എല്ലാം തച്ചുടച്ച അടിയന്തരാവസ്ഥ രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമെന്നു മോദി

രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചു മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്‍പതാം വര്‍ഷികത്തിലാണു മോദിയുടെ ട്വിറ്റര്‍ സന്ദേശം.
വിപുലമായ പരിപാടികളാണ് അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അടിയന്തരാവസ്ഥയുടെ നാളുകള്‍ തിരിച്ചുവരികയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒളിയമ്പുകള്‍ എയ്യാനും അന്നു അദ്വാനി തയ്യാറായി. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദിയുടെയും പ്രതികരണം.
1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പുറപ്പെടുവിച്ച് ഒപ്പുവച്ചു. 21 മാസം നീണ്ട ആഭ്യന്തര അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21നാണ് പിന്‍വലിച്ചത്. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയും. മാദ്ധ്യമങ്ങള്‍ക്കെതിരെ കര്‍ശനനിയന്ത്രണം കൊണ്ടു വരികയും ചെയ്തിരുന്നു.
രാജ്യമെങ്ങും നിരവധി സ്ത്രീകളും പുരുഷന്മാരുമാണ് ജയപ്രകാശ് നാരായണന്റെ ആഹ്വാനം ഏറ്റെടുത്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി സ്വയമിറങ്ങിയതെന്ന് മോദി പറഞ്ഞു. നിരവധി പ്രതിപക്ഷ നേതാക്കളോടൊപ്പം ജയപ്രകാശ് നാരായണനും സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തി. തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ബിജെപി രൂപീകരിച്ചത്. അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കി. മാദ്ധ്യമങ്ങളെയും നിയന്ത്രിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























