ലഡാക്കിൽ കരുത്തനെ ഇറക്കി ഇന്ത്യ! ചൈനയെ നേരിടാൻ ഇന്ത്യയുടെ കവചിത പ്രതിരോധ സന്നാഹം
ചൈനയ്‌ക്കെതിരെ ഏതവസരത്തിലും തിരിച്ചടിയ്‌ക്കാൻ തദ്ദേശമായി കരുത്ത് നേടി ഇന്ത്യയുടെ മുന്നേറ്റം. തദ്ദേശീയമായി നിർമ്മിച്ച കവചിത പ്രതിരോധ വാഹനങ്ങളാണ് ഇന്ത്യ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലിലും താഴ്‌വരകളിലും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളാണ് സൈനികർക്കായി എത്തിച്ചിരിക്കുന്നതെന്ന് ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.
ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രതിരോധ കവചിത വാഹന രംഗം ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്‌സ് രംഗത്തെത്തിയിരുന്നു. പ്രധാനമായും കരസേനയിലേക്കുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഫ്യൂച്ചറിസ്റ്റിക് ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍(എഫ്‌ഐസിവി) പദ്ധതിയിലേക്കാണ് ടാറ്റ നോട്ടമിട്ടത്. സഞ്ചാര ശേഷിക്ക് അതിപ്രധാന്യം കൊടുക്കുന്ന എഫ്‌ഐസിവി-ക്ക് നിശ്ചയിച്ച അഞ്ചു സുപ്രധാന സാങ്കേതിക വിദ്യകളില്‍ മൂന്നെണ്ണത്തിലും (എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, റണ്ണിങ് ഗിയര്‍) കൂടാതെ 34 തന്ത്രപ്രധാന സാങ്കേതികവിദ്യകളില്‍ 19 എണ്ണത്തിലും തങ്ങളാണ് നിലവിലുള്ള മറ്റ് കമ്പിനികളേകാള്‍ വൈദഗ്ധ്യം
അനായാസം താഴ്‌വരയിൽ ഓടിക്കാനും ശത്രുക്കൾക്കെതിരെ ആക്രമണം നടത്താനും സാധിക്കുന്ന വാഹനങ്ങളാണ് ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. രണ്ടു കിലോമീറ്റർ ദൂരത്തു നിന്നും ശത്രുക്കളെ നിരീക്ഷിക്കാനുമുള്ള സംവിധാനവും വാഹനത്തിലുണ്ട്. കരസേന യ്‌ക്കായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങൾ ഇൻഫെൻട്രി പ്രൊട്ടക്ടട് മൊബിലിറ്റി വെഹിക്കിൾസ് (ഐപിഎംവി) ആണ് കരസേനയ്‌ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ലഡാക്കിലെ ദുർഘടമായ എല്ലാ മേഖലകളിലും കഴിഞ്ഞ ഒരു മാസമായി പരീക്ഷിച്ച ശേഷമാണ് വാഹനം വികസിപ്പിച്ച ഡിആർഡിഒയും നിർമ്മിച്ച ടാറ്റാ ഗ്രൂപ്പും കരസേനയ്‌ക്ക് വഹനങ്ങൾ കൈമാറിയത്. FICV പദ്ധതി കൂടാതെ നിലവിലുള്ള 'ടി 72' യുദ്ധ ടാങ്കുകള്‍ക്കു പകരമായി വികസിപ്പിക്കുന്ന ഫ്യൂച്ചര്‍ റെഡി കോംബാറ്റ് വെഹിക്കിള്‍(FRCV) പദ്ധതിയിലും കരസേനയുടെ പ്രധാന ആയുധമായ 'ടി 90' റഷ്യന്‍ നിര്‍മിത ടാങ്കിനു പകരമായ ഫ്യൂച്ചര്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് (FMBT) പദ്ധതിയിലും പ്രതിരോധ സേനകളില്‍ ഉപയോഗിക്കുന്ന മാരുതി സുസുക്കി 'ജിപ്‌സി'ക്കു പകരമായി 3,200 'സഫാരി സ്റ്റോം' ലഭ്യമാക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോഴ്‌സ് സമര്‍പ്പിച്ചിട്ടുണ്ട്.
'സഫാരി സ്റ്റോമി'ന് കരുത്തേറിയ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ഫോര്‍ ബൈ ടു, ഫോര്‍ ബൈ ഫോര്‍ ലേ ഔട്ടുകളില്‍ ലഭ്യമാണെന്നതും ചതുപ്പുകളും മരുഭൂമികളും മഞ്ഞുവീഴ്ചയും ചരല്‍കൂമ്പാരങ്ങളും ഏതു ദുര്‍ഘട പാതയും താണ്ടാന്‍ കഴിയുമെന്നതും ടാറ്റ മോട്ടോഴ്‌സ് മന്ത്രാലായത്തെ എടുത്തുകാട്ടിയിട്ടുണ്ട്. 'സഫാരി സ്റ്റോം' കരാറില്‍ നിന്നു മാത്രം 400 കോടി രൂപയുടെ വരുമാനമാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha