അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്
ഭയങ്കര ധൈര്യശാലികളായിട്ടായിരിക്കും ചുറ്റുമുള്ളവര്‍ നമ്മളില്‍ പലരേയും കാണുന്നത്. എന്നാല്‍ ഒരു കുഞ്ഞു പാറ്റയോ അട്ടയോ കണ്‍മുന്നില്‍ പെട്ടാല്‍ പേടിച്ചോടുന്ന ചിലരെ കണ്ടിട്ടില്ലേ?
ഇങ്ങനെ ഒരു പ്രത്യേക അവസ്ഥയോടോ ആളുകളോടോ വസ്തുക്കളോടോ ഭയമുള്ളവരാണ് മനുഷ്യരില്‍ പലരും. ഇത്തരത്തിലൊരു അവസ്ഥയിൽ നിരവധി തവണ വീട് മാറിയ യുവാവാണ് വിവാഹമോചനം തേടിയിരിക്കുന്നത്.
സംഭവം ഇങ്ങനെയാണ്, ഭാര്യയ്ക്ക് പാറ്റകളോടുള്ള പേടി കാരണം മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ട് വീടുകള്‍ മാറിയെന്ന് ഭര്‍ത്താവ്. ഇനിയും വീട് മാറാനോ ഭാര്യയുടെ പാറ്റ പേടി സഹിക്കാനോ സാധിക്കില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടി.
മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.
വിവാഹത്തിന് മുമ്പ് യുവതിക്ക് പാറ്റകളോട് കടുത്ത ഭയമുള്ള കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നത് .
ഇരുവരുടെയും വിവാഹം 2017 ലായിരുന്നു . ഇതിന് ശേഷമാണ് തനിക്ക് പാറ്റകളോടുള്ള ഭയത്തെ കുറിച്ച് യുവതി ഭര്‍ത്താവിനോട് വ്യക്തമാക്കിയത്. അടുക്കളയില്‍ പാറ്റയെ കാണുമ്ബോള്‍ യുവതി അലമുറയിട്ട് കരയുന്നതും തുടര്‍ന്ന് പേടി കാരണം അടുക്കളയില്‍ കയറാന്‍ തയ്യാറാകാത്തതും പതിവായി.
ഭാര്യയുടെ നിര്‍ബന്ധപ്രകാരമാണ് വീടുകള്‍ മാറിക്കൊണ്ടിരുന്നതെന്ന് യുവാവിണ്റ്റെ വാദം. 2018 ലാണ് ഇരുവരും ആദ്യമായി വീട് മാറുന്നത്. ഇതിന് പിന്നാലെ മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ട് തവണ വീട് മാറി.
ഓരോ തവണ വീട് മറുമ്പോഴും പാറ്റയെ കണ്ടാല്‍ ഭാര്യ അടുക്കളയില്‍ കയറാന്‍ വിസമ്മതിക്കുകയും വീട് മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പതിവായെന്നാണ് ഭര്‍ത്താവ് പറയുന്നത്.
വീട് മാറി താന്‍ തളര്‍ന്നെന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ഇപ്പോഴത്തെ ആവശ്യം. ഇതിനിടയില്‍ ഭാര്യയുടെ പാറ്റകളോടുള്ള പേടി മാറ്റാന്‍ നിരവധി ഡോക്ടര്‍മാരേയും സമീപിച്ചിരുന്നതായി ഇയാള്‍ പറയുന്നു. എയിംസ് അടക്കമുള്ള ആശുപത്രികളിലും നിരവധി മനശാസ്ത്രജ്ഞരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മെഡിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ യുവതി വിസമ്മതിക്കുന്ന യുവതി തന്നെ ഭര്‍ത്താവ് മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് പുരുഷാവകാശ സംഘടനയായ ഭായ് വെല്‍ഫെയര്‍ സൊസൈറ്റിയും വിഷയം ഏറ്റെടുത്തിരുന്നു.
ദമ്പതികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള സംഘടനയുടെ ശ്രമവും പരാജയപെട്ടിഓരിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞതിനെ തുടര്‍ന്നാണ് വിവാഹം മോചനം തേടുന്നതെന്നാണ് ഭര്‍ത്താവിന്റെ വാദം.
https://www.facebook.com/Malayalivartha