ചാവേർ ബോംബർമാവർ ആയവരുടെ കുടുംബത്തിന് പെൻഷൻ കൊടുത്ത് ഹമാസ്.. ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്...അടിത്തറ കെട്ടിപൊക്കിയത് ഇങ്ങനെ

ഇസ്രയലിനെ തകർക്കാനായി ചാവേർ ബോംബർമാവർ ആയവരുടെ കുടുംബത്തിന് പെൻഷൻ കൊടുത്താണ് ഹമാസ് ജനപ്രീതി വർദ്ധിപ്പിച്ചത്. ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്.
പിഎൽഒയും ആയി ഹമാസിനുള്ള പ്രശ്നം അവർ ഇസ്രയേലിനെ വേണ്ട രീതിയിൽ ആക്രമിക്കുന്നില്ല എന്നതായിരുന്നില്ല. ഇസ്രയേലിനെ നശിപ്പിച്ച ശേഷം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനെ പറ്റി പിൽഒ പറയുന്നില്ല എന്നതും ഭിന്നതകൂട്ടി. ഹമാസിന്റെ ഔദ്യോഗിക മുദ്രവാക്യം ഇതാണ്- ' അള്ളാ ആണ് ലക്ഷ്യം , പ്രവാചകൻ ആണ് മോഡൽ, ഖുർ ആൻ ആണ് ഭരണ ഘടന , ജിഹാദ് ആണ് വഴി'.
അന്ത്യനാൾ വരെ ഒരു മുസ്ലിം രാജ്യമായി ഫലസ്തീൻ മാറണം എന്നാണ് അവരുടെ ഫൗണ്ടിങ് ഡോക്യുമെന്റിലെ മറ്റൊരു ലക്ഷ്യം. മതം വിതറി ഹമാസ് ശക്തി പ്രാപിച്ചു. തങ്ങളെ എതിർക്കാത്തവരെ കാലപുരിക്ക് അയച്ചു. അത് പോലെ ,ഹമാസും മറ്റ് സംഘടനകളും തമ്മിൽ വരെ പോരാട്ടങ്ങൾ ഉണ്ടായി. ഹമാസ് അതിൽ വിജയം കണ്ടു. 2007 മുതൽ ഗസ്സ ഹമാസ് നിയന്ത്രണത്തിൽ ആയി. പിഎൽഒയെ യും മറ്റ് സംഘടനകളെയും നേതാക്കളെ വധിക്കാനും ഉന്മൂലനം ചെയ്യാനും ഹമാസ് ഒരു മടിയും കാണിച്ചില്ല. ഇപ്പോഴത്തെ ഗസ്സ വാർ തുടങ്ങുന്നതിന് മുമ്പ് ജയിലിലുണ്ടായ സംഘട്ടനത്തിൽ തടവുകാരായ നിരവധി ഫത്ത പാർട്ടിക്കാരെ ഹമാസുകാർ കൊന്നിരുന്നു.
മറ്റ് മതസ്ഥർക്കും മത രഹിതർക്കും ഹോമോസെക്ഷ്വൽസിനും സ്ത്രീകൾക്കും ഒക്കെ ഗസ്സയിൽ അതിനകം തന്നെ ജീവിതം ദുരിതമായിരുന്നു. ഹമാസിന്റെ ഇസ്ലാമൈസേഷൻ പീഠനങ്ങൾ അവിടെനിന്ന് രക്ഷപ്പെട്ടവർക്ക് ഏറെ പറയാനുണ്ട്. 'സെക്കുലറിസത്തിന്റെ അവസാനം ' എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ഹമാസിന്റെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു . ശരിയാ കോടതികൾ നിലവിൽ വന്നു.
നെതന്യാഹുവും പ്രോൽസാഹിപ്പിച്ചു
ഗസ്സയിലെ അധികാരം കിട്ടിയ ശേഷം ഇസ്രയലിന് നേരെ ഹമാസിന്റെ ജിഹാദ് ആക്രമണം പതിൻ മടങ്ങ് വർദ്ധിച്ചു . നിരന്തരം റോക്കറ്റുകൾ ഇസ്രയലിന് നേരെ പാഞ്ഞു ചെന്നു. അതിന് ഇസ്രയൽ തിരിച്ചടിക്കുന്നത് അനുഭവിക്കുന്നത് പാവം ഫലസ്തീനികളും. ഹമാസിന്റെ പ്രതിരോധം തന്നെ ഈ പാവങ്ങളുടെ മനുഷ്യ കവചം ആണ്. ഗസ്സയിലെയും ഇസ്രയലിലും ജനങ്ങളോട് സമാനതയില്ലാത്ത ക്രൂരത ആണ് ഹമാസ് നടത്തുന്നത്. നിരവധി നിരപരാധികൾ മരിച്ചു വീണു. ഫലസ്തീൻ രാജ്യം സ്ഥാപിക്കൽ അല്ല, ഇസ്രയേലിന്റെ നാശമാണ് ഹമാസ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്.
അതിനിടെ അതിഗുരുതരമായ ഒരു രാഷ്ട്രീയ ആരോപണവും ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫലസ്തീൻ അഥോറിറ്റിയെ മര്യാദ പഠിപ്പിക്കാനായി ഹമാസിനെ ഉപയോഗിക്കാം എന്നത് ഒരു നാഷണൽ പോളിസിയായി ഇസ്രയേൽ ഈയിടെ എടുത്തുവെന്നതാണ് അത്. ഫത്ത പാർട്ടിയെ ഒതുക്കാൻ ഹമാസ് നല്ലതാണ് എന്ന് നെതന്യാഹു ഒരു പാർട്ടി യോഗങ്ങളിൽ പറഞ്ഞിരുന്നു. പക്ഷേ ദ്വി രാഷ്ട്രാ വാദം അംഗീകരിക്കുന്നവരാണ് ഫത്ത പാർട്ടിയെന്നും, ഹമാസ് ഐസിസിന് സമാനമായ മതരാഷ്ട്ര വാദമാണ് മുന്നാട്ട് വെക്കുന്നത് എന്നും ഇവർ മറന്നുപോയി. അവസാന ജൂതനെയും തുരത്തണം എന്ന് പറയുന്ന മത വചനങ്ങളിൽ വിശ്വസിക്കുന്നവർ ആണ് അവർ. ഹമാസിന്റെ ഡിഎൻഎ അക്രമം നിറഞ്ഞതാണ്. ചാവേറുകളായി ഇസ്ലാമിക സ്വർഗം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഇടക്ക് ഇതു മറന്നുപോയതിന് വലിയ വിലയാണ് ഈ യഹൂദരാജ്യം കൊടുക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha



























