ഒരു ഡസനിലധികം ബൈക്കുകൾ മോഷണം നടത്തി 25 കാരൻ; വാഹന പരിശോധനയ്‌ക്കിടയിൽ പോലീസിന്റെ പിടിയിൽ

25 വയസിനിടയിൽ ഒരു ഡസനോളം ബൈക്കുകൾ മോഷ്ടിച്ചു ഒടുവിൽ പിടിയിലായി. ചെന്നൈയിൽ തമിഴ്നാട് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ആയിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. കരിമേട് സ്വദേശിയായ വിക്രമാണ് പിടിയിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട് ചെയ്തത്.
വിക്രം വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിവരികയായിരുന്നെന്നാണ് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനവുമായി വരുന്നതിനിടെ മറൈമലൈ നഗർ മഹീന്ദ്ര വേൾഡ് സിറ്റിയ്ക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾപിടിയിലായത്. പോലീസ് ആവശ്യപ്പെട്ട വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കൻ ഇയാൾക്ക് കഴിയാതെ വന്നതോടെയായിരുന്നു ഇയാൾ പിടിയിലായത്.
ആഴ്ചകളോളം പൂട്ടിയിട്ട വീടുകൾ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ മോഷണങ്ങളെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇത്തരത്തിൽ ഒരു ഡസനിലധികം മോഷണങ്ങൾ ഇയാൾ നടത്തിയെന്നാണ് പോലീസ് പറഞ്ഞു. താൻ ഡൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയിരുന്നതെന്നും പ്രതി വ്യക്തമാക്കി. മോഷ്ടിച്ച വാഹനങ്ങൾ മറ്റു ജില്ലകളിൽ വിൽക്കുകയാണ് ചെയ്യുന്നതെന്നും പ്രതി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. രേഖകളില്ലാത്ത വാഹനങ്ങൾ 10,000 രൂപ മുതൽ 20,000 രൂപവരെ ഈടാക്കിയാണ് ഇയാൾ വിറ്റിരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത വിക്രമിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























