രാജ്യത്ത് വീണ്ടുമൊരു ലോക്ക് ഡൗണോ? 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്നു, പുതിയ നിലപാടുമായി കേന്ദ്രം, മഹാരാഷ്ട്രയിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഇന്ത്യയിൽ ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് പകുതിയോളം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്. കൊവിഡ് കേസുകളിലെ വർധനവ് മാറ്റമില്ലാതെ വീണ്ടും തുടരുകയാണെങ്കിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം അറിയിച്ചു.
എന്നാൽ കോവിഡ് വ്യാപനം തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. കൂടാതെ കോവിഡ് കൂടുകയാണെങ്കിൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമായി 11 പ്രദേശങ്ങളിലാണ് കോവിഡ് ആശങ്ക ജനകമായി ഉയർന്നിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളുമായും നടത്തിയ യോഗത്തിൽ ഇത് സംബന്ധിച്ച നടപടികൾ എടുക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരള, ഛത്തീസ്ഗഡ്, ചണ്ഡീഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
പതിനൊന്ന് സംസ്ഥാനങ്ങളിലെ ഉന്നതരുമായി കേന്ദ്രം യോഗം നടത്തിയിരുന്നു ഇതിൽ നിന്നും ഉണ്ടായ തീരുമാനം ആയിരുന്നു ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ രോഗവ്യാപനം തടയാമെന്നായിരുന്നു യോഗത്തിൽ നിർദേശിച്ചത്.
എന്നാൽ വീണ്ടുമൊരു ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ അത് ദേശീയ തലത്തിൽ സാമ്പത്തിക മേഖലയിൽ തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ കർശനമാക്കി മുന്നോട്ട് പോവുകയെന്ന നിർദേശമായിരുന്നു കേന്ദ്രം മുന്നോട്ട് വെച്ചത്.
അതേസമയം കോവിഡ് രൂക്ഷമായാൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം അനഗ്നെ പറഞ്ഞത്.
കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്നും താക്കറെ ചോദിക്കുന്നുണ്ടായിരുന്നു.
'ഈ സാഹചര്യം തുടരുകയാണെങ്കില്‍, കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്ന് ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഞാന്‍ ലോക്ക് ഡൗണിനെ കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്' താക്കറേ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























