Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

കല്‍ക്കരിയില്ല! ഇന്ത്യ ഇരുട്ടിലേക്കോ ? നിര്‍ണ്ണായക യോഗം കഴിഞ്ഞു .. തുറന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

13 OCTOBER 2021 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്

കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി

അടുത്ത നാളുകളിലായി ലോകമാകെ കണ്ടു വരുന്ന വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണ് കടുത്ത ഊര്‍ജ്ജ ക്ഷാമം. അത് ഭീകരമായി ബാധിച്ചിരിക്കുന്നത് ചൈനയെ ആണ്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കല്‍ക്കരി ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

പല കാരണങ്ങളാണ് പലരും പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രൊഫൈലുകളില്‍ കറങ്ങി നടക്കുന്ന തിയറി അനുസരിച്ച് എല്ലാത്തിനും കാരണം അദാനി ആണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഖനനം സ്വകാര്യ വല്‍ക്കരിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം .

 




എന്താണ് സത്യം, അല്ലെങ്കില്‍ എത്ര മാത്രമാണ് സത്യം


സത്യത്തില്‍ എന്താണ് കല്‍ക്കരി ക്ഷാമത്തിന് കാരണം ?


കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍, വിവിധ സംസ്ഥാനങ്ങളിലുടനീളം കല്‍ക്കരി വിതരണത്തിന് ക്ഷാമം സൃഷ്ടിക്കുന്ന നാല് കാരണങ്ങള്‍ വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു -


രണ്ടാം കോവിഡ് തരംഗത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതവും ശക്തവും ആയ പുനരുജ്ജീവനത്താല്‍ വൈദ്യുതിയുടെ ഉപഭോഗത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനവ് ആണ് ഒന്ന് ;

 




രണ്ടാമത്തേത് 2021 സെപ്റ്റംബറില്‍ കല്‍ക്കരി ഖനി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയാണ് , അത് കല്‍ക്കരി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഖനികളില്‍ നിന്ന് കല്‍ക്കരി അയക്കുന്നതില്‍ അടക്കം തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു;


കൂടാതെ ആഗോള സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തോട് കൂടി കല്‍ക്കരി വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം പുറത്തു നിന്നും ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വിലയില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ്, കല്‍ക്കരി ഇറക്കുമതി വലിയ തോതില്‍ കുറക്കുകയും ഇത് വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവിന് കാരണമാകുകയും ചെയ്തു.




കൂടാതെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യത്തിന് കല്‍ക്കരി സ്റ്റോക്കുകള്‍ നിര്‍മ്മിക്കാത്തതും പ്രശ്‌നങ്ങള്‍ വഷളാക്കുകയുണ്ടായി


കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയിലെ വൈദ്യുതി ഉല്‍പാദനത്തിന്റെ 70% ത്തിലധികം കല്‍ക്കരിയാണ്. അത് കൊണ്ട് തന്നെ കല്‍ക്കരി ലഭ്യതയില്‍ ഉണ്ടാകുന്ന ഏത് പ്രശ്‌നവും ഇന്ത്യയെ വലിയ തരത്തില്‍ തന്നെ ബാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.


ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഉത്തര്‍പ്രദേശ് മുതല്‍ രാജസ്ഥാന്‍ വരെയുള്ള സംസ്ഥാനങ്ങളും കേരളത്തെയടക്കം ബാധിച്ചുതുടങ്ങിയിരിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട് .പവര്‍ കട്ട് വേണമോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കുമെന്ന് ഈയടുത്ത ദിവസങ്ങളില്‍ ആണ് കേരള വിദ്യുച്ഛക്തി മന്ത്രി വ്യക്തമാക്കിയത്



എന്നാല്‍ ഒന്ന് കൊണ്ടും പേടിക്കേണ്ടതില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി ക്ഷാമത്തെ കുറിച്ച് പഠിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണു , സാഹചര്യങ്ങള്‍ താല്‍ക്കാലികം ആയി ബുദ്ധിമുട്ട് ആണെങ്കിലും ഒന്നും പേടിക്കാനില്ല എന്ന് വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്


നിരവധി സംസ്ഥാനങ്ങള്‍ നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അതായത് കല്‍ക്കരി വിതരണവും വൈദ്യുതി ഉല്‍പാദന സാഹചര്യവും പ്രധാനമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച അവലോകനം ചെയ്തതിന് ശേഷം ആയിരിന്നു ഇത്.



കല്‍ക്കരി മന്ത്രാലയത്തോട് കല്‍ക്കരി വിതരണം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അതേസമയം വൈദ്യുത നിലയങ്ങളിലേക്ക് ഇന്ധനം എത്തിക്കാന്‍ റെയില്‍വേയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.



കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ കയ്യിലും ഒരാഴ്ചയോ അതില്‍ കുറവോ ഉപയോഗിക്കുവാനുള്ള സ്റ്റോക്കുകള്‍ മാത്രമേ ഉള്ളൂ എങ്കിലും , 'വൈദ്യുതി വിതരണത്തില്‍ എന്തെങ്കിലും തടസ്സമുണ്ടാകുമെന്ന ഭയം പൂര്‍ണ്ണമായും തെറ്റാണ്.' കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി.


പ്രതിസന്ധി ലഘൂകരിക്കാന്‍, മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും സമാന്തര വൈദ്യുതി എക്സ്ചഞ്ചുകളിലേക്ക് വലിയ തുകയ്ക്ക് വില്‍ക്കുന്നതും കര്‍ശനമായി വിലക്കി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിനോട് ഈ ആഴ്ച വൈദ്യുതി ഉല്‍പാദകര്‍ക്ക് ലഭ്യമാക്കേണ്ട കല്‍ക്കരിയുടെ അളവ് പ്രതിദിനം 1.55 മുതല്‍ 1.6 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കാനും ഒക്ടോബര്‍ 20 ന് ശേഷം പ്രതിദിനം 1.7 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് .


അതെ സമയം സി ഐ എല്‍ തിങ്കളാഴ്ച വൈദ്യുതി മേഖലയിലേക്ക് അയച്ച കല്‍ക്കരി 1.615 ദശലക്ഷം ടണ്‍ ആണ്.


വൈദ്യുതി ഉല്‍പാദകരുടെ കല്‍ക്കരി ആവശ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കല്‍ക്കരി ആവശ്യകത നിറവേറ്റാന്‍ ഞങ്ങള്‍ മന്ത്രാലയത്തിലും സിഐഎല്ലിലും പൂര്‍ണ്ണ ശ്രമങ്ങള്‍ നടത്തുകയാണ് ... ഇന്നലെ അതായത് തിങ്കളാഴ്ച ഞങ്ങള്‍ ഏകദേശം 1.95 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു. ഏകദേശം 1.6 ദശലക്ഷം ടണ്‍ സിഐഎല്ലില്‍ നിന്നും ബാക്കി സിംഗരേണി കോളിയേഴ്‌സ് കമ്പനി ലിമിറ്റഡില്‍ നിന്നും. ഞങ്ങള്‍ വിതരണം ചെയ്തു.


'ഒക്ടോബര്‍ 20-21 മുതല്‍ അല്ലെങ്കില്‍ അതിനുമുമ്പ്, ഞങ്ങള്‍ രണ്ട് ദശലക്ഷം ടണ്‍ എത്തിക്കാന്‍ ശ്രമിക്കും, അത് വീണ്ടും ഒരു റെക്കോര്‍ഡായിരിക്കും '.


സിഐഎല്ലിന് ഇനി ഏകദേശം 22 ദിവസത്തെ സ്റ്റോക്കുണ്ട്, ഖനികളില്‍ വെള്ളം നിറയുന്നതിലേക്ക് നയിച്ച കല്‍ക്കരി മേഖലയിലെ മണ്‍സൂണ്‍ മഴ കുറയുന്നതിനാല്‍ കല്‍ക്കരി ഉത്പാദനം ക്രമാനുഗതമായി വര്‍ധിക്കും മന്ത്രി വ്യക്തമാക്കി.


അതായത് ഇപ്പോഴത്തെ സാഹചര്യം അല്പം കഠിനം ആണെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്


കഴിഞ്ഞ വാരാന്ത്യത്തില്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തയച്ചിരുന്നു കത്തയച്ചു, വൈദ്യുത നിലയങ്ങള്‍ക്ക് കൂടുതല്‍ കല്‍ക്കരി ലഭിക്കുന്നില്ലെങ്കില്‍ തലസ്ഥാനം കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും എന്നതായിരുന്നു അത്.


ദേശീയ തലസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പിന് മറുപടിയായി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായി , ഡല്‍ഹിയിലെ വിതരണ കമ്പനികള്‍ അവര്‍ക്ക് ലഭ്യമായ വൈദ്യുതിയുടെ 70 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നായിരുന്നു അത്.


ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി എല്ലാ വര്‍ഷവും ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമല്ല. പൊതുവെ ഇത്തരം സാഹചര്യത്തില്‍ , ഉല്‍പാദനത്തിലെ വിടവ് നികത്താന്‍ കൂടുതല്‍ കല്‍ക്കരി സാധാരണയായി ഇറക്കുമതി ചെയ്യാറാണ് പതിവ് . എന്നാല്‍ ആഗോള ഊര്‍ജ്ജ പ്രതിസന്ധി കാരണം, അന്താരാഷ്ട്ര വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനാല്‍, കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത് സാമ്പത്തിക വെല്ലുവിളിയാണ്, ഇതാണ് ഇപ്പോള്‍ താല്‍ക്കാലികമായി ഉണ്ടായ വലിയ ക്ഷാമത്തിലേക്ക് നയിച്ചത്



'കല്‍ക്കരി ക്ഷാമത്തെക്കുറിച്ച് അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്' വൈദ്യുതി ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ഭയം അകറ്റാന്‍ ശ്രമിച്ചു കൊണ്ട് ഇന്ത്യന്‍ വൈദ്യുതി മന്ത്രി ആര്‍കെ സിംഗ് വ്യക്തമാക്കി ..


കനത്ത മഴയും അന്താരാഷ്ട്ര കല്‍ക്കരിയുടെ ഉയര്‍ന്ന വിലയുമാണ് വിതരണത്തെ തടസ്സപ്പെടുത്തിയതെന്ന് കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി, എന്നാല്‍ 'മൂന്ന് നാല് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകും എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി


താല്‍ക്കാലികമായ ഈ ക്ഷാമം യഥാര്‍ത്ഥത്തില്‍ കല്‍ക്കരി ഉല്പാദനത്തില്‍ വന്ന ക്ഷാമം അല്ലെന്നും പ്രധാനമായും ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്മ മാത്രം

ആണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്തായാലും കാര്യങ്ങള്‍ എത്രയോ പെട്ടെന്ന് ശരിയാകട്ടെ എന്ന് മാത്രം നമുക്ക് പ്രതീക്ഷിക്കാം



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (1 minute ago)

കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; നവവരനും പോലീസിനുമെതിരേ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ  (7 minutes ago)

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (42 minutes ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (48 minutes ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (1 hour ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (1 hour ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (1 hour ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (1 hour ago)

തന്നെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശപര്യടനത്തിനു പോയ കാര്യം ഗവർണർ രാഷ്ട്രപതി അറിയിക്കും; എല്ലാ മാസവും രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കും; മുഖ്യമന്ത്രി രാജ്യത്ത് ഇല്ലെന്ന കാര  (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കി; ഭർത്താവിനെ അവസാനമായി കാണാനാകാതെ യുവതി  (1 hour ago)

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടത് ഭയാനകം!!!! ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി  (1 hour ago)

ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത സൗമ്യൻ:- ശിക്ഷയിൽ ഇളവ് ലഭിക്കാൻ ശ്യാംജിത്തിന്റെ പുതിയ നീക്കം...  (2 hours ago)

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...  (2 hours ago)

Malayali Vartha Recommends