രാജ്യത്ത് രണ്ടാമത്തെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിന്; ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍- ഇ എന്ന കമ്ബനിയുടെ കോവിഡ് വാക്സിനാണ് വിതരണo ചെയ്യാനൊരുങ്ങുന്നു
രാജ്യത്ത് രണ്ടാമത്തെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിന് വരവറിയിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് .ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍- ഇ എന്ന കമ്പനിയുടെ കോവിഡ് വാക്സിനാണ് ഇപ്പോൾ വിതരണo ചെയ്യാനൊരുങ്ങുന്നത് .
ഇതിനോടകം തന്നെ കോവിഡ് വാക്സിന്റെ 30 കോടി ഡോസ് കേന്ദ്രസര്‍ക്കാര്‍ ബുക്ക് ചെയ്തു. ഇതിനായി 1500 കോടി രൂപ സര്‍ക്കാര്‍ കമ്പനിക്ക് കൈമാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭാരത് ബയോടെകിന്‍റെ കോവാക്സിന് ശേഷം പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനാണിത്.
അതോടൊപ്പം ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയവളില്‍ കമ്പനി വാക്സിന് ഉത്പ്പാദിപ്പിച്ച് കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള മാസങ്ങള്‍ക്കുള്ളില്‍ വാക്സിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും അറിയിക്കുകയുണ്ടായി. വാക്സിന് നയത്തില്‍ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ നീക്കം നടക്കുന്നത്.
നിലവില്‍ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ക്കാണ് കേന്ദ്രo അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിന്, റഷ്യയുടെ സ്പുട്നിക് എന്നി വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ ഫൈസര്‍ ഉള്‍പ്പടെയുള്ള വിദേശ വാക്സിന് നിര്‍മാതാക്കളും അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha