15 വയസ്സുകാരിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിയ്ക്കാൻ ശ്രമം; മകൾക്ക് പ്രായപൂർത്തിയായില്ലെന്ന് അമ്മ, രക്ഷകരായെത്തി ദില്ലി വനിതാ കമ്മീഷൻ

പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിയ്ക്കാൻ ശ്രമം. ബന്ധുക്കളെ തടഞ്ഞ് ദില്ലി വനിതാ കമ്മീഷൻ. നോർത്ത് ദില്ലിയിലെ ജഹാംഗീർപുരിയിലാണ് പ്രായപൂർത്തിയാകാത്ത പെണകുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം നടന്നത്. ദില്ലി പൊലീസുമായി ബന്ധപ്പെട്ടങ്കിലും ഇത് സംബന്ധച്ച പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു .
ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്ന് ദില്ലി വനിതാ കമ്മീഷന് അജ്ഞാത സന്ദേശമായിരുന്നു ലഭിച്ചത്. കുട്ടിയെ മതം മാറ്റാനും ശ്രമം നടക്കുന്നതായാണ് അജ്ഞാത സന്ദേശത്തിൽ നിന്ന് ലഭിയ്ക്കുന്ന വിവരം.
15 വയസുള്ള പെൺകുട്ടിയുടെ വിവാഹദിവസം വരൻ എത്തുന്ന സമയത്ത് ദില്ലി പൊലീസുമായെത്തിയ വനിതാ കമ്മീഷൻ കുട്ടിയുമായി സംസാരിക്കുകയും. തുടർന്ന് തനിക്ക് പ്രായം 15 ആണെന്ന് പെൺകുട്ടി പറയുകയായിരുന്നു.
2005 ലാണ് പെൺകുട്ടി ജനിച്ചതെന്ന് പെൺകുട്ടിയുടെ അമ്മയും പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി പെൺകുട്ടിയുടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
പെൺകുട്ടിയുടെ മൊഴി എടുത്തിനുശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി. രാജ്യത്ത് ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നു എന്നത് ഖേദകരമാണെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കി. ഈ പെണകുട്ടികളുടെ ബാല്യം നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























