ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണം ; റഷ്യയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ മന്ത്രിയെ സ്വീകരിച്ചു

റഷ്യയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടായിരുന്നു സെർജി ലാവ് റോവ് ഇന്ത്യയിലെത്തിയത്. വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ മന്ത്രിയെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്.
കഴിഞ്ഞ വർഷം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി കൊറോണ കാരണം നടത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയും റഷ്യയും തമ്മിൽ എല്ലാ മേഖലയിലേയും സമഗ്രമായ ചർച്ചകൾ നടത്താറുള്ള സമ്മേളനമാണ് നടക്കാനിരിക്കുന്നത് . ഇതുവരെ ഇന്ത്യ-റഷ്യ വാർഷിക സമ്മേളനം 20 തവണ നടത്തിയിട്ടുണ്ട്.
പ്രതിരോധം, വിദേശകാര്യം, വാണിജ്യം, ബഹിരാകാശം എന്നിവയടക്കം എല്ലാ വിഷയങ്ങളും സമ്മേളനത്തിൽ വിശകലനം നടത്താറുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒരുമിക്കുന്ന സമ്മേളനമാണ് നടക്കാറുള്ളത്.
ക്വാഡ് സഖ്യത്തിന്റെ പസഫിക് മേഖലയിലെ ശക്തമായ സാന്നിദ്ധ്യവും ഇന്ത്യയ്ക്ക് അതിലുള്ള പ്രാധാന്യവും റഷ്യ ഏറെ കരുതലോടെ കാണുന്നുണ്ട് . മേഖലയിൽ ഇന്ത്യയെ ഉപയോഗപ്പെടുത്തി അമേരിക്ക നേടിയെടുക്കുന്ന സ്വാധീനം തങ്ങൾക്ക് വെല്ലുവിളിയാണെന്ന റഷ്യയുടെ നയവും ചർച്ചയാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം നേരത്തെ ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിക്കരിച്ചിരുന്നു . നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ഇന്ത്യ വിജയകരമായി നേരത്തെ പരീക്ഷിച്ചത്.
ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ചു . ഇത് വിജയിക്കുകയും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഉയർന്ന തലത്തിലുള്ളതും വളരെ സങ്കീർണ്ണവുമായ കുതിപ്പുകൾ നടത്തിയ ശേഷം പിൻ-പോയിന്റ് കൃത്യതയോടെ മിസൈൽ വിജയകരമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു . നിരവധി സവിശേഷതകൾ ഉള്ളതാണ് ഈ ആയുധം ...‘പ്രൈം സ്‌ട്രൈക്ക് ആയുധം’ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്.
മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു . ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത് എന്ന കാര്യവും പ്രധാനം .
https://www.facebook.com/Malayalivartha



























