സുനന്ദ പുഷ്‌കർ ജീവനൊടുക്കില്ലെന്ന് ശശിതരൂർ; മകനും ബന്ധുക്കളും പറയുന്നതും ശക്തയായ ഒരു സ്ത്രീ ആയിരുന്നു...

സുനന്ദ പുഷ്കർ ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് ശശിതരൂർ കോടതിയിൽ പറഞ്ഞു. സുനന്ദയുടെ കുടുംബവും മകനും ഇക്കാര്യം പറഞ്ഞതായി ഭർത്താവ് ശശി തരൂർ എംപി വ്യക്തമാക്കി. നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് കുടുംബാംഗങ്ങളും മകനും പറഞ്ഞതായാണ് തരൂരിന്റെ അഭിഭാഷകൻ വികാസ് പഹ്‍വ കോടതിയിൽ പറഞ്ഞത്.
തരൂരിനെതിരെ ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇതോടെ പ്രസക്തിയില്ലാതായെന്നും പഹ്‍വ വാദിക്കുകയും ചെയ്തു.സുനന്ദ പുഷ്പകറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും ഏപ്രിൽ 9നു പരിഗണിക്കും.
അവരുടെ മകനും ബന്ധുക്കളും പറയുന്നതും അവർ ശക്തയായ ഒരു സ്ത്രീ ആയിരുന്നു എന്നാണ്. അവർ ആത്മഹത്യ ചെയ്യില്ലെന്നും ആത്മഹത്യാപ്രേരണ എന്ന കുറ്റം എങ്ങനെ നിലനിൽക്കുമെന്നും പഹ്‍വ ചോദ്യം ഉന്നയിക്കുന്നുണ്ട്.
സുനന്ദയുടെ മരണം ആകസ്മികമരണമായി കണക്കാക്കണമെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. വർഷങ്ങളായി അന്വേഷിച്ചിട്ടും ഇതിനെ കുറിച്ചുള്ള കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു അന്ന് പറഞ്ഞത്.
പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്‌ത ആദ്യം പറഞ്ഞതായിരുന്നു. എന്നാൽ,
അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കിയത്. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























