സമ്മതിദാനവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സര്‍ക്കാര്‍, പച്ച മലയാളത്തിൽ അമിത്ഷായുടെ ട്വീറ്റ്, വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നുംറെക്കോര്‍ഡ് വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദിയും
സമ്മതിദാനവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഇതിനുപിന്നാലെ മലയാളിലെ ട്വീറ്റ് ശ്രദ്ധേയമാകുകയാണ്. അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതുകൂടാതെ വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളില്‍ എല്ലാം അദ്ദേഹം ട്വിറ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും ബംഗാളിയിലുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും റെക്കോര്‍ഡ് വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ചൂടിനിടയിൽ ശബരിമല ആയുധമാക്കി ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗത്ത് എത്തുകയുണ്ടായി. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ടെന്ന് വ്യക്തമാക്കിയ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണത്തോടെയാണു ശബരിമലയിൽ വാഗ്വാദം വീണ്ടും തുടങ്ങിയത് തന്നെ.
അയ്യപ്പനും ദേവഗണങ്ങളും ജനങ്ങള്‍ക്ക് ഗുണം ചെയ്ത സര്‍ക്കാരിനൊപ്പമാണെന്ന് എൻഎസ്എസിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തൊട്ടുപിന്നാലെ, ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള മലക്കംമറിച്ചില്‍ ജനങ്ങളെ ഭയന്നെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചടിക്കുകയും ചെയ്തുയി.
https://www.facebook.com/Malayalivartha



























