ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ജീൻസുകൾ; ഞങ്ങളുടെ വസ്ത്രമല്ല നിങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്ന് ട്വീറ്റുകൾ

ജീൻസ് ധരിക്കുന്നതിനു എതിരായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീര്‍ഥ് സിങ് റാവത്തിന്‍റെ പരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരംഗമായി കീറിയ ജീന്‍സുകള്‍. ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീന്‍സിനെ കുറിച്ച് പരാമർശിച്ചത്. റിപ്പ്ഡ് ജീന്‍സ്' ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്റെ പരാമർശം.
ബാലാവകാശ കമ്മീഷന്‍ പരിപാടിയുടെ യാത്രക്കിടെ വിമാനത്തില്‍ രണ്ട് സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിച്ച് ഒരു കുട്ടിയുമായി എത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ അംഗങ്ങളാണ് അവരെന്നായിരുന്നു പറഞ്ഞത്. ഇത്തരക്കാര്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. കത്രിക ഉപയോഗിച്ച് ജീന്‍സിനെ അല്ല സംസ്കാരത്തെയാണ് ഇവര്‍ മുറിച്ചു മാറ്റുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഈ പ്രസ്താവന പുറത്ത് വന്നതോടെയാണ് ട്വിറ്ററില്‍ ജീന്‍സ് തരംഗമായത്. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ജായാണ് കീറിയ ജീന്‍സിന്‍റെ ചിത്രമിട്ട് പ്രതിഷേധത്തിന് തുടക്കമിടുന്നത്. പിന്നീട് നടി ഗുല്‍ പനാങ്, ശിവസേന നേതാവ് പ്രിയങ്കചതുര്‍വേദി മുന്‍ മിസ് ഇന്ത്യ സിമ്രാന്‍ കൗര്‍ മുണ്ഡി എന്നിവരെല്ലാം പ്രതിക്ഷേധവുമായി രംഗത്ത് എത്തുക ആയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ വിമര്‍ശനം ഉയരുകയായിരുന്നു. 'റിപ്പ്ഡ് ജീന്‍സ്' അധികം വൈകാതെ തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ഇതേ ജീന്‍സ് ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരണവുമായെത്തിയവരില്‍ ഒരാള്‍ നടന്‍ അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദയാണ്. 'ഞങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റു. കാരണം ഇതുപോലുള്ള സന്ദേശങ്ങള്‍ സമൂഹത്തിലെത്തുന്നതാണ് ഇവിടെ ഞെട്ടിക്കുന്ന ഒരേയൊരു കാര്യം' എന്നായിരുന്നു നേവി ഇൻസ്റ്റയിൽ കുറിച്ചത്.
'ജീന്‍സ് ധരിച്ച സ്ത്രീകള്‍ക്ക് കുട്ടികള്‍ക്ക് ശരിയായ അന്തരീക്ഷം നല്‍കാന്‍ കഴിയില്ല' എന്ന പ്രസ്താവനയോട് പ്രതികരിച്ച നവ്യ, 'നിങ്ങള്‍ക്ക് കഴിയുമോ എന്ന മറുചോദ്യമാണ് ചോദിച്ചത്. ഒപ്പം റിപ്പ്ഡ് ജീന്‍സ് ധരിച്ച ഒരു ചിത്രവും പങ്കു വെച്ചിരിക്കുകയാണ്. അവ ഞാന്‍ അഭിമാനത്തോടെ അവരെ ധരിക്കുമെന്ന് കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha
























