ഇനി മാധ്യമങ്ങൾക്കിരിക്കട്ടെ പണി! തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ശില്‍പ ഷെട്ടി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
ഹൈക്കോടതിയെ സമീപിച്ച് നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ്പാഷെട്ടി. തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ അറസ്റ്റിന് ശേഷം തനിക്കെതിരെ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ പല മാധ്യമങ്ങളും നടത്തുകയാണ്.
മാധ്യമങ്ങളുടെ കാഴ്ചക്കാരും വായനക്കാരും കൂടാന്‍ വേണ്ടി നടത്തുന്ന ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കിയതില്‍ നഷ്ടപരിഹാരം വേണമെന്ന് ശില്‍പ ഷെട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അവരുടെ പേജില്‍ നിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. നീലച്ചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ വസതിയില്‍ പോലീസ് നടത്തിയ റെയിഡിലും നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ജുഹുവിലെ ആഡംബര വസതിയില്‍ നടന്ന റെയ്ഡില്‍ പോലീസിനൊപ്പം രാജ് കുന്ദ്രയും എത്തിയിരുന്നു.
പോലീസ് തിരച്ചില്‍ ആരംഭിച്ചപ്പോള്‍ രാജ് കുന്ദ്രയുടെ ഭാര്യ ശിൽപ്പാഷെട്ടി വികാരാധീനയായി. എന്തിനാണ് ഇവിടെ തിരച്ചില്‍ നടത്തുന്നതെന്ന് ചോദിച്ച് ശില്‍പ, രാജ് കുന്ദ്രയോട് കയര്‍ത്തു. പിന്നീട് പൊട്ടിക്കരഞ്ഞു. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടുവെന്നു ശില്‍പ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ശില്‍പ്പയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീലച്ചിത്രങ്ങളല്ല രാജ്കുന്ദ്ര നിര്‍മിച്ചതെന്നും ഇറോട്ടിക് ചിത്രങ്ങളാണെന്നും ശില്‍പ മൊഴി നല്‍കി.
https://www.facebook.com/Malayalivartha