ഭാര്യമാരെ കൈമാറൽ; “അദ്ദേഹം പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ഞാൻ എതിർത്തപ്പോൾ അദ്ദേഹം എന്നെ ക്രൂരമായി തല്ലി”: സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചെന്ന് യുവതി
സഹോദരനൊപ്പം ലൈംഗീകബന്ധത്തിന് ഭർത്താവ് നിർബന്ധിപ്പിച്ചു. എതിർത്ത ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചു. ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസിൽ. അഹമ്മദാബാദിലെ സോള പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് ഭർത്താവിനെതിരെ 34കാരി പരാതി നൽകിയത്. ബന്ധത്തിന് തയ്യാറാകാത്തതിന്‍റെ പേരിൽ ഭർത്താവ് തന്നെ മർദ്ദിച്ചെന്നും പരാതിയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നൈജീരിയയിലെ ലാഗോസിലാണ് യുവതിയുടെ ഭർത്താവ് താമസിക്കുന്നത്. പരാതിയിൽ പറയുന്നതിനനുസരിച്ച് 2008ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. വിവാഹത്തിന് പിന്നാലെ തന്നെ വീട്ടിൽ നിന്ന് പണം കൊണ്ടുവരാനോ, അല്ലെങ്കിൽ ജോലിക്ക് പോകാനോ ഭർത്താവും അയാളുടെ കുടുംബവും നിർബന്ധിച്ചിരുന്നെന്നും യുവതി പറയുന്നുണ്ട്.
ഈ സമയത്ത് ഭർത്താവ് തൊഴിൽ രഹിതനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവിനെ സഹായിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 2013ലാണ് ഭർത്താവിന് ലാഗോസിലെ സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കുന്നത്.
പിന്നീട് ഭർത്താവിനടുത്തേക്ക് പോയ യുവതിയും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ആദ്യ കുഞ്ഞിന് ജന്മം നൽകുന്ന സമയത്ത് 2016ലാണ് ഇവർ നാട്ടിലേക്ക് തിരിച്ച് വന്നത്. 2017 ഒക്ടോബറിൽ ഭർത്താവിന്‍റെ അച്ഛൻ മരിച്ചതോടെ ഭർത്താവും ഇന്ത്യയിലേക്ക് മടങ്ങി. ഈ സമയത്താണ് കേസിനാസ്പദമായ സംഭവം ആരംഭിക്കുന്നത്.
തന്‍റെ മൂത്ത സഹോദരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും സഹോദരന്‍റെ ഭാര്യ തന്നോടൊപ്പം കിടക്ക പങ്കിടുമെന്നുമായിരുന്നു ഭർത്താവ് യുവതിയോട് പറഞ്ഞത്. “അദ്ദേഹം പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ എതിർത്തപ്പോൾ അദ്ദേഹം എന്നെ ക്രൂരമായി തല്ലി, ” യുവതി പരാതിയിൽ പറയുന്നു.
പിന്നീട് യുവതി ഭർത്താവിനൊപ്പം വീണ്ടും നൈജീരിയയിലേക്ക് പോയി. ഈ സമയത്ത് ഭർത്താവ് മദ്യപിച്ച് തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.
2021ൽ ഇന്ത്യയിലേക്ക് തിരിച്ച് വന്ന യുവതി ഭർത്താവിന്‍റെ വീട്ടിലാണ് താമസിച്ചത്. "ഭർത്താവിന്‍റെ സഹോദരൻ എന്നെ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു" യുവതി വ്യക്തമാക്കിയിരുന്നു.
ഇതിനെ എതിർത്തപ്പോൾ അയാളും തന്നെ മർദ്ദിച്ചിരുന്നു. ചില സഹൃത്തുക്കളോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്‍റെ ഭർത്താവ് അവരെയും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ഉന്നയിക്കുന്നു.
https://www.facebook.com/Malayalivartha