നവവധു ആചാരം തെറ്റിച്ചു; വിദായി ചടങ്ങിൽ പെൺകുട്ടി കാറോടിച്ചു, എതിർപ്പുകളുമായി ബന്ധുക്കൾ: ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്

ഏത് മതത്തിലുള്ള ഇന്ത്യൻ വിവാഹമായാലും നിരവധി ചടങ്ങുകൾ കാണും. വൈകാരികമായി ചടങ്ങുകൾക്ക് പ്രാധാന്യം നല്കുന്നവരുമാണ് നമ്മൾ. ഇതി ഏതെങ്കിലും ഒരു ചടങ്ങ് തെറ്റിച്ചാൽ മുതിർന്നവരെല്ലാം ഏത് രീതിയിലാകും പ്രതികരിക്കുന്നത് എന്ന് പറയാനാകില്ല.
ഇപ്പോളിതാ ഒരു വധു വിവാഹത്തിലെ വിദായി ചടങ്ങ് തെറ്റിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഭര്‍തൃ വീട്ടിലേക്കു പോകുന്ന ചടങ്ങിനെയാണ് വിദായി എന്ന് പറയുന്നത്.
വികാരനിര്‍ഭരമായ ഒരു കാഴ്‌ചയാണ് ഇത്. എന്നാല്‍ ഈയടുത്ത് കൊല്‍ക്കത്തയില്‍ നടന്ന ഒരു വിദായി ചടങ്ങ് ഇത്തരം രീതികളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
വെസ്റ്റ് ബംഗാള്‍ നഗരത്തില്‍ നടന്ന പ്രസ്തുത വിദായി ചടങ്ങില്‍ ഭര്‍ത്താവിനെ കാറിലിരുത്തി ഭര്‍തൃ ഗൃഹത്തിലേക്ക് ഡ്രൈവ് ചെയ്ത് പോയ സ്ത്രീയെ കുറിച്ചാണ് കൂടുതൽ ചർച്ചകളും. 28 വയസ്സുകാരിയായ സ്നേഹ സിംഗി എന്ന വധുവാണ് 29 കാരനായ ഭര്‍ത്താവ് സൗഗത് ഉപാധ്യായയെ വിവാഹ ശേഷം വാഹനത്തിലിരുത്തി ഡ്രൈവ്ചെയ്യുന്നത്.
ഭാരമുള്ള ലെഹങ്ക ധരിച്ച വധു ആത്മവിശ്വാസത്തോടെ വാഹനമോടിക്കുന്ന കാഴ്‌ച ഒന്ന് കാണേണ്ടത് തന്നെയാണ്. നിറയെ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച കാറിന്റെ ബോണറ്റ് കാണാന്‍ സ്നേഹക്ക് അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിൽ തന്നെയും ഇത്തരമൊരു സാഹസത്തിന് അവര്‍ മടികൂടാതെ നിൽക്കുവായിരുന്നു.
മണിക്കൂറുകൾകഴിഞ്ഞപ്പോൾ തന്നെ സംഭവത്തിന്റെ വീഡിയോ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഭര്‍തൃ പിതാവ് സ്നേഹയോട് സീറ്റിന്റെ ഉയരം കൂട്ടാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അത് വേണ്ടെന്നും സ്നേഹ അനായാസം മാനേജ് ചെയ്യുമെന്നുമായിരുന്നു സൗഗത് പറയുന്നുണ്ട്.
'ഏറെ രസകരമായിരുന്നു ഈ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. വിദായിക്കു ശേഷം ഭര്‍തൃ ഗൃഹത്തിന്റെ വാഹനമോടിച്ചു പോകുമെന്ന് ഒരുമാസം മുന്പേ തീരുമാനിച്ചിരുന്നുവെന്ന് സ്നേഹ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാല്‍ വിവാഹസമയത്ത് അവള്‍ അത് മറന്നു പോയതാണ്.
വിവാഹചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ വേണ്ടി പാസഞ്ചര്‍ സീറ്റിലിരുന്ന സമയത്താണ് വരന്‍ തന്റെ പഴയ പ്ലാനിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്, സ്നേഹ പറഞ്ഞു.
ലഹങ്കയ്ക്കും ഹീലിനും പുറമെ പുഷ്പാവൃതമായ കാറിന്റെ ബോണറ്റിനെ കുറിച്ചായിരുന്നു തന്റെ പ്രധാന ആശങ്കയെന്ന് സ്നേഹ വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവിന് നല്ലവണ്ണം വാഹനമോടിക്കാനറിയില്ല എന്നാണ് സ്നേഹ അഭിപ്രായപ്പെടുന്നത്.
'ഒരിക്കല്‍ സൗഗതിന്റെ കൂടെ ഞാന്‍ യാത്ര ചെയ്തിരുന്നു. അവന്റെ ഡ്രൈവിംഗ് കണ്ട് മരിച്ചു പോവും എന്നു വരെ ഞാന്‍ കരുതി,' തമാശ രൂപേണ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.
തങ്ങളുടെ ആദ്യത്തെ ഡേറ്റിനും ശേഷം സ്നേഹയായിരുന്നു സൗഗതിനെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നതെന്നും ഇരുവരും ഓര്‍ത്തു. അതുകൊണ്ട് ഇതൊരു പുതുമയുള്ള കാര്യമല്ല എന്നാണ് ഇവർ പറയുന്നത്.
https://www.facebook.com/Malayalivartha


























