അദ്ധ്യാപിക ഇന്റർനെറ്റിൽ നിന്നും ജിംനേഷ്യം പരീശീലകന്റെ നമ്പർ തപ്പിയെടുത്തു; പരിശീലനത്തിനിടെ ഇരുവരും സൗഹൃദത്തിലായി; ഇടയ്ക്കു വച്ച് അദ്ധ്യാപികയ്‌ക്ക് പരീശീലകനോട് അകൽച്ച; സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് തുറന്നടിച്ചതോടെ പരീശീലകൻ തളർന്നു; പ്രശ്നം പരിഹരിക്കാനെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്! അധ്യാപികയെ കാറിനകത്ത് വലിച്ചിട്ട് ശ്വാസം മുട്ടിച്ച് കൊന്നു തള്ളി; പ്രതിയെ പിടിക്കൂടിയത് ഇങ്ങനെ
കോളജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. ഗോവയിൽ നടന്ന സംഭവത്തിൽ ജിംനേഷ്യം പരീശീലകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണു കൊലപാതകം നടന്നത്. ഖണ്ടോല ഗവ. കോളേജിലെ പ്രഫസർ ഗൗരി ആചാരി(35) യുടെ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര (36)യാണ് പിടിയിലായി. യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.
കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ കോളജിലേക്കു പോയ മകളെ കാണാനില്ലെന്ന് ഗൗരി ആചാരിയുടെ മാതാവ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗൗരവ് ബിദ്രയെ പിടിക്കൂടി . ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെത്രെ. ഫിറ്റ്നെസ് പരിശീലകനാണ് പ്രതി. അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പരിശീലനം ഇയാൾ നൽകിയിരുന്നു. ഒരുമാസം മുന്നേ ഗോവ പൊലീസിന്റെ ഭീകരവിരുദ്ധ സേന(എടിഎസ്)യിലെ അംഗങ്ങൾക്കും പരിശീലനം കൊടുത്ത വ്യക്തിയാണ് ഇയാൾ.
ഗൗരിയുടെ മാതാവ് പരാതി നൽകിയതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഗൗരി സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗൗരിയെ ആരോ അപായപ്പെടുത്തിയതായി പൊലീസിന് മനസിലായത്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കാറിൽ ഉണ്ടായിരുന്നു. ഗൗരവ് ബിദ്രയുടെ മൊബൈൽ നമ്പറിൽ നിന്നും നിരന്തരം ഫോൺവിളികളും സന്ദേശങ്ങളുമെത്തിയിരുന്നു.
ഇതെല്ലാം മനസിലായതോടെ ഗൗരി ആചാരിയുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ചു. എന്നാൽ ഗൗരിയുടെ കാണാതാകലിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ഗൗരവ് പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്തപ്പോൾ ഗൗരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ബിദ്ര സമ്മതിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
2021ൽ ഗൗരി ഇന്റർനെറ്റിൽ നിന്നും ഗൗരവ് ബിദ്രയുടെ വിലാസം ശേഖരിച്ചു . ഗൗരവ് ബിദ്രയുടെ കീഴിൽ പരിശീലനം ആരംഭിച്ചു. വൈകാതെ ഇരുവരും സൗഹൃദത്തിലായി. കഴിഞ്ഞ മാസം മുതൽ ഗൗരവുമായുള്ള സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് ഗൗരി പറഞ്ഞു. ഇത് അയാൾക്ക് ദേഷ്യമായി. പലവട്ടം കാണാനും സംസാരിക്കാനും ബിദ്ര ശ്രമിച്ചു. പക്ഷേ ഗൗരി തയാറായില്ല.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30ന് ഗൗരിയുടെ വീടിന് സമീപം ഗൗരവ് എത്തി. 6.30ന് റോഡരികിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ ഗൗരിയുടെ സമീപം ഗൗരവ് എത്തി. കാറിൽ നിന്നിറങ്ങാൻ ഗൗരി ശ്രമിച്ചു. എന്നാൽ കാറിനുള്ളിലേക്ക് തള്ളിയിട്ട് അവരുമായി സംസാരിക്കാനായിരുന്നു ശ്രമം. വാക്കുതർക്കം കടുത്തപ്പോൾ കാറിന്റെ വാതിലുകൾ അടച്ചിട്ട് ഗൗരിയെ ശ്വാസം മുട്ടിച്ച് കൊന്നു.
മരണം ഉറപ്പായതോടെ മൃതദേഹവുമായി ഗൗരവ് കാറോടിച്ചു പോയി. തുടർന്ന് കോര്‍ലിമിലെ പാര്‍ക്കിന് സമീപം നിർത്തിയിട്ടിരുന്ന തന്റെ എസ്‌യുവിലേക്ക് മൃതദേഹം മാറ്റി ഓൾഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചു.
https://www.facebook.com/Malayalivartha