തുപ്പി നാറ്റിച്ചു...! പറക്കുന്ന വിമാനത്തിൽ തുണിയൂരി യാത്രക്കാരൻ ജീവക്കാർക്ക് മുന്നിൽ കാട്ടിക്കൂട്ടിയ വൃത്തികേട്, എയർ ഇന്ത്യയിൽ നാടകീയ രംഗങ്ങൾ, വിമാനം ലാൻഡ് ചെയ്തതും യുവാവിനെ തൂക്കിയെടുത്തു...

വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം അതിരുവിടുകയാണ്. മദ്യപിച്ച് വിമാനത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുക, മറ്റ് യാത്രക്കാർക്ക് ബുദ്ധിമൂട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുക, മദ്യപിച്ച് ബഹളം വയ്ക്കുക, സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുക, അടിപിടി ഉണ്ടാക്കുക, പുകവലിക്കുക, എന്നുവേണ്ട ഇത്തരത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാർത്ത അടുത്തിടെയായി കൂടിവരികയാണ്.
എയർ ഇന്ത്യയ്ക്ക് ഏറ്റവും നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു സഹയാത്രികയുടെ ദേഹത്ത് ഒരു യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം. ഈ നാണക്കേടിൽ നിന്ന് എയർ ഇന്ത്യ ഒരുവിധം കരകയറിവരികയായരുന്നു ദേ കിടക്കുന്നു അടുത്തത്. വീണ്ടും നാണം കേട്ട പരിപാടിയാണ് ഒരു യുവാവ് വിമാനത്തിൽ കണിച്ച് കൂട്ടിയത്. യാത്രാമധ്യേ വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയിരിക്കുകയാണ് ഒരു യാത്രക്കാരൻ. ഇയാളെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24നാണ് ഈ സംഭവം നടന്നത്. എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ് എന്നയാളാണ് ഇത്തരത്തിൽ വൃത്തികേട് കാണിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയ ഇയാൾ, അവിടെയാകെ തുപ്പി വൃത്തികേടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വിമാന ജീവനക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചതായാണ് പരാതി. തുടർന്ന് ഇയാളെ മറ്റു യാത്രികരുടെ അടുത്തുനിന്ന് മാറ്റിയിരുത്തി. വിമാന ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് പൈലറ്റ് ഇൻ കമാൻഡ് സംഭവം വിമാനക്കമ്പനിയെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനും നിർദ്ദേശിച്ചു. രാം സിങ്ങിന്റെ പ്രവൃത്തി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി എഫ്ഐആറിൽ പറയുന്നു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകി.അതേസമയം എയർ ഇന്ത്യ വിമാനത്തിൽ 70കാരിയായ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപയും വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്ന് ലക്ഷം രൂപയും പിഴയുമാണ് ചുമത്തിയത്.
വിമാനത്തിലെ പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. യാത്രക്കാരിയുടെ പരാതിയിൽ നടപടി എടുക്കാൻ വൈകിയതിനാണ് ശിക്ഷ. സംഭവത്തിൽ ജനുവരി നാലിന് എയർ ഇന്ത്യ രേഖാമൂലം നൽകിയ മറുപടിയിൽ തൃപ്തരല്ലെന്ന് ഡി.ജി.സി.എ അധികൃതർ വ്യക്തമാക്കിയിരുന്നു. 2022 നവംബർ 26നാണ് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ 72 കാരിയായ സ്ത്രീയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ശങ്കർ മിശ്ര മൂത്രമൊഴിച്ചത്.
വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തിൽ കുതിർന്ന് ചീത്തയായതായി യാത്രക്കാരി വിമാന ജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഡൽഹിയിലെത്തിയ വിമാനത്തിൽ നിന്നും ഒരു പ്രശ്നവുമില്ലാതെ ശങ്കർ മിശ്ര ഇറങ്ങി പോകുകയും ചെയ്തു. ഇതിനെ തുടർന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha

























