യുപിയിൽ മലയാളി കന്യാസ്ത്രീകളെ ആക്രമിച്ച് നേരെ നടപടി എടുക്കണം; അമിത്ഷായ്ക്ക് കത്തയച്ച് പിണറായി വിജയൻ

യു പിയിൽ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ കർശന നടപടി എടുക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചായിരുന്നു ഒരു സംഘം കന്യാസ്ത്രീകളെ ആക്രമിച്ചത്. ഇവർക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
മാര്‍ച്ച് 19ന് ഡല്‍ഹിയില്‍നിന്ന് ഒഡിഷയിലേക്ക് പോകുമ്പോഴാണ് തിരുഹൃദയ സന്ന്യാസിനി സമൂഹത്തിലെ ഡല്‍ഹി പ്രൊവിന്‍സില്‍പ്പെട്ട രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേയും കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെയും അധിക്ഷേപിച്ചത്.
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലിസും ചേര്‍ന്നാണ് കന്യാസ്ത്രീകളെയും കൂടെയുള്ളവരെയും ആക്രമിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് ഇവരെ മോചിതരാക്കിയത്.
രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്ബര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു.
https://www.facebook.com/Malayalivartha


























