തി തെളിയിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ബംഗാളിലും അസമിലുമാണ്. 2014 മുതൽ ബി ജെ പി മോഹിക്കുന്നതും അതാണ്.

 

 

ഹൈന്ദവ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് വേരോട്ടമുള്ള മണ്ണല്ല ബംഗാൾ. വ്യത്യസ്തമായ രാഷ്ട്രീയ ധാരയിൽ കൂടി പോകുന്ന സംസ്ഥാനമാണ് ബംഗാൾ- കോൺഗ്രസും ഇടത്, ശക്തികളും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് ബംഗാൾ-1972 മുതൽ 1977 വരെ ബംഗാൾ ഭരിച്ചത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സിദ്ധാർത്ഥശങ്കർ റേ ആയിരുന്നു'- ഇടതുപാർട്ടികൾ കോൺഗ്രസിനെ കടപുഴക്കി 1977 മുതൽ 2011 വരെ ബംഗാളിൻ്റെ അധികാരവും കൈയ്യാളി. 2007-ൽ ആരംഭിച്ച നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിൽ ഇടത് പാർട്ടികൾക്ക് കാലിടറി.

2011-ൽ ഇടത് പക്ഷം ബംഗാളിൽ നിഷ്പ്രഭമായി.തുടർന്ന് കോൺഗ്രസും ഇടതുപക്ഷവും ദുർബലമായി കൊണ്ടിരുന്നു. ആ സമയം ബി ജെ പി വിത്തുകൾ പാകി തുടങ്ങിയിരുന്നു. അമിത് ഷായുടെ നേതൃത്യത്തിൽ അടിത്തട്ട് ഉഴുത് മറിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കി' - 2019-ലെ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിലേക്ക് എത്തി. ആരോപണ പ്രത്യാരോപണങ്ങളും കേന്ദ്ര സംസ്ഥാന യുദ്ധങ്ങളും കൊണ്ട് പിരിമുറുക്കി കളം കടുപ്പിച്ചു.

 

ഇതിനിടയിൽ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർത്തു.ബംഗാളിൽ ബിജെപിയുടെ യുദ്ധത്തിൽ കോൺഗ്രസ് മുക്ത ഭാരതം പോലെ തന്നെ ഇടത് മുക്ത ഭാരതവും നിലവിൽ വരും. ത്രിപുരയിൽ നേടിയ ഭരണത്തിൻ്റെ തുടക്കമാണ് ബംഗാളിൽ നടക്കാൻ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ' -

ബംഗാളിലൂടെ കേരളമെന്ന മുദ്രാവാക്യം ഉയർത്താനുളള സാധ്യതയാണ് തേടുന്നത്. മോദി സർക്കാരിനോടും ബി ജെ പി യോടും നിരന്തരം ഏറ്റുമുട്ടി എന്നും പ്രതിപക്ഷമായി നിലയുറപ്പിക്കുന്ന മമതയെ വീഴ്ത്തുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.ബി ജെ പിയെ നേരിടാൻ മമത നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ചൂടേറ്റുന്നത്.പത്ത് വർഷത്തെ മമതയുടെ ഭരണമാണ് ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം മമതയുടെ ഭരണത്തോട് ബംഗാളിന് മമതയുണ്ടെന്ന് പാർട്ടി പോലും അവകാശപ്പെടുന്നില്ല.

 

ഭരണ കർത്താവ് എന്നതിലുപരി ഒരു പോരാളി ആയി മാറുകയായിരുന്നു മമത. ഇക്കുറി മുൻ തിരഞ്ഞെടുപ്പിൽ നേരിട്ടതിനെക്കാൾ കടുത്ത മത്സരമാണ് മമത നേരിടാൻ പോകുന്നത്.

2015-ൽ ബീഹാറിൽ ബദ്ധവൈരികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൈകോർത്ത് മഹാ സഖ്യമുണ്ടാക്കിയത് ബി ജെ പി എന്ന പൊതുശത്രുവിനെ നേരിടാനായിരുന്നു. അതിന് സമാനമാണ് ഇപ്പോൾ ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളുമായിട്ടുള്ള സഖ്യം - നിലനിൽപിന് വേണ്ടിയുള്ള ഒത്തു ചേരലാണ് അത്.

 

 

2026-ൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇത് തന്നെ ആയിരിക്കും.2014- ന് ശേഷം ദുർബലമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് പുതിയ ചങ്ങാത്തം എത്രമാത്രം ഗുണമായി മാറും എന്ന് കാത്തിരുന്ന് കാണാം - ഇപ്പോൾ തന്നെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടു മായുള്ള ബാന്ധവത്തെച്ചൊല്ലി തർക്കം തലയുർത്തിയിട്ടുണ്ട്. ബംഗാളിൽ പ്രവചനം ഇപ്പോൾ അസാദ്ധ്യമാണ്. ഫലം വന്നു കഴിഞ്ഞാലും അവിടെ പല കരുനീക്കങ്ങളും പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (7 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (8 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (9 hours ago)

അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല: എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണമെന്ന് എന്‍ഐഎ  (10 hours ago)

മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍  (10 hours ago)

പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ പരിശോധന  (10 hours ago)

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്:ബിഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂല റിപ്പോര്‍ട്ട്  (11 hours ago)

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്  (11 hours ago)

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു  (11 hours ago)

കാമുകന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി  (11 hours ago)

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (13 hours ago)

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം  (13 hours ago)

Malayali Vartha Recommends