അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ശ്രീനഗറിലും ജമ്മുവിലും മെട്രോ സര്‍വീസ് ആരംഭിക്കും; തുടക്കം കുറിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ശ്രീനഗറിലും ജമ്മുവിലും അടുത്ത രണ്ടു വർഷത്തിനുള്ളിൽ മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഷാ ഭഗവതി നഗറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു.
കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം നടത്തിയ പൊതുയോഗത്തില്‍, ജമ്മു വിമാനത്താവളം വികസിപ്പിക്കുമെന്നും കശ്മീരിലെ എല്ലാ ജില്ലയിലും ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
'ജമ്മു കശ്മീരില്‍ തുടക്കം കുറിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ക്ഷേത്രങ്ങളുടെയും ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ത്യാഗത്തിന്റെയും നാടാണു കശ്മീര്‍. ഇവിടത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല'- അമിത് ഷാ പറഞ്ഞു.
370-ാം വകുപ്പ് റദ്ദാക്കായതോടെ വാല്‍മീകി വിഭാഗക്കാരോടും വടക്കന്‍ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരില്‍ നടപ്പിലാക്കാനും സാധിച്ചു. നിലവില്‍ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരില്‍ നിക്ഷേപിച്ചു കഴിഞ്ഞു.
2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഉദ്ദേശിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കില്‍ തീവ്രവാദികള്‍ പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha