30 സെക്കന്‍ഡ് വ്യത്യാസത്തില്‍ യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെട്ടു; സംഭവത്തില്‍ സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്നു റിപ്പോര്‍ട്ട്, വിമാനങ്ങള്‍ കൊച്ചിയില്‍ ഇറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വന്‍ ദുരന്തം ഒഴിവായത്, സംഭവം ഇങ്ങനെ....

30 സെക്കന്‍ഡ് വ്യത്യാസത്തില്‍ യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് തലനാരിഴയ്ക്ക് ഒഴിവായി. ഇതേതുടർന്ന് സംഭവത്തില്‍ സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രത്തിനു ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. 2020 ഓഗസ്റ്റ് 28നു വൈകിട്ടു നാലേകാലോടെ ബെംഗളൂരുവില്‍നിന്നുള്ള സ്പൈസ്ജെറ്റ്, ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ കൊച്ചിയില്‍ ഇറങ്ങാനുള്ള ശ്രമം നടത്തിയത്. ഇനിടെയാണ് വന്‍ ദുരന്തം ഒഴിവായത് തന്നെ.
അപകടം ഒഴിവാകുമ്പോള്‍ രണ്ട് വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കല്‍ മൈല്‍ അഥവാ 4.43 കിലോമീറ്റര്‍ ആയിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 30 സെക്കന്‍ഡില്‍ താഴെ മാത്രമായിരുന്നു കൂട്ടിയിടി സാധ്യതയ്ക്കു ബാക്കിയുണ്ടായിരുന്ന സമയം എന്നത് . മുന്നറിയിപ്പനുസരിച്ച് സ്‌പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാക്കുകയാണ് ചെയ്തത്.
അതായത് പൈലറ്റുമാര്‍ക്ക് രണ്ടാമത്തേതും അവസാനത്തേതുമായ റസല്യൂഷന്‍ അഡൈ്വസറി (ഉടന്‍ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിര്‍ദേശം) കൊടുക്കുമ്പോള്‍ തന്നെ സ്‌പൈസ്‌ജെറ്റ് 4000 അടി ഉയരത്തിലും ഖത്തര്‍ എയര്‍വെയ്‌സ് 4498 അടി മുകളിലും ആയിരുന്നുവെന്നാണ് കണ്ടെത്തൽ.
സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല എന്നതും ഇതിനുപിന്നാലെ വലിയ ചർച്ചയായി മാറി, ലാന്‍ഡ് ചെയ്യാന്‍ വിമാനത്താവളത്തെസമീപിക്കുമ്പോള്‍ തന്നെ പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍ കൂട്ടി സെറ്റു ചെയ്യാന്‍ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിൽ സമർപ്പിച്ചിട്ടുള്ളത്. ഇരുവിമാനങ്ങളിലുമായി ഇരുന്നൂറിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























