ഡല്‍ഹി കൂട്ടബലാത്സംഗക്കേസ്: ശിക്ഷപൂര്‍ത്തിയാക്കുന്ന കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതു തടയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി; കുറ്റം ജയിച്ചു, ഞങ്ങള്‍ തോറ്റു: പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു

ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷപൂര്‍ത്തിയാക്കുന്ന കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതു തടയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത്‌നാഥ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചതനുസരിച്ച് ഞായറാഴ്ച ശിക്ഷപൂര്‍ത്തിയാക്കുന്ന കുറ്റവാളി പുറത്തിറങ്ങുന്നതു തടയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല അതേസമയം, കുട്ടിക്കുറ്റവാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി നോട്ടീസയച്ചു. എട്ടാഴ്ചയ്ക്കകം മറുപടിനല്‍കണം. ജുവനൈല്‍ കോടതി ഇപ്പോള്‍ 20 വയസ്സുള്ള കുറ്റവാളിക്ക് മൂന്നുകൊല്ലത്തെ തടവാണ് വിധിച്ചത്. ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പുറത്തിറങ്ങുന്നതു തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കൊടുംകുറ്റങ്ങള്‍ചെയ്ത്, ബാലനീതിനിയമപ്രകാരം തടവനുഭവിച്ചശേഷവും സമൂഹത്തിനു ശാപമാകുന്ന സാഹചര്യത്തില്‍ മോചനം തടയുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. നിലവിലുള്ള നിയമമനുസരിച്ച് ഈ ആവശ്യം അനുവദിക്കാന്‍പറ്റില്ലെന്ന് സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
കോടതിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. \'\'കുറ്റം ജയിച്ചു, ഞങ്ങള്‍ തോറ്റു\'\' ആശാദേവി മാധ്യമങ്ങളോടു പറഞ്ഞു. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കുട്ടിക്കുറ്റവാളിയടക്കം ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു. കേസിലെ മറ്റു പ്രതികളായ മുകേഷ്, വിനയ്, പവന്‍, അക്ഷയ് എന്നിവര്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. അക്ഷയ്കുമാര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെയാണ് കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍പ്രകാരം മറ്റൊരുകേസില്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി റീതേഷ് സിങ് കണ്ടെത്തിയിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണനയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനികളും രണ്ടരവയസ്സുള്ള പിഞ്ചുകുഞ്ഞും മാനഭംഗത്തിനിരയായതു കഴിഞ്ഞ ദിവസങ്ങളിലാണ്. നിര്‍ഭയ സംഭവത്തിനുശേഷവും സുരക്ഷയുടെ കാര്യത്തില്‍ ഡല്‍ഹി വളരെ പിന്നാക്കമാണെന്നു വിവിധ പഠനങ്ങളും തെളിയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























