പുൽവാമ ഭീകരാക്രമണത്തിന് പിന്നിലുള്ള സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം:മുഹമ്മദ് ഇസ്മയിൽ അൽവിയെന്ന അദ്‌നാനാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്
ഒടുവിൽ ആ സൂത്രധാരന്റെ തല മണ്ണിൽ ഉരുട്ടി ഇന്ത്യൻ സൈന്യം.പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഹമ്മദ് ഇസ്മയിൽ അൽവിയെന്ന അദ്‌നാനാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ സൈന്യം കൊന്നുതള്ളിയത്. ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ ബന്ധുവാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽവീരമൃത്യു വരിച്ചത് 40 സിആർപിഎഫ് ജവാന്മാർക്കായിരുന്നു.
ഇസ്മയിൽ അൽവിയാണ് ദക്ഷിണ കശ്മീരിലെ ജെയ്‌ഷെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുക എൻക്രിപ്റ്റ് ചെയ്ത സന്ദേശമയക്കുന്നതിനായുള്ള ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലുംഇസ്മയിൽ അൽവി മികവ് തെളിയിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച എല്ലാ ഐഇഡികളും ഇയാൾ നിർമ്മിച്ചതാണെന്നാണ് പുറത്തു വന്ന വിവരം സൂചിപ്പിക്കുന്നത്.
ദച്ചിഗാം വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഇതിലൊരാളാണ് ഇസ്മയിൽ അൽവി.
താലിബാനിൽ നിന്നടക്കം ബോംബ് നിർമ്മാണത്തിന്ഇസ്മയിൽ അൽവിക്ക് പരിശീലനം കിട്ടുകയുണ്ടായി. നേരത്തെഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കുന്ന സാഹചര്യമുണ്ടായി. 2018ലാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ശേഷം ഇവിടെ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha