Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

ആര്‍എസ്എസ് അനുഭാവികള്‍ ഉടന്‍ സ്ഥലം വിടുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക! വീണ്ടും ഭീകരരുടെ കത്ത് ചര്‍ച്ചയാവുന്നു.. 1990ലെ വമശഹത്യയെ ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നു; നടുക്കം മാറാതെ ജനങ്ങള്‍..

16 MAY 2022 03:36 PM IST
മലയാളി വാര്‍ത്ത

ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്ക് വീണ്ടും ഭീകരരുടെ ഭീഷണി. ഇന്നലെ പാലക്കാട് ബിജെപി പഞ്ചായത്തംഗങ്ങള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നലെയാണ് ഇപ്പോള്‍ ജമ്മുകശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരെഭീകരര്‍ ഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്ക് നേരെ ഭീകരര്‍ നേരത്തെയും ഇത്തരത്തിലുള്ള വര്‍ഗീയ വിഷം ചീറ്റിയിരുന്നു.

'എല്ലാ താമസക്കാരും ആര്‍എസ്എസ് അനുഭാവികളും ഉടന്‍ ഇവിടം വിട്ടു പോവുക, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുക. നിങ്ങളെ എല്ലാവരെയും കൊല്ലും' എന്നെഴുതിയ ഒരു കത്താണ് കോളനിയിലെ പ്രസിഡണ്ടിന് ലഭിച്ചത്. കശ്മീരി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇവിടെ മറ്റൊരു ഇസ്രായേലാക്കി മാറ്റാനാഗ്രഹിക്കുന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇവിടെ സ്ഥലമില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

പുല്‍വാമയിലെ ഹവാല്‍ ട്രാന്‍സിറ്റ് അക്കമഡേഷനിലെ നിവാസികളെയാണ് കശ്മീര്‍ വിട്ടു പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണി ഉയര്‍ത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണെന്നാണ് പുറത്തുവരുന്ന വിവരം. എത്ര സുരക്ഷയോടെ ജീവിച്ചാക്കാന്‍ ശ്രമിച്ചാലും വിടില്ലെന്നും നിങ്ങള്‍ കൊല്ലപ്പെടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്.

ജമ്മുകശ്മീരിലെ പണ്ഡിറ്റുകള്‍ക്കും ആര്‍ എസ്എസ് ബിജെപി അനുഭാവികള്‍ക്കുമെതിരെയാണ് ഭീകരര്‍ കത്ത് അയച്ചിരിക്കുന്നത്.

 

തഹസില്‍ദാര്‍ ഓഫീസില്‍ വച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തോടെ പണ്ഡിറ്റ് സമൂഹം ഭീതിയോടെയാണ് കഴിയുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെയാണഅ ഭീകരര്‍ വധിച്ചത്. രാഹുലിന് പിന്നാലെ പുല്‍വാമയിലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ റിയാസ് അഹമ്മദും വെടിയേറ്റ് മരിച്ചിരുന്നു. അതേസമയം രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

ഇതിന് പിന്നാലെയാണ് പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തി ഭീകരര്‍ കത്തയച്ചത്.

 

1990ലെ ംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്‌വരയില്‍ വീണ്ടും കൊലവിളി മുഴങ്ങുന്നത്. തീവ്രവാദ സംഘടനകളുടെ കല്‍പ്പന പ്രകാരം കശ്മീരി പണ്ഡിറ്റുകളെ, ഹിന്ദുവായതിന്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവമാണ് കശ്മീര്‍ വംശഹത്യഎന്നറിയപ്പെടുന്നത്. ഇന്നും ഒരു ഞെട്ടലോടെ മാത്രമേ അതിനെ ഓര്‍ക്കാനാകൂ. 'ഒന്നുങ്കില്‍ മതപരിവര്‍ത്തനം ചെയ്യുക, അല്ലെങ്കില്‍ മരിക്കുക, അതുമല്ലെങ്കില്‍ ഓടിയൊളിക്കുക' ഇതായിരുന്നു തീവ്രവാദികള്‍ പണ്ഡിറ്റുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഈ ഭീഷണിയുടെ ഫലമായി നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ കശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു.


1990 ജനുവരിയില്‍, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബയ്യയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തടവിലായിരുന്ന തീവ്രവാദികളെ മോചിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു വംശഹത്യ ആരംഭിച്ചത്. ബിട്ട കരാട്ടെ ആയിരുന്നു വംശഹത്യക്ക് നേതൃത്വം നല്‍കിയത്. 1990 ജൂണില്‍ അറസ്റ്റിലാകുന്നതുവരെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍എഫ്) തലവനായിരുന്നു ഇയാള്‍.

 

1991ല്‍ തടങ്കലില്‍ കഴിയുമ്പോള്‍ ബിട്ട ഒരു അഭിമുഖം നല്‍കുകയുണ്ടായി. ഏകദേശം 31 വര്‍ഷം മുമ്പ്. അന്നത്തെ അഭിമുഖത്തില്‍ താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഉപദ്രവം കാരണമാണ് തീവ്രവാദിയായതെന്നായിരുന്നു ബിട്ട പറഞ്ഞത്.

ഇന്നലെ കേരളത്തിലും സമാനമായ രീതിയില്‍ കത്ത് ലഭഇച്ചു. ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഒരു ഊമക്കത്ത് ലഭിച്ചു. അള്ളാഹുവിനെ വിശ്വസിക്കണം എന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് കിട്ടിയത്. ആരാണ് കത്തയച്ചത് എന്ന് വ്യക്തമല്ലെങ്കിലും ഇസ്ലാം തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (25 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (56 minutes ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (2 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (2 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (2 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (3 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (3 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (3 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends