ഓക്സിജൻ ക്ഷാമത്തിന് മോദിയുടെ അത്യുഗ്രൻ നീക്കം... രാജ്യത്ത് 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചു.. ആ തീരുമാനം ഉടൻ നടപ്പിലാക്കും..

പ്രാണവായു കിട്ടാതെ രാജ്യതലസ്ഥാനത്ത് അമ്പതോളം പേർ മരിച്ചു വീണത് ഏറെ ആശങ്കയോടെയാണ് നമ്മൾ ഏവരും ശ്രവിച്ചത്. എന്താണ് ഇത്തരത്തിൽ ഒരു ദുരന്തം പെട്ടന്ന് അതും ഡൽഹിയിൽ സംഭവിച്ചതെന്ന് പലരും ആലോചിച്ച കാര്യമാണ്. ഈ സമയത്താണ് എത്രത്തോളം ഓക്സിജൻ ദൗർലഭ്യത നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന കാര്യം എല്ലവരും മനസ്സിലാക്കുന്നത്.
രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 551 പ്രഷര്‍ സ്വിംഗ് അഡ്സോർപ്ഷന്‍ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു.
പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
ജില്ലാ തലത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കുന്നതിന് ഈ പ്ലാന്റുകൾ സഹായകമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വർഷമാദ്യം 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി പിഎം കെയർ ഫണ്ടിൽ നിന്നും 201.58 കോടി രൂപ വകയിരുത്തിയിരുന്നു.
പൊതുജനാരോഗ്യ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ആശുപത്രികളിൽ ഓക്സിജൻ ഉത്പാദന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
ആശുപത്രികളുടെയും ജില്ലയുടെയും ദൈനം ദിന മെഡിക്കൽ ഓക്സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നു രാജ്യത്തെ ആശുപത്രികൾ ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ദില്ലിയിലെ മിക്ക ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. ഓക്സിജൻ ഭൗർലഭ്യം രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തോളം പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 3,49,691 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 2767 മരണപ്പെട്ടു. ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത്. രോഗവ്യാപനം കുറയാത്തതിനാല്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി.
ഡല്‍ഹിയില്‍ ഓക്സജിന്‍ ക്ഷാമം തുടരുകയാണ്. ഗാസിയാബാദില്‍ കരിഞ്ചന്തയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിറ്റ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്സീന് സംബന്ധിച്ച ഊഹാപോഹങ്ങളിൽ വീണു പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തില്‍ പറയുകയും ചെയ്തു.
തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം രോഗികളും 2,500ലധികം മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 20.33 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 26.82 ലക്ഷമായി വര്‍ധിച്ചു. അതേസമയം 2.17 ലക്ഷം പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.
83.49 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 34 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ് ഡല്‍ഹിയില്‍. 357 പേരാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് മരിച്ചത്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം മൂന്നിന് രാവിലെ അഞ്ച് മണിവരെ ലോക്ഡൗണ്‍ നീട്ടി ഉത്തരവിറക്കിയത്.
ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. ഗംഗാറാം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ അടിയന്തര സഹായം ആഭ്യര്‍ഥിച്ച് അധികൃതര്‍ രംഗത്തുവരുമ്പോള്‍ മാത്രമാണ് ഓക്സിജന്‍ വിതരണം ചെയ്യുന്നത്. ഓക്സിജന്‍ വിതരണം സുഗമമാക്കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു.
ഗാസിയാബാദില്‍ കരിഞ്ചന്തയില്‍ വില്ക്കാന് ശ്രമിച്ചതിന് അറസ്റ്റിലായ രണ്ട് പേരില്‍ നിന്നും 101 ഓക്സിജന്‍ സിലിണ്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്. അര്‍ഹരായ ജനങ്ങള്‍ക്ക് വാക്സീന് സൗജന്യമായി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കിബാത്തില്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ ശക്തിയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























