ആര്‍എസ്എസ് അനുഭാവികള്‍ ഉടന്‍ സ്ഥലം വിടുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക! വീണ്ടും ഭീകരരുടെ കത്ത് ചര്‍ച്ചയാവുന്നു.. 1990ലെ വമശഹത്യയെ ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നു; നടുക്കം മാറാതെ ജനങ്ങള്‍..
ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്ക് വീണ്ടും ഭീകരരുടെ ഭീഷണി. ഇന്നലെ പാലക്കാട് ബിജെപി പഞ്ചായത്തംഗങ്ങള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നലെയാണ് ഇപ്പോള്‍ ജമ്മുകശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരെഭീകരര്‍ ഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്ക് നേരെ ഭീകരര്‍ നേരത്തെയും ഇത്തരത്തിലുള്ള വര്‍ഗീയ വിഷം ചീറ്റിയിരുന്നു.
'എല്ലാ താമസക്കാരും ആര്‍എസ്എസ് അനുഭാവികളും ഉടന്‍ ഇവിടം വിട്ടു പോവുക, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുക. നിങ്ങളെ എല്ലാവരെയും കൊല്ലും' എന്നെഴുതിയ ഒരു കത്താണ് കോളനിയിലെ പ്രസിഡണ്ടിന് ലഭിച്ചത്. കശ്മീരി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇവിടെ മറ്റൊരു ഇസ്രായേലാക്കി മാറ്റാനാഗ്രഹിക്കുന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇവിടെ സ്ഥലമില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുല്‍വാമയിലെ ഹവാല്‍ ട്രാന്‍സിറ്റ് അക്കമഡേഷനിലെ നിവാസികളെയാണ് കശ്മീര്‍ വിട്ടു പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണി ഉയര്‍ത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണെന്നാണ് പുറത്തുവരുന്ന വിവരം. എത്ര സുരക്ഷയോടെ ജീവിച്ചാക്കാന്‍ ശ്രമിച്ചാലും വിടില്ലെന്നും നിങ്ങള്‍ കൊല്ലപ്പെടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്.
ജമ്മുകശ്മീരിലെ പണ്ഡിറ്റുകള്‍ക്കും ആര്‍ എസ്എസ് ബിജെപി അനുഭാവികള്‍ക്കുമെതിരെയാണ് ഭീകരര്‍ കത്ത് അയച്ചിരിക്കുന്നത്.
തഹസില്‍ദാര്‍ ഓഫീസില്‍ വച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തോടെ പണ്ഡിറ്റ് സമൂഹം ഭീതിയോടെയാണ് കഴിയുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെയാണഅ ഭീകരര്‍ വധിച്ചത്. രാഹുലിന് പിന്നാലെ പുല്‍വാമയിലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ റിയാസ് അഹമ്മദും വെടിയേറ്റ് മരിച്ചിരുന്നു. അതേസമയം രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഇതിന് പിന്നാലെയാണ് പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തി ഭീകരര്‍ കത്തയച്ചത്.
1990ലെ ംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്‌വരയില്‍ വീണ്ടും കൊലവിളി മുഴങ്ങുന്നത്. തീവ്രവാദ സംഘടനകളുടെ കല്‍പ്പന പ്രകാരം കശ്മീരി പണ്ഡിറ്റുകളെ, ഹിന്ദുവായതിന്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവമാണ് കശ്മീര്‍ വംശഹത്യഎന്നറിയപ്പെടുന്നത്. ഇന്നും ഒരു ഞെട്ടലോടെ മാത്രമേ അതിനെ ഓര്‍ക്കാനാകൂ. 'ഒന്നുങ്കില്‍ മതപരിവര്‍ത്തനം ചെയ്യുക, അല്ലെങ്കില്‍ മരിക്കുക, അതുമല്ലെങ്കില്‍ ഓടിയൊളിക്കുക' ഇതായിരുന്നു തീവ്രവാദികള്‍ പണ്ഡിറ്റുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഈ ഭീഷണിയുടെ ഫലമായി നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ കശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു.
1990 ജനുവരിയില്‍, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബയ്യയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തടവിലായിരുന്ന തീവ്രവാദികളെ മോചിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു വംശഹത്യ ആരംഭിച്ചത്. ബിട്ട കരാട്ടെ ആയിരുന്നു വംശഹത്യക്ക് നേതൃത്വം നല്‍കിയത്. 1990 ജൂണില്‍ അറസ്റ്റിലാകുന്നതുവരെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍എഫ്) തലവനായിരുന്നു ഇയാള്‍.
1991ല്‍ തടങ്കലില്‍ കഴിയുമ്പോള്‍ ബിട്ട ഒരു അഭിമുഖം നല്‍കുകയുണ്ടായി. ഏകദേശം 31 വര്‍ഷം മുമ്പ്. അന്നത്തെ അഭിമുഖത്തില്‍ താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഉപദ്രവം കാരണമാണ് തീവ്രവാദിയായതെന്നായിരുന്നു ബിട്ട പറഞ്ഞത്.
ഇന്നലെ കേരളത്തിലും സമാനമായ രീതിയില്‍ കത്ത് ലഭഇച്ചു. ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഒരു ഊമക്കത്ത് ലഭിച്ചു. അള്ളാഹുവിനെ വിശ്വസിക്കണം എന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് കിട്ടിയത്. ആരാണ് കത്തയച്ചത് എന്ന് വ്യക്തമല്ലെങ്കിലും ഇസ്ലാം തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha