Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാല്‌സതീനിലെ ഹമാസ് തീവ്രവാദ ഗ്രൂപ്പു ഇസ്രേയലും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് നിമിഷം തോറും ലോകത്തിന് മുന്നിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വംശീയ വെറിയുടെ ഇരകളായി ആയിരങ്ങള്‍ മരിച്ചു വീഴുന്നു. അതിലുമെത്രയോ പേര്‍ പരിക്കേറ്റ് ചികിത്സ തേടുന്നു. വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു

09 OCTOBER 2023 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

പാല്‌സതീനിലെ ഹമാസ് തീവ്രവാദ ഗ്രൂപ്പു ഇസ്രേയലും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് നിമിഷം തോറും ലോകത്തിന് മുന്നിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വംശീയ വെറിയുടെ ഇരകളായി ആയിരങ്ങള്‍ മരിച്ചു വീഴുന്നു. അതിലുമെത്രയോ പേര്‍ പരിക്കേറ്റ് ചികിത്സ തേടുന്നു. വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്തിനേറെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടി ലോകത്തിന് മുന്നില്‍ അപഹാസ്യരായി കൊണ്ടിരിക്കുന്ന ഹമാസ് പടയാളികള്‍ ലോക മുസ്ലീംങ്ങളുടെ വികാരം ഇളക്കി വിടാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധമല്ല ജിഹാദെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഓരോ നിമിഷവും അവര്‍ കടുത്ത ആക്രമണത്തിലേയ്ക്ക് നീങ്ങുകയാണ്. എന്നാല്‍ പെട്ടെന്ന പൊട്ടി പുറപ്പെട്ട യുദ്ധത്തിന് പിന്നില്‍ വംശീയ പ്രശ്‌നങ്ങള്‍ക്കപ്പുറം ചില് രാഷട്രീയ പ്രശ്‌നങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഹമാസ് മാരകമായ രീതിയില്‍ ഇസ്രയേലിലേയ്ക്ക് അക്രമം അഴിച്ചു വിട്ടതിന് പിന്നില്‍ ഇറാന്റെ നിര്‍ദ്ദേശമാണെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇറാന്‍-ഇറാക്ക് യുദ്ധകാലത്ത് ഇറാന് എല്ലാ സഹായവും നല്കി സഹായിച്ചത് റഷ്യയാണ്.

 അതേസമയം, റഷ്യ യു്ൈകരനെന്ന കൊച്ചു രാജ്യത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒരു വര്‍ഷം പിന്നിട്ടും എങ്ങുമെത്തിയിട്ടില്ല. യുക്രൈനെ ദിവസങ്ങള്‍ കൊണ്ട് നിലംപരിശാക്കുമെന്ന് പ്രഖ്യാപിച്ച യുദ്ധത്തിനിറങ്ങിയ വ്‌ലാദിമര്‍ പുടിനാകട്ടെ പരാജയത്തിന്റെ വക്കിലാണ്. പരാജയം സമ്മതിക്കാനോ , യുക്രൈനില്‍ നിന്ന് പിന്‍വാങ്ങാനോ കഴിയാതെ ലോകത്തിന്‍െര മുന്നില്‍ റഷ്യ നാണംകെട്ടിരിക്കുകയാണ്. റഷ്യ ,യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ഇറാന്‍ വലിയ തോതില്‍ ആയുധങ്ങള്‍ നല്കിയിട്ടുണ്ട്. ഹമാസ്, ഇസ്രേയല്‍ യുദ്ധമുണ്ടായാല്‍ അറബ് രാജ്യങ്ങളെല്ലാം പാലസ്തീനെ പിന്‍തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാനും ,റഷ്യയും കണക്കു കൂട്ടുന്നു. അറബ് രാജ്യങ്ങള്‍ യുദ്ധത്തില്‍ പാലസ്തീന് സഹായവുമായി എത്തിയാല്‍ എണ്ണക്കയറ്റുമതിയേയും അതു ബാധിച്ചേക്കാമെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എണ്ണക്കയറ്റുമതിയുടെ കുത്തക അവകാശം റഷ്യയ്ക്ക് മാത്രമായിരിക്കുമെന്നതാണ് ഇറാന്റെ കണക്കു കൂട്ടല്‍.

അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഇസ്രായേലിനെ പിന്‍തുണ നല്കിയിരിക്കുകയാണ്.  അമേരിക്കയാകട്ടെ ഇസ്രായേലിന് സാമ്പത്തികവും ആയുധ സഹായവും ഉറപ്പാ്ക്കി കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഇസ്രായേല്‍ പക്ഷത്തായതോടെ ചൈന പാലസ്തീന്റെ പക്ഷത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലെബനിലെ ഇസ്ലാമിക ഗ്രൂപ്പ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയതിന് പിന്നില്‍ ചൈനയുടെ സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലീം വംശഹത്യ നടത്തുകയാണ് ഇസ്രായേല്‍ എന്നതാണ് ചൈനയുടെ പക്ഷം. അതുതന്നെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായമായി മാറിയിരിക്കുന്നത്. ഇസ്രയേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബിയുടെ പ്രസതാവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഹമാസ് നല്‍കിയതെന്നാണ് ബേബിയുടെ വാദം. ഹമാസിനെ തീവ്രവാദ സംഘടനയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബേബി വ്യക്തമാക്കി. ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാല്‍, ഇസ്രയേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരമെന്നും ബേബി ചൂണ്ടിക്കാട്ടി. കിഴക്കന്‍ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ ഫലസ്തീനിയന്‍ രാഷ്ട്രം രൂപവല്‍ക്കരിക്കുന്നതിന് യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

'ഹമാസ് നടത്തിയ ആക്രമണത്തോടു പ്രതികരിച്ചുകൊണ്ട് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുന്നു എന്നാണ് മാധ്യമങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ഹമാസ് നടത്തിയതു പ്രത്യാക്രമണമാണ്. കാരണം, സിപിഎം ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇപ്പോഴത്തെ ഈ സംഘര്‍ഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്നതിനു മുന്‍പ്, ഈ വര്‍ഷം മാത്രം 248 ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 40 കുഞ്ഞുങ്ങളുമുണ്ട്. അത് ദൗര്‍ഭാഗ്യകരമാണ്. അതിനോടു കണക്കുകൂട്ടിയിട്ടുള്ള പ്രതികരണമാണ് ഇത്തവണ ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികള്‍. ഒരു ദിവസം ശരാശരി ഒരു ഫലസ്തീന്‍കാരനെ ഇസ്രയേലികള്‍ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. '

'ഇനി ഗസ്സ വച്ചേക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള രൂക്ഷമായ കടന്നാക്രമണമാണ് അവര്‍ നടത്തുന്നത്. ഉപരോധിക്കപ്പെട്ട ഒരു പ്രദേശത്താണ് ഹമാസ് കേന്ദ്രീകരിച്ചിരിക്കുന്നത്. അവര്‍ക്ക് പുറത്തുനിന്നുള്ള ഒരു യുദ്ധോപകരണങ്ങളും ലഭിക്കുന്നില്ല. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികളും അവിടേക്കു കടത്തിക്കൊണ്ടു പോകാനാകുന്നില്ല. പതിറ്റാണ്ടുകളായിട്ട് ഇതാണ് അവസ്ഥയെന്നും എം.എ.ബേബി പറയുന്നത് തികച്ചും ഇന്ത്യയുടെയും നരേദന്രമോദിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്.1947-48ല്‍ ഇസ്രയേല്‍ സ്ഥാപിതമാകുമ്പോള്‍, ഇസ്രയേലിനും ഫലസ്തീനുമായി യുഎന്‍ പ്രമേയ പ്രകാരം നീക്കിവയ്ക്കപ്പെട്ട സ്ഥലങ്ങളുടെ അതിര്‍ത്തിയൊന്നും ഇപ്പോഴില്ല. ഇസ്രയേലും ഉണ്ടാകും, ഫലസ്തീനും ഉണ്ടാകണം. ഇപ്പോള്‍ ഫലസ്തീന്‍ രാഷ്ട്രമെന്നത് ഒരു സങ്കല്‍പം മാത്രമാണ്. അവര്‍ക്കായി അനുവദിച്ച സ്ഥലം മുഴുവന്‍ ഇസ്രയേല്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെ പിന്തുണച്ച് യുഎന്‍ പാസാക്കിയ ഒരു പ്രമേയമുണ്ട്. ഇസ്രയേല്‍ അവരുടെ കയ്യില്‍നിന്ന് പിടിച്ചെടുത്ത സ്ഥലം തിരികെ നല്‍കണം. കിഴക്കന്‍ ജറുസലം ആസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകണം' ബേബി ചൂണ്ടിക്കാട്ടി. നേരത്തെ ഫേസ്ബുക്കു പോസ്റ്റിലൂടെയും എം എ ബേബി വിഷയത്തിലെ നിലപാട് അറിയിച്ചിരുന്നു.

 ഹമാസിനുനേയുളള ഇസ്രയേല്‍ ആക്രമണം  പശ്ചമേഷ്യ മുഴുവന്‍ കത്തി പടരുകയാണ് . ലോക രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇസ്രയേലിനൊപ്പമാണ്. ഇന്റലിജന്‍സ് വീഴ്ച അടക്കം നാണക്കേടായി എന്ന് ഇസ്രയേല്‍ കരുതുന്നു. മൊസാദ് പൊലൊരു രഹസ്യാന്വേഷണ വിഭാഗം ഹമാസിന്റെ നീക്കങ്ങളെ അറിഞ്ഞില്ല. ഇത് ഇസ്രയേലിന്റെ സൈനിക കരുത്തിന് ചോദ്യമായി നില്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗസ്സയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന യുദ്ധത്തിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഇസ്രായേല്‍  ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചയുടെ സാഹചര്യം ഒരുക്കണമെന്ന ആലോചന സജീവമാണ്. ആഗോള തലത്തില്‍ സമാധാനമെന്ന ആശയം ശക്തമാണ്. ഇസ്രയേലില്‍ ഇതുവരെ 650 ഓളം പേര്‍ മരിച്ചു. ഇതില്‍ അമേരിക്കന്‍ പൗരന്മാരുമുണ്ട്. ഗാസ്സയില്‍ നാനൂറിലേറെ പേര്‍ മരിച്ചു. ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചാണ് മുന്നോട്ട് പോകുന്നത്. 1973ന് ശേഷമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. അമേരിക്കന്‍ സൈന്യവും ഇസ്രയേലിലേക്ക് എത്തിയിട്ടുണ്ട് . തീവ്രവാദ ആക്രമണം എന്നു തന്നെയാണ് അമേരിക്ക വിലയിരുത്തുന്നത്.

ശനിയാഴ്ച രാവിലെ ആറരയോടെയാണ് കടല്‍, കര ആകാശമാര്‍ഗങ്ങളിലൂടെ ആയിരത്തോളം ഹമാസ് അംഗങ്ങള്‍ ഇസ്രയേലില്‍ കടന്നുകൂടിയത്. കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചിട്ടു. ഇസ്രയേലിനെതിരെ 'അല്‍ അഖ്‌സ ഫ്ളഡ്'എന്ന പേരില്‍ സൈനിക നടപടി ആരംഭിക്കുന്നതായി ഹമാസ് പരസ്യപ്രസ്താവന ഇറക്കി. 20 മിനിറ്റിലെ ആദ്യ ആക്രമണത്തില്‍ 5000 റോക്കറ്റുകള്‍ മധ്യ-തെക്കന്‍ ഇസ്രയേലിലേക്ക് വര്‍ഷിച്ചെന്നും ഹമാസ് അവകാശപ്പെട്ടു. ഇതിന് ശേഷമായിരുന്നു ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചത്.ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ല ഹമാസിന് പിന്തുണപ്രഖ്യാപിച്ചതോടെ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയും യുദ്ധക്കളമായി. ഞായറാഴ്ച ഷിബ ഫാംസ് മേഖലയില്‍ ഇസ്രയേല്‍ സേനയ്ക്കുനേരെ ഹിസ്ബുല്ല വ്യോമാക്രമണം നടത്തി. ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളെയും റഡാര്‍ സ്റ്റേഷനുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. താലിബാനും ഹമാസിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്. ഇറാനും ഹമാസിനെ പിന്തുണയ്ക്കുന്നു. നൂറിലേറെ പേര്‍ ഇപ്പോഴും ഇസ്രയേലില്‍ ഹമാസിന്റെ ബന്ധികളാണ്. ഇസ്രയേലില്‍ നുഴഞ്ഞെത്തി ഭീകരരെ മുഴുവന്‍ കണ്ടെത്താന്‍ ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല.

യുക്രെയിനില്‍ യുദ്ധത്തിനെത്തി നാണം കെട്ട റഷ്യയുടെ അവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രമിക്കും. അമേരിക്ക യുക്രെയിനൊപ്പമാണ്. ഇവിടെ തിരിച്ചും. അങ്ങനെ പശ്ചാത്യ ശക്തികളെ കൂടെ നിര്‍ത്തിയുള്ള യുദ്ധ വിജയമാണ് ഇസ്രയേല്‍ മനസ്സില്‍.  ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 313 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. സ്ഥിതി ഗതി രൂക്ഷമാണ്. മലയാളികള്‍ അടക്കം ആശങ്കയിലാണ് ഇസ്രയേലിലും ഗസ്സയിലും. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ജനവാസമേഖലകളിലും ശക്തമായ ഏറ്റമുട്ടലുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
സംഘര്‍ഷം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക അധപതനത്തിന്റെ വലിയ ദൂഷ്യങ്ങള്‍ അനുഭവിക്കേണ്ടതായി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇസ്ലാം വികാരം ആളിക്കത്തിക്കാനായാല്‍ അറബ് രാജ്യങ്ങളും യുദ്ധസന്നാഹങ്ങളുമായി നിലയുറപ്പിക്കും. ാെരു പക്ഷേ അതൊരു ലോകമഹായുദ്ധത്തില്‍ കൊണ്ടെത്തിക്കുമെന്നും കണക്കു കൂട്ടുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends