കൊച്ചു കുട്ടികൾക്ക് ഇത്രേം വല്യ ഹോംവർക്ക് എന്തിനാ മോദി സാബ്?' കൊച്ചു കുട്ടിയുടെ ആ വീഡിയോയ്ക്ക് തക്ക മറുപടി നൽകി കശ്മീർ വിദ്യാഭ്യാസവകുപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ വിഷമം പറഞ്ഞ് കൊച്ചു കുട്ടിയുടെ കരച്ചിൽ. ഉടനടി കശ്മീരിൽ ആ തീരുമാനം. അടപടലം പൊളിച്ചെഴുതി വിദ്യാഭ്യാസ വകുപ്പ്. 'കൊച്ചു കുട്ടികൾക്ക് ഇത്രേം വല്യ ഹോംവർക്ക് എന്തിനാ മോദി സാബ്?' എന്ന് ചോദിച്ചായിരുന്നു ആറു വയസ്സുകാരിയായ കുഞ്ഞ് മോദിയോട് തന്റെ വിഷമം പറഞ്ഞത്. ആ ഒരൊറ്റ ചോദ്യം എല്ലാം മാറ്റി മറക്കുകയായിരുന്നു.
ജമ്മു കാശ്മീർ വിദ്യാഭ്യാസ വകുപ്പ് കുഞ്ഞിന്റെ പരാതിക്ക് പിന്നാലെ ഓൺലൈൻ ക്ളാസുകളുടെ ഘടന തന്നെ മാറ്റി. ഒന്നാം ക്ളാസുകാരിയുടെ പരാതി വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്. ലഫ്. ഗവർണർ മനോജ് സിൻഹയാണ് 48 മണിക്കൂറിനകം കാശ്മീരിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ അടിയന്തര ഉത്തരവിട്ടത്. പിന്നാലെ, 'ലഫ്. ഗവർണർ സാബിന്' കൈവീശി നന്ദി പറഞ്ഞ് ഒരിക്കൽക്കൂടി ആ കുഞ്ഞു മിടുക്കി വീഡിയോയിലെത്തുകയും ചെയ്തു.
മൊയ്റാ ഇൻഫാൻ കാശ്മീരിലെ കുരുന്നു കുട്ടിയാണ് ഓൺലൈൻ ക്ളാസിലെ പഠനഭാരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതിയുമായി വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടി വീഡിയോ പോസ്റ്റ് ചെയ്തത്: 'മോദി സാബ്, എനിക്ക് ആറു വയസ്സേയുള്ളൂ. എഴുന്നേൽക്കുമ്പോൾ മുതൽ സൂമിൽ ക്ളാസാണ്. പത്തു മണിക്കു തുടങ്ങിയാൽ രണ്ടു വരെ. ആദ്യം ഇംഗ്ളീഷ്, പിന്നെ കണക്ക്, പിന്നെ ഉർദു, അതുകഴിഞ്ഞാൽ എൻവയൺമെന്റ് സ്റ്റഡീസ്, പിന്നെ കംപ്യൂട്ടർ...! ഇതൊക്കെ 'ബഡേ ബച്ചേ'കൾക്കു പോരേ മോദി സാബ് എന്നായിരുന്നു കുട്ടി ചോദിച്ചത്. എന്നെപ്പോലെ ചെറിയ കുട്ടികൾക്ക് വലിയ ഹോംവർക്ക് എന്തിനാ?എന്നും കുട്ടി വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്.'
രണ്ടു ദിവസത്തിനകം ഒരു ലക്ഷത്തിലധികം പേർ മൊയ്റയുടെ വീഡിയോ കണ്ടു. ലൈക്കും ഷെയറുമായി മൊയ്റ തരംഗമായി. കുട്ടിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കി വീഡിയോയ്ക്കു ഉടനടി മറുപടി നൽകുകയായിരുന്നു സിൻഹ. അഞ്ചാം ക്ളാസുവരെ ഇനി ഹോംവർക്ക് പാടില്ല പുതിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. എട്ടാംക്ളാസ് വരെ ദിവസം ഒന്നര മണിക്കൂറിൽ കൂടുതൽ ക്ളാസെടുക്കരുത്. ഒൻപതു മുതൽ 12 വരെ ക്ളാസുകൾക്ക് മൂന്നു മണിക്കൂർ. വിദ്യാഭ്യാസ വകുപ്പിന് സിൻഹയുടെ വക നല്ല സ്റ്റഡി ക്ളാസും കിട്ടി- അച്ഛനമ്മമാരോട് സംവദിക്കുന്നതാണ് കുട്ടികളുടെ ഏറ്റവും വലിയ പഠനാനുഭവം! മൊയ്റയ്ക്കൊപ്പം കാശ്മീരിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സന്തോഷകരമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.
ലോക്ഡൗണ്‍ മനസിനേല്‍പിച്ച ക്ഷീണത്തെയും വിരസതയെയും കുറിച്ച് പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ കുട്ടികളും അവരുടേതായ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ പഠനഭാരത്തെ കുറിച്ച് വീഡിയോയിലൂടെ പ്രധാനമന്ത്രിയോടായി പരാതിപ്പെടുകയായിരുന്നു കശ്മീരില്‍ നിന്നുള്ള ആറുവയസുകാരി. ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
കൊച്ചുപെൺകുട്ടിയുടെ മനോഹരമായ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയില്‍ വമ്പൻ സ്വീകരണം കിട്ടിയിരുന്നു . നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. ഒപ്പം തന്നെ കുട്ടികള്‍ക്ക് പഠനഭാരം കൂടുന്നുവോ എന്ന ചര്‍ച്ചയും സജീവമായിരുന്നു.
https://www.facebook.com/Malayalivartha