Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

എന്തുകൊണ്ട് 2024ലും മോദി കാരണം സിംമ്പിള്‍ പക്ഷേ കോണ്‍ഗ്രസിന് ഇത് ഒരിക്കലും കഴിയില്ല; 2024 ന് ബിജെപി ഒരുക്കം തുടങ്ങി

15 MAY 2022 03:28 PM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ രാജി സംസ്ഥാനത്തെ ബിജെപിയെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രത്തിന്റെ നടപടിയാണ്. അത്തരത്തില്‍ ഒരു നടപടി കോണ്‍ഗ്രസിലാണെങ്കില്‍ സാധിക്കുമായിരുന്നോ. വര്‍ഷങ്ങളായി സംഘടനാ സംവിധാനം താറുമാറായ അവസ്ഥയിലുള്ള കോണ്‍ഗ്രസിനെ അടുത്ത തെരെഞ്ഞെടുപ്പില്‍ ബിജെപി ഒരു മുഖ്യ എതിരാളിയായി പോലും കാണുന്നില്ലെന്നതാണ് ഏറെ രസകരമായ വസ്തുത. നരന്തരം അപ്‌ഡേറ്റാകുന്ന ബിജെപി ഓരോതവണയും അവരുടെ നില നിലനില്‍പ്പില്ലെന്ന് എഴുതി തള്ളിയ ഇടങ്ങളില്‍ പോലും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും മത്സരിക്കും എന്ന കാര്യം വെളിപ്പെടുത്തിയത്. അടുത്ത തവണയും അദേഹം മത്സരിച്ചാല്‍ അദേഹം തന്നെയാകും വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുക.

എന്നാല്‍ മോദി മാത്രം ജയിച്ചാല്‍ മതിയോ ബിജെപിയ്ക്ക് മുഴുവനും ജയം വേണ്ടെ എന്ന് ചോദിക്കുകയാണ് എങ്കില്‍. അതിന് ഇനി എന്തെങ്കിലും അത്ഭുതം നടക്കുകയേ നിവര്‍ത്തിയുള്ളൂ എന്നതാകും ഉത്തരം. വളരെ സജീവ ഇടപെടലുകള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന എപ്പോഴും അപ്‌ഡേറ്റ് ആകാന്‍ ശ്രമിക്കുന്നൊരു പാര്‍ട്ടിയാണ് ബിജെപി. അധികാരം പിടിച്ച ഇടങ്ങളില്‍ നിന്നും അധികാരം കൈവിടരുത് എന്ന നിശ്ചയധാര്‍ട്യം ആ പാര്‍ട്ടിയ്ക്ക് ഉണ്ട് എന്നു വേണം കരുതാന്‍. എന്തായാലും 2024 ലെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള നീക്കങ്ങള്‍ ഇപ്പോഴേ ബിജെപി തുടങ്ങിക്കഴിഞ്ഞു. അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. എതിര്‍ ക്യാമ്പിലെ വമ്പന്‍ സ്രാവുകളെ വലയിട്ടു പിടിക്കലും ബിജെപിയുടെ പ്രധാന തന്ത്രമാണ്. പണ്ട് കോണ്‍ഗ്രസിനുവേണ്ടി പോരാടിയ പലരും ഇന്ന് ബിജെപി ക്യാമ്പിലുണ്ട്. അതും സാധാരണക്കാരായല്ല കേന്ദ്ര മന്ത്രിമാരായും മുഖ്യ മന്ത്രിമാരായുമൊക്കെ ഉണ്ട്. ഇങ്ങനെ ഒരു സ്വീകാര്യത കോണ്‍ഗ്രസില്‍ ഒരിക്കലും ലഭിക്കില്ല. ആ പാര്‍ട്ടിയില്‍ അണികളേക്കാള്‍ കൂടുതല്‍ നേതാക്കളാണ് എന്നാണ് പൊതുവെ തമാശയായി പറയാറുള്ളത്.

എന്തായാലും നാം ഇവിടെ നോക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് എത്തി മുഖ്യമന്ത്രിമാരായ ചില നേതാക്കളെയാണ്. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നുണ്ട്. എല്ലായിടത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരാണ് മുഖ്യമന്ത്രിമാര്‍. രസകരമാണ് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയക്കളികള്‍....

അസമിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ. കഴിഞ്ഞ വര്‍ഷം അസമിന്റെ 15ാം മുഖ്യമന്ത്രിയായിട്ടാണ് ശര്‍മ അധികാരമേറ്റത്. സര്‍ബാനന്ദ സോനോവാളിന് പകരക്കാരനായിട്ടാണ് ശര്‍മ എത്തിയത്. കോണ്‍ഗ്രസ് നേതാവിയിരുന്നു ശര്‍മ. 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അസമില്‍ ബിജെപിക്ക് നേട്ടമായത് ശര്‍മയുടെ പ്രചാരണമായിരുന്നു. അത്തരത്തിലുള്ള നഷ്ടങ്ങളെ നഷ്ടമായി കാണാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാചയം.

അസമിലെ ജലുക്ബാരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ എംഎല്‍എയായത്. തുടര്‍ച്ചയായ അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെത്തിയപ്പോഴും അദ്ദേഹത്തെ മണ്ഡല വാസികള്‍ അദേഹത്തെ കൈവിട്ടില്ല. സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദേഹം. 2021ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനാണ് ശര്‍മ ജയിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ കണ്‍വീനര്‍ കൂടിയാണ് ശര്‍മ. മേഖലയില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ശര്‍മ. ബിജെപിയുടെ അജണ്ടകള്‍ ഒരോന്നായി അദ്ദേഹം അസമില്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

അടുത്തത് മണിപ്പൂരിലെ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം തൊട്ടടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഉന്നമിട്ടായിരുന്നു കരുനീക്കിയത്.തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച മണിപ്പൂരില്‍ 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി കൂടിയാണ് ഇദ്ദേഹം.

ഫുട്‌ബോള്‍ താരമായിരുന്നു ബിരേന്‍ സിങ്. പിന്നീട് അദ്ദേഹം അതിര്‍ത്തി രക്ഷാ സേനയില്‍ ജോലി ചെയ്തു. ശേഷം മാധ്യമപ്രവര്‍ത്തകനായി. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. ഇബോബി സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി അദേഹവും മാറി. ഇപ്പോള്‍ രണ്ടാംതവണയും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ത്രിപുരയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് മണിക് സാഹയെ ആണ് അടുത്ത ആള്‍. അദ്ദേഹം കോണ്‍ഗ്രസ് നേതാവിയിരുന്നു. രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 2016ല്‍ ബിജെപിയിലെത്തിയ മണിക് സാഹ 2020ല്‍ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനായി. ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായി. ശേഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.

ഇനി നാഗാലാന്റ് മുഖ്യമന്ത്രിയാണ് നിഫിയു റിയോ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 2002ലാണ് കോണ്‍ഗ്രസ് വിട്ടത്. നാഗാലാന്റ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി എസ്‌സി ജാമിറുമായി ഉടക്കിയാണ് കോണ്‍ഗ്രസ് വിട്ടത്. ശേഷം എന്‍പിഎഫില്‍ ചേര്‍ന്നു. ഇക്കാലത്താണ് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതും നാഗാലാന്റ് ഭരണത്തില്‍ തുടര്‍ച്ചയായി അസ്ഥിരതയുണ്ടായതും. 2013ല്‍ നാഗാലാന്റ് മുഖ്യമന്ത്രിയായി. 2018ല്‍ എന്‍പിഎഫ് ബിജെപി സഖ്യം തകര്‍ന്നതോടെ റിയോ എന്‍ഡിപിപിയില്‍ ചേര്‍ന്നു. ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

ഇതുതന്നെയാണ് ബിജെപിയുടെ വിജയം അതൊരു വര്‍ഗീയ പാര്‍ട്ടിയാണ് എന്ന ആരോപണം നിരന്തരം ഉയര്‍ത്തി പ്രതിരോധിച്ചാപോലും പിടിച്ചു കെട്ടാന്‍ കഴിയാത്ത ഒരു വന്‍ പാട്ടി സംവിധാനമായി ബിജെപി മാറി എന്നത് കോണ്‍ഗ്രസ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇനി പുതിയ തന്ത്രങ്ങള്‍ പയറ്റിയാലേ പിടിച്ചു നില്‍ക്കാനാകും. അതെങ്ങനാ ആധ്യം അവര്‍ ഒരു അധ്യക്ഷനെ തീരുമാനിക്കട്ടേ അല്ലേ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (2 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (2 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (3 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (3 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (3 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (4 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (4 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (4 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (4 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (4 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (4 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (5 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends