മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് എട്ടാം ക്ലാസ് വിദ്യാർഥിയോട് കടുത്ത പ്രണയം... ഒടുവിൽ രണ്ടു പേരും ഒളിച്ചോടി... രണ്ടു പേർക്കുമായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്...

പലതരത്തിലുള്ള ഒളിച്ചോട്ട കഥകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും തന്റെ പകുതി പ്രായം മാത്രം വരുന്ന കുട്ടിയേയും കൂട്ടി ഒളിച്ചോടുന്നത് വളരെ വിചിത്രമായ കാര്യമാണ്. മൂക്കത്ത് വിരൽ വെച്ച് പോകുന്ന സംഭവ വികാസങ്ങളാണ് രാജ്യത്ത് ഇപ്പോൾ സംംഭവിക്കുന്നത്.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതി എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൂടെ ഒളിച്ചോടി പോവുകയാണ് ചെയ്തത്. ഉത്തർപ്രദേശിലെ കാംപെയർഗഞ്ച് സ്വദേശികളായ 29-കാരിയും 15-കാരനുമാണ് നാടിനെ ഞെട്ടിച്ച് ഒളിച്ചോടി പോയത്.
സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കാംപെയർഗഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടികൾ പുറത്തു വന്നു. കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് യുവതിയും 15-കാരനും ഒളിച്ചോടിയതെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്.
ഇരുവരെയും കാണാതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിരുന്നു. രണ്ടു ദിവസം ഇവരെ പറ്റി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് 15-കാരന്റെ കുടുംബം വെള്ളിയാഴ്ച പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഒരു വർഷമായി 15-കാരനും യുവതിയും തമ്മിൽ അടുപ്പത്തിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവരും അടുത്തിടപഴകുന്നത് പലരും ശ്രദ്ധിച്ചിരുന്നെങ്കിലും ഇവരുടെ പ്രായവ്യത്യാസം കണക്കിലെടുത്ത് ആർക്കും മറ്റു സംശയങ്ങൾ തോന്നിയില്ല.
അതിനിടെ, അടുത്ത കാലത്തായി യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി ഭർത്താവ് വെളിപ്പെടുത്തി. എന്നാൽ ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബമാണ് പരാതി നൽകിയതെന്നും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും സർക്കിൾ ഇൻസ്പെക്ടർ രാഹുൽ ഭാട്ടി വ്യക്തമാക്കി. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഓഫീസർ അറിയിച്ചു. ആതേസമയം, ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പണവും സ്വർണവുമായി നവവധു മുങ്ങി.
ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വർണവും ഉൾപ്പെടെ എടുത്തുകൊണ്ടാണ് വധു മുങ്ങിയതെന്ന് മനസ്സിലായത്.
ഷാജഹാൻപുരിലെ പൊവയാൻ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാൽ യുവാവിന്റെ സഹോദര ഭാര്യ ഒരു ദരിദ്രകുടുംബത്തിൽ നിന്ന് വിവാഹം ചെയ്യാൻ നിർദേശിച്ചിരുന്നു.
തുടർന്ന് ഇവരെ അറിയാവുന്ന രണ്ടു പേർ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാൽ വരന്റെ കൈയിൽ നിന്ന് മുപ്പതിനായിരം രൂപയും സ്വർണവുമെല്ലാം ഇവർ കൈപ്പറ്റിയിരുന്നു.
വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ഇതിനു ശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടു പേർക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി.
എന്നാൽ മണിക്കൂറുകൾക്കകം വധുവിനെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടു പേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് മൊഴിയെടുത്തിട്ടുണ്ട്. വധുവിനെയും മറ്റുരണ്ടു പേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























