Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് താഴിടുന്നു... 2026ല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ താഴിടുന്നു

06 MARCH 2021 08:53 AM IST
മലയാളി വാര്‍ത്ത

തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത സ്വീകരിച്ചിരിക്കുന്നു. മമത നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

291മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ 50 പേർ സ്ത്രീകളാണ്. നന്ദിഗ്രാമിലെ തൃണമൂൽ എം എൽ എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് അനുയായികൾക്കൊപ്പം ബി ജെ പിയിൽ ചേർന്നത്.തുടർന്ന് അദ് ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കുവാൻ വെല്ലുവിളിക്കുകയായിരുന്നു'- ഈ വെല്ലുവിളി മമത ഏറ്റെടുത്തതോടെ ഒരു കടുത്ത മത്സരത്തിനാകും ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് -

 

 

ബംഗാളിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കൽ കൂടി രാഷ്ട്രീയ പോരാട്ടം സങ്കീർണമായിരിക്കുന്നു. മൂന്നാം വട്ടം ഭരണം നിലനിർത്താൻ തുണമൂൽ - ഭരണം പിടിക്കാൻ ബിജെപി- അവശേഷിക്കുന്ന ഇടം വീണ്ടെടുക്കാൻ കോൺഗ്രസിൻ്റെ വാലും പിടിച്ച് ഇടതുപാർട്ടികൾ - ഇതാണ് ബംഗാൾ ചിത്രം.

നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിലൂടെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച തൃണമൂൽ കോൺഗ്രസ് _ അതിനു ശേഷം അരങ്ങേറുന്ന പൊടി പാറുന്ന രാഷ്ട്രീയ പോരാട്ടമാണ് ഇക്കുറി ബംഗാൾ കാണാൻ പോകുന്നത്. വരാൻ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ബി ജെ പി ശക്തി തെളിയിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ബംഗാളിലും അസമിലുമാണ്. 2014 മുതൽ ബി ജെ പി മോഹിക്കുന്നതും അതാണ്.

 

 

ഹൈന്ദവ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് വേരോട്ടമുള്ള മണ്ണല്ല ബംഗാൾ. വ്യത്യസ്തമായ രാഷ്ട്രീയ ധാരയിൽ കൂടി പോകുന്ന സംസ്ഥാനമാണ് ബംഗാൾ- കോൺഗ്രസും ഇടത്, ശക്തികളും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് ബംഗാൾ-1972 മുതൽ 1977 വരെ ബംഗാൾ ഭരിച്ചത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സിദ്ധാർത്ഥശങ്കർ റേ ആയിരുന്നു'- ഇടതുപാർട്ടികൾ കോൺഗ്രസിനെ കടപുഴക്കി 1977 മുതൽ 2011 വരെ ബംഗാളിൻ്റെ അധികാരവും കൈയ്യാളി. 2007-ൽ ആരംഭിച്ച നന്ദിഗ്രാം കർഷക പ്രക്ഷോഭത്തിൽ ഇടത് പാർട്ടികൾക്ക് കാലിടറി.

2011-ൽ ഇടത് പക്ഷം ബംഗാളിൽ നിഷ്പ്രഭമായി.തുടർന്ന് കോൺഗ്രസും ഇടതുപക്ഷവും ദുർബലമായി കൊണ്ടിരുന്നു. ആ സമയം ബി ജെ പി വിത്തുകൾ പാകി തുടങ്ങിയിരുന്നു. അമിത് ഷായുടെ നേതൃത്യത്തിൽ അടിത്തട്ട് ഉഴുത് മറിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കി' - 2019-ലെ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിലേക്ക് എത്തി. ആരോപണ പ്രത്യാരോപണങ്ങളും കേന്ദ്ര സംസ്ഥാന യുദ്ധങ്ങളും കൊണ്ട് പിരിമുറുക്കി കളം കടുപ്പിച്ചു.

 

ഇതിനിടയിൽ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർത്തു.ബംഗാളിൽ ബിജെപിയുടെ യുദ്ധത്തിൽ കോൺഗ്രസ് മുക്ത ഭാരതം പോലെ തന്നെ ഇടത് മുക്ത ഭാരതവും നിലവിൽ വരും. ത്രിപുരയിൽ നേടിയ ഭരണത്തിൻ്റെ തുടക്കമാണ് ബംഗാളിൽ നടക്കാൻ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ' -

ബംഗാളിലൂടെ കേരളമെന്ന മുദ്രാവാക്യം ഉയർത്താനുളള സാധ്യതയാണ് തേടുന്നത്. മോദി സർക്കാരിനോടും ബി ജെ പി യോടും നിരന്തരം ഏറ്റുമുട്ടി എന്നും പ്രതിപക്ഷമായി നിലയുറപ്പിക്കുന്ന മമതയെ വീഴ്ത്തുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.ബി ജെ പിയെ നേരിടാൻ മമത നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ചൂടേറ്റുന്നത്.പത്ത് വർഷത്തെ മമതയുടെ ഭരണമാണ് ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം മമതയുടെ ഭരണത്തോട് ബംഗാളിന് മമതയുണ്ടെന്ന് പാർട്ടി പോലും അവകാശപ്പെടുന്നില്ല.

 

ഭരണ കർത്താവ് എന്നതിലുപരി ഒരു പോരാളി ആയി മാറുകയായിരുന്നു മമത. ഇക്കുറി മുൻ തിരഞ്ഞെടുപ്പിൽ നേരിട്ടതിനെക്കാൾ കടുത്ത മത്സരമാണ് മമത നേരിടാൻ പോകുന്നത്.

2015-ൽ ബീഹാറിൽ ബദ്ധവൈരികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൈകോർത്ത് മഹാ സഖ്യമുണ്ടാക്കിയത് ബി ജെ പി എന്ന പൊതുശത്രുവിനെ നേരിടാനായിരുന്നു. അതിന് സമാനമാണ് ഇപ്പോൾ ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളുമായിട്ടുള്ള സഖ്യം - നിലനിൽപിന് വേണ്ടിയുള്ള ഒത്തു ചേരലാണ് അത്.

 

 

2026-ൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇത് തന്നെ ആയിരിക്കും.2014- ന് ശേഷം ദുർബലമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് പുതിയ ചങ്ങാത്തം എത്രമാത്രം ഗുണമായി മാറും എന്ന് കാത്തിരുന്ന് കാണാം - ഇപ്പോൾ തന്നെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടു മായുള്ള ബാന്ധവത്തെച്ചൊല്ലി തർക്കം തലയുർത്തിയിട്ടുണ്ട്. ബംഗാളിൽ പ്രവചനം ഇപ്പോൾ അസാദ്ധ്യമാണ്. ഫലം വന്നു കഴിഞ്ഞാലും അവിടെ പല കരുനീക്കങ്ങളും പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (5 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (5 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (5 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (6 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (6 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (6 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (6 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (6 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (6 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (7 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (7 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (7 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (8 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (8 hours ago)

Malayali Vartha Recommends