കാര്യങ്ങൾ കൈവിട്ടു പോകുന്നു; കോവിഡ് വന്നിട്ട് ഒരു വർഷം കഴിയുമ്പോഴും ഭീതി ഒഴിയുന്നില്ല; കോവിഡ് വ്യാപനം അതിരൂക്ഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കാര്യങ്ങൾ കൈവിട്ടു പോകുന്നു. കോവിഡ് വന്നിട്ട് ഒരു വർഷം കഴിയുമ്പോഴും ഭീതി ഒഴിയുന്നില്ല.കോവിഡ് വ്യാപനം അതിരൂക്ഷം. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി.
രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഴുവൻ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏപ്രിൽ എട്ടിന് വീഡിയോ കോൺഫറസ് വഴി നടക്കുന്ന യോഗത്തിൽ രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും വാക്സിനേഷൻ സംബന്ധിച്ച വിഷയങ്ങളും ചർച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു .
പുതിയ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നത്. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ 11 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട് .
തിങ്കളാഴ്ച രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 103,558 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആദ്യം റിപ്പോർട്ട് ചെയ്തശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12,589,067 ആയി ഉയർന്നു.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ ഞായറാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്തി തീരുമാനിച്ചിരുന്നു.
കോവിഡ് പരിശോധന, രോഗികളെ കണ്ടെത്തൽ, ചികിത്സ, കോവിഡ് മാനദണ്ഡം പാലിക്കൽ, വാക്സിൻ കുത്തിവെപ്പ് എന്നിവ കർശനമായി നടപ്പാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിക്കുകയായിരുന്നു.
അതേ സമയം ഏപ്രിൽ പകുതിയോടെ രാജ്യത്ത് കോവിഡ് തരംഗം തീവ്രമാകുമെന്ന് റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
ഒറ്റനോട്ടത്തിൽ25 ലക്ഷം പേര്‍ക്കെങ്കിലും രോഗം ബാധിച്ചേക്കാം.അടച്ചിടലും നിയന്ത്രണങ്ങളും ഫലം കാണില്ല എന്ന തരത്തിലുള്ള റിപ്പോർട്ട് ആണ് പുറത്തു വന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിപ്പോർട്ട്. രണ്ടാം തരംഗം 100 ദിവസം വരെ നീണ്ടുനിൽക്കാമെന്നും ഈയൊരു കാലയളവിൽ 25 ലക്ഷം പേർക്കെങ്കിലും രോഗം ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇനിയൊരു അടച്ചിടലും നിയന്ത്രണങ്ങളും ഫലം കാണില്ല. അതിനാൽ വാക്സിൻ എല്ലാവരിലുമെത്തിക്കണം. നിലവിൽ പ്രതിദിനം 34 ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്.
ഇത് 40-45 ലക്ഷമായി ഉയർത്തണം. 45 വയസ്സിനുമുകളിലുള്ള പൗരൻമാർക്കുള്ള കുത്തിവെപ്പ് നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണം -റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉണ്ടാകുന്നുവോ എന്ന ആശങ്ക നേരത്തെ ആരോഗ്യ മന്ത്രാലയം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചു നിർത്താൻ നടപടികൾ കൈകൊള്ളാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ കോവിഡ് കേസുകളിൽ 150 ശതമാനമാണ് വർധന. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ് ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha



























