പ്രവാസികൾക്ക് വിമാനയാത്ര അല്പം കടുക്കും; ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം, ആദ്യ ബാന്‍ഡിലെ കുറഞ്ഞ നിരക്ക് 2000ത്തില്‍ നിന്ന് 2310ആക്കിയും ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800 ആക്കിയും ഉയര്‍ത്തി

ഒരിടവേളയ്ക്ക് ശേഷം വിമാനയാത്രക്കാർക്ക് വീണ്ടും ഇടിത്തീയായി ആ വാർത്ത. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ബാൻഡിൽ 5 ശതമാനം വർധനവാണ് സർക്കാർ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഈ വർഷം രണ്ടാമത്തെ തവണയാണ് സർക്കാർ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തുന്നത്. ഫെബ്രുവരിയിലാണ് ആദ്യം ഇത്തരത്തിൽ നിരക്ക് ഉയർത്തിയത്. അതേസമയം ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് പരിധി മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്തിന്റെ ഇന്ധന (എടിഎഫ്) വിലയിൽ തുടർച്ചയായ വർധനയുണ്ടായതിനാലാണ് ടിക്കറ്റ് നിരക്ക് ഉയർത്താൻ സർക്കാർ തീരുമാനിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം മൂന്നര ലക്ഷം കടന്നാൽ വിമാന സർവീസുകളുടെ 100 ശതമാനം പ്രവർത്തനങ്ങൾക്കായി ഈ മേഖല തുറന്നേക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
ഇതുകൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങൾ നിർബന്ധിത ആർടി-പിസിആർ പരിശോധന ഏർപ്പെടുത്തിയതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് ഇതിന് കാരണം. അതിനാൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ പരിധി നിലനിർത്താൻ തീരുമാനിച്ചതായും വ്യോമയാന മന്ത്രി ഹർദീപ് സിംങ് പുരി ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
എടിഎഫ് വില ഉയർന്നതിനെത്തുടർന്നാണ് ഫെബ്രുവരിയിൽ ആഭ്യന്തര വിമാന സർവീസുകളുടെ താഴ്ന്നതും ഉയർന്നതുമായ ടിക്കറ്റ് നിരക്ക് പരിധി ഉയർത്തിയത് തന്നെ. 10 മുതൽ 30 ശതമാനമായാണ് ടിക്കറ്റ് നിരക്ക് പരിധി വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മെയിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കു വിമാന കാലാവധിയുടെ അടിസ്ഥാനത്തിൽ ഏഴ് ബാൻഡുകളിലൂടെ വിമാന സർവീസുകൾ പരിധി നിശ്ചയിച്ചിരുന്നു.
അതേസമയം 40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ആദ്യ ബാന്‍ഡിലെ കുറഞ്ഞ നിരക്ക് 2000ത്തില്‍ നിന്ന് 2310ആക്കിയും ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800 ആക്കിയും ഉയര്‍ത്തി. 40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നിങ്ങനെയുള്ള മറ്റ് ആറ് ബാന്‍ഡുകളില്‍ യഥാക്രമം 2800-9800, 3300-11700, 3900-13000, 5000-16900, 6100-20400, 7200-24200 എന്നിങ്ങനെയാണ് കുറഞ്ഞതും കൂടിയതുമായ നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha
























