ഇത് അഴിമതിരഹിത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം ; വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഇത് അഴിമതിരഹിത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം മലയാളത്തില്‍ ട്വീറ്റുമായി അമിത് ഷാ. വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്.എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തത് .
കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് . വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും റെക്കോർഡ് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ നേമത്തെ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി.
തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങൾ എൽഡിഎഫിന്റെ കൂടെ നിൽക്കുമെന്നാണ് വിശ്വാസം. എൽഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്.
അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം ആർസി അമലാ ബേസിക് യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്.
നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തിൽ മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമാണ്. കാരണം സർക്കാർ ജനങ്ങൾക്കൊപ്പമാണ്. പ്രതിസന്ധിയിൽ സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നതുകൊണ്ടാണ് അത്.
ജനങ്ങളെ പിന്തുണയ്ക്കുന്നവർക്കൊപ്പമാണ് ദേവഗണങ്ങൾ നിലകൊള്ളുക. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നെന്നും ഭക്തർക്ക് പ്രതിഷേധം ഉണ്ടെന്നുമുള്ള ജി. സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha



























