പക തീര്‍ക്കാന്‍ 16 കാരന്‍ 58 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

മധ്യപ്രദേശില്‍ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നത്. 58കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 16 കാരന്‍ അറസ്റ്റില്‍. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടമ്മയെ പ്രതി അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ സ്ഥിരമായി ടിവി കാണാന്‍ വന്നിരുന്നയാളാണ് ഇയാള്‍. രണ്ട് വര്‍ഷം മുമ്ബ് ഇവരുടെ വീട്ടില്‍ നിന്ന് ഫോണ്‍ കാണാതാവുകയും ഇത് മോഷ്ടിച്ചത് പ്രതിയാണെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. നാട്ടുകാരടക്കം സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയോടും കുടുംബത്തോടും പകതോന്നിയിരുന്നു. ഇവരോട് പ്രതികാരം ചെയ്യാന്‍ അവസരം നോക്കിയിരിക്കവെ ഒരു ദിവസം ഭര്‍ത്താവും മകനും വീടിനു പുറത്തുപോയെന്ന് മനസ്സിലാക്കിയ 16 കാരന്‍ അതിക്രമിച്ച് വീട്ടില്‍ കയറുകയും മല്‍പിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തുകയുമായിരുന്നു.
സ്ത്രീ ബഹളം വെച്ചപ്പോള്‍ വായില്‍ പ്ലാസ്റ്റിക് കവറും തുണിയും തിരുകി മര്‍ദ്ദിച്ചു. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടുകയും കയറും ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിക്കെട്ടിയ ശേഷം വലിച്ചിഴച്ച് കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരു വാതിലില്‍ സ്ത്രീയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
ശ്വാസംമുട്ടി അവശയായ വീട്ടമ്മയെ പതിനാറുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. സ്വകാര്യ ഭാഗങ്ങളില്‍ വടി കുത്തിക്കയറ്റി പരിക്കേല്‍പ്പിക്കുകയും അരിവാള്‍ കൊണ്ട് കഴുത്തിലും നെഞ്ചിലും കൈകളിലും പരിക്കേല്‍പ്പിച്ചിരുന്നു. വീട്ടമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം ഇവരുടെ വീട്ടില്‍ നിന്ന് 1000 രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്.
സ്ത്രീയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയതോടെ അയല്‍വാസിയായ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത 16 കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha