പ്രവാചകനെ നിന്ദിക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും! നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനനടത്തിയ മൗലാന മുഫ്തി നദീമിനെ അറസ്റ്റ് ചെയ്ത പോലീസ്, അറസ്റ്റിന് പിന്നാലെ കോട്വാലി പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി
രാജ്യത്തെ ആശങ്കയിലാഴ്ത്തി നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനനടത്തിയ മൗലാന മുഫ്തി നദീമിനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. രാജസ്ഥാൻ ബുന്ദി കോട്വാലി പോലീസിന്റേതാണ് ഇത്തരത്തിലുള്ള നടപടി. പ്രവാചകനെ നിന്ദിക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് മൗലാന മുഫ്തി നദീം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉദയ്പൂർ സംഭവത്തിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കുന്നുവെന്ന് കാണിച്ച് മൗലാനയ്‌ക്കെതിരെ പരാതികൾ ലഭിച്ചിരുന്നു.
അതോടൊപ്പം തന്നെ അറസ്റ്റിന് പിന്നാലെ കോട്വാലി പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. നൂപുർ ശർമ്മയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ബുന്ദി ജില്ലയിലെ മുസ്ലീം സമൂഹം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതിനെടയാണ് മൗലനയുടെ പ്രകോപനപരമായ പരാമർശം ഉണ്ടായിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ സംസാരിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മുസ്ലീം സമൂഹം തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
'പ്രവാചകനെതിരെ സംസാരിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കും, കൈ ഉയർത്തിയാൽ കൈ വെട്ടും, വിരൽ ഉയർത്തിയാൽ മുറിച്ച് മാറ്റും...' എന്നായിരുന്നു മൗലാനയുടെ വിവാദ പ്രസ്താവന എന്നത്. തങ്ങളെ നിങ്ങൾക്ക് വേണമെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം. തങ്ങൾക്കെതിരെ ലാത്തി ചാർജ് നടത്താം. എല്ലാം സഹിക്കും. എന്നാൽ നബിയ്ക്കെതിരായ ഒരു വാക്കു പോലും സഹിക്കില്ല. ഇവയെല്ലാം നിയമത്തിന് വിരുദ്ധമാണെന്ന് അതിനെതിരെ നീങ്ങുമെന്നും മൗലാന ഭീഷണിപ്പെടുത്തിയുരുന്നു.
https://www.facebook.com/Malayalivartha