ഭീകര സംഘടനയിലെ അംഗങ്ങളെ ഇന്ത്യയിലെത്തിച്ച് രാജ്യത്തിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടഞ്ഞ് സുപ്രീംകോടതി
ഭീകര സംഘടനയിലെ അംഗങ്ങളെ ഇന്ത്യയിലെത്തിച്ച് രാജ്യത്തിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി തടഞ്ഞു.
ബന്ധുക്കളെ ഉപയോഗിച്ച് പരമോന്നത കോടതിയെ കൊണ്ട് തീവ്രവാദികള്‍ക്ക് അനുകൂലമായി നിലപാട് എടുപ്പിക്കാനാണ് ശ്രമം എന്ന് ഇന്ത്യ കരുതുന്നു. തീവ്രവാദികളെ ഇന്ത്യയിലെത്തിച്ച് രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കാനാണ് ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. ഇതും ഭീകരപ്രവര്‍ത്തകരുടെ കളിയായി കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനില്‍ കീഴടങ്ങി ജയിലിലായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. സര്‍ക്കാരിന് പ്രത്യേക നിര്‍ദേശം നല്‍കാനാകില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
എട്ടാഴ്ചയ്ക്കകം എന്താണ് തീരുമാനം എന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ആയിഷയെയും മകളെയും പാര്‍പ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിനാല്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ തടവില്‍ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവര്‍ത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, താലിബാന്‍ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതിനാല്‍ ഇനി ആ വാദം നിലനില്‍ക്കില്ല.
ആയിഷയുടെ മകള്‍ സാറയ്ക്ക് ഏഴ് വയസാണ് ഇപ്പോള്‍ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഉള്ളതിനാല്‍ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസില്‍ ചേരുന്നതിനായി ഭര്‍ത്താവ് അബ്ദുള്‍ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇതേവര്‍ഷം ജൂലൈ പത്തിന് ആളെ കാണാനില്ലെന്ന പരാതി പിതാവ് പി ടി അബ്ദുള്ള കാസര്‍ഗോഡ് ചന്തേര പോലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഭീകരരെ ഒരു കാരണവശാലും ഇന്ത്യയില്‍ എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുമ്പും കുറ്റവാളികളെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
മാനുഷിക പരിഗണനയുടെ പേരില്‍ കുറ്റവാളികളെ തിരികെയെത്തിക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ ആവശ്യം. എന്നാല്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ യാതൊരു മനുഷ്യത്വവും ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
2019 വരെ ഐ.എസില്‍ ചേര്‍ന്നത് 100 പേരാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് 72 പേര്‍ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തെത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ ഐ.എസില്‍ ആ ക്യഷ്ടരായി കേരളം വിട്ടവരാണ്. എന്നാല്‍ ലവ് ജിഹാദിന്റെ കാര്യം മുഖ്യമന്ത്രി സമ്മതിച്ചില്ല. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് കേരള സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. ദീകരരെ തിരികെയെത്തിക്കണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആവശ്യപ്പെടുകയില്ല.
ഭീകരപ്രവര്‍ത്തകരെ തിരികെ നാട്ടിലെത്തിക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അതിന് തയ്യാറാകാത്തതാണ് ഇസ്ലാമിക് തീവ്രവാദികള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോടുള്ള വിരോധത്തിന്റെ കാരണം.
"
https://www.facebook.com/Malayalivartha