ടി20 ലോകകപില്‍ പാകിസ്ഥാന്‍ ജയിച്ചതില്‍ സന്തോഷിച്ച് വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടു; അധ്യപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സ്കൂൾ മാനേജ്മെന്റ്
ടി20 ലോകകപില്‍ പാകിസ്ഥാന്‍ ഇന്‍ഡ്യയെ തോല്‍പിച്ചത് വാട്‌സ് ആപ് സ്റ്റാറ്റസാക്കിയ അധ്യപികയെ സ്‌കൂള്‍ പിരിച്ചുവിട്ടു. രാജസ്ഥാനിലെ നീരജ മോദി സ്‌കൂളില്‍ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയെയാണ് അധികൃതര്‍ പുറത്താക്കിയത്.
ഞായറാഴ്ചയാണ് ഇന്‍ഡ്യ പാകിസ്ഥാനോട് ദുബൈയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് നഫീസ അത്താരി 'വിജയിച്ചു, നമ്മള്‍ ജയിച്ചു' എന്ന അടിക്കുറിപ്പോടെ ഫോടോ പങ്കുവച്ചത്. പാകിസ്ഥാന്റെ വിജയ നിമിഷത്തിന്റെ ടെലിവിഷന്‍ ദൃശ്യം ആണ് വാട്‌സ് ആപ് സ്റ്റാറ്റസ് ആക്കിയത്.
സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങള്‍ പാകിസ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു. 'അതേ' എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്നാണ് മാനേജ്മെന്റ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സ്‌കൂള്‍ നടത്തുന്ന ട്രസ്റ്റ് ഇവരെ എത്രയും വേഗം സ്‌കൂളില്‍ നിന്നും നീക്കം ചെയ്തതായി നോടീസ് ഇറക്കി.
അതേസമയം, പിന്നീട് പ്രദേശിക ചാനലില്‍ തന്റെ വിശദീകരണവുമായി നഫീസ രംഗത്ത് എത്തി. വീട്ടിനുള്ളില്‍ നടന്ന ഒരു പന്തയത്തിന്റെ ഭാഗമായാണ് ആ സ്റ്റാറ്റസ് ഇട്ടത്. ഞാന്‍ ഇന്‍ഡ്യക്കാരിയാണ്. ഇന്‍ഡ്യയെ എന്തിലേറെ സ്‌നേഹിക്കുന്നു. ഞാന്‍ ചെയ്തതിലെ തെറ്റ് മനസിലാക്കി പിന്നീട് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു, നഫീസ പറയുന്നു. കുട്ടിയുടെ രക്ഷിതാവിന്റെ ചോദ്യം താന്‍ തമാശയായാണ് എടുത്തതെന്നും അതിനാലാണ് അതിന് അത്തരത്തില്‍ മറുപടി നല്‍കിയതെന്നും. ആ സന്ദേശത്തിന് അടിയില്‍ ഇമോജി ഇട്ടിരുന്നുവെന്നും ഈ അധ്യാപിക പറയുന്നു.
മത്സരത്തില്‍ 10 വികെറ്റിനാണ് പാകിസ്താന്‍ ഇന്‍ഡ്യയെ പരാജയപ്പെടുത്തിയത്. ഇന്‍ഡ്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കെ വികെറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താന്‍ അടിച്ചെടുത്തു. ലോകകപില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാകിസ്താന്‍ ഇന്‍ഡ്യയെ തോല്‍പിക്കുന്നത്.
https://www.facebook.com/Malayalivartha