നുഴഞ്ഞു കയറ്റം കൂടുന്നു.... കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ... വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു...ജമ്മുകശ്മീരിലെ സമാധാനന്തരീഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ നുഴഞ്ഞുകയാറാൻ ശ്രമിക്കുന്നത്...

കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ സമാധാനന്തരീഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ നുഴഞ്ഞുകയാറാൻ ശ്രമിക്കുന്നതെന്ന് 28 ഇൻഫെൻട്രി ജനറൽ കമാൻഡിംഗ് ഓഫീസർ ഗിരീഷ് കാലിയ പറഞ്ഞു.അതിർത്തി സുരക്ഷാ സേനയുടെ പരിശ്രമത്തിലൂടെയാണ് ജമ്മുകശ്മീരിന്റെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതെന്നും ഇതിലൂടെ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയ്‌ക്ക് പുരോഗതി ഉണ്ടായതായും ഗിരീഷ് കാലിയ ചൂണ്ടിക്കാട്ടി. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കുപ്‌വാരയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 10 തവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
27 ഭീകരരെ നുഴഞ്ഞുകയറുന്നതിനിടെ വധിച്ചു. നമ്മുടെ അതിർത്തിയുടെ മറുവശത്തുള്ള ഭീകരർ കശ്മീരിലെ സമാധാനം തകർക്കാൻ നിരന്തരമായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ലഷ്‌കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കുപ്‌വാര പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം കുപ്‌വാര മേഖലയിൽ തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസവും ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കശ്മീർ പോലീസും, സൈന്യവും ചേർന്ന് നടത്തിയ സംയുക്ത സൈനിക ഓപ്പറേഷനാണിത്. നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് ഷൂട്ടൗട്ട് നടന്നത്. രണ്ട് പേർ ഏറ്റുമുട്ടലിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ടതായും, പിന്നീട് ബാക്കി മൂന്ന് പേർ കൂടി കൊല്ലപ്പെട്ടതായും കശ്മീർ പോലീസ് പറഞ്ഞു.
ലഷ്‌കർ ഇ ത്വയ്ബ ഭീകരർ ആണിവരെന്നും പോലീസ് പറയുന്നു. നേരത്തെ സൈന്യം നടത്തിയിരുന്ന ഓപ്പറേഷനാണ് ഇപ്പോൾ പോലീസും കൂടി ചേർന്ന് നടത്തുന്നത്. തീവ്രവാദ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറുകയും, ഏറ്റുമുട്ടലിലൂടെ അവരെ വധിക്കുകയും ചെയ്യുന്ന ഓപ്പറേഷനായിരുന്നു സൈന്യം നടപ്പാക്കിയത്. പോലീസിനും ഇക്കാര്യം പരിശീലനം ലഭിച്ചിരുന്നു. തുടർന്നാണ് അവരും ദൗത്യങ്ങളുടെ ഭാഗമായത്.അതേസമയം ഏറ്റുമുട്ടൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം 16 തീവ്രവാദ ലോഞ്ചിംഗ് പാഡുകൾ പ്രവർത്തന സജ്ജമായി നിൽക്കുന്നുണ്ട് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. പാകിസ്താനിൽ നിന്ന് തീവ്രവാദികളെ ഇവിടേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ദിൽബാഗ് സിംഗ് വ്യക്തമാക്കി.ശ്രീനഗറിൽ ഇന്ന് ജമ്മു കശ്മീർ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം കഴിഞ്ഞ ദിവസം ശ്രീനഗറിലെ 15 കോർപ്പ്‌സിന്റെ ആസ്ഥാനത്ത് നടന്നിട്ടുണ്ട്.
തീവ്രവാദ ആക്രമണങ്ങളെ കുറിച്ചാണ് ഇതിൽ ചർച്ചയായത്. അതിർത്തി കടന്നുവരുന്ന തീവ്രവാദത്തെ കുറിച്ചാണ് ഈ സുരക്ഷാ യോഗത്തിൽ പ്രത്യേകം സംസാരിച്ചത്. കശ്മീരിൽ നിന്നുള്ള തീവ്രവാദ റിക്രൂട്ട്‌മെന്റ് ഒരുപാട് കുറഞ്ഞിട്ടുണ്ട്.എന്നാൽ വിദേശ തീവ്രവാദികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ട 46 തീവ്രവാദികളിൽ 37 എണ്ണം പാകിസ്താനിൽ നിന്നുള്ളവരാണ്.ഒൻപതെണ്ണം മാത്രമാണ് കശ്മീരിൽ നിന്നുള്ള തീവ്രവാദികൾ. 33 വർഷത്തിനിടെ ഇത് ആദ്യമായിട്ടാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദികൾ, കശ്മീരിൽ തന്നെയുള്ള തീവ്രവാദികളേക്കാൾ കൂടുതലായി കൊല്ലപ്പെടുന്നത്. നിലവിൽ 130ഓളം തീവ്രവാദികൾ കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇതിൽ പകുതി പേർ വിദേശ തീവ്രവാദികളാണ്.
https://www.facebook.com/Malayalivartha



























