എന്നാലുമെന്റെ പൊന്നേ.. സർവ്വകാല റെക്കോർഡിൽ സ്വർണവില...ഇന്ന് സ്വർണത്തിന് 480 രൂപ ഉയർന്നു.... ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി നിരക്ക് 45,920 രൂപ... കേരളത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്....അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല....

ഒരു പവന് 45,000 രൂപയും കടന്ന് സ്വർണവില (Gold price) കുതിച്ചുചാടി പോകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായിരിക്കുന്നു. ഈ മാസം 20നാണ് പവന് 45,120 രൂപ എന്ന നിലയിൽ സ്വർണവില എത്തിയത്. അതിനു ശേഷം ഒരു ദിവസം പോലും പവന്റെ വില 45,000ത്തിന് താഴെ എത്തിയില്ല. വില അത്രയും എത്തിയില്ല എന്ന് മാത്രമല്ല, ഇന്ന് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് സ്വർണത്തിന് 480 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി നിരക്ക് 45,920 രൂപയാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 4,758 രൂപയാണ്. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി നിരക്ക് 103 രൂപയാണ്.അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്നത്.
45760 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.42,680 രൂപയാണ് ഈ മാസം ഒന്നാംതീയതി രേഖപ്പെടുത്തിയ സ്വർണവില. ഇവിടെ നിന്നും മാസത്തിന്റെ പകുതി എത്തിയപ്പോഴേക്കും ഒരു പവന് കൂടിയത് 1,640 രൂപ. എന്നാൽ ഒക്ടോബർ 25 ആയതും പൊന്നിന് വന്ന വിലവ്യത്യാസം 2640 രൂപയും! ഇങ്ങനെ പോയാൽ എവിടെയെത്തും എന്ന ആശങ്കയാവും ഉപഭോക്താവിന്.നിലവിൽ രാജ്യമെമ്പാടും ഉത്സവ സീസൺ ആണ്. നവരാത്രിയുടെ വിൽപ്പന പൊടിപൊടിച്ചെങ്കിൽ, ഒരു ചെറിയ ഇടവേള നൽകി തൊട്ടുപിന്നാലെ ദീപാവലി ആഘോഷങ്ങൾ വന്നുചേരും. അതും സ്വർണത്തിന് ആവശ്യക്കാരുടെ എണ്ണം കൂടിയ ദിവസമാണ്. നവംബർ രണ്ടാം വാരമാണ് ദീപാവലി. ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില.
ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 5,740 രൂപയാണ്. 20ാം തീയതി സ്വർണം പവന് 45,120 രൂപയിലെത്തി. രാജ്യാന്തര വിപണയിലും സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണ വില റെക്കോഡിലേക്ക് കുതിക്കാൻ തുടങ്ങിയത്. നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ-ഹമാസ് സംഘർഷം ശക്തമായതോടെ വീണ്ടും സ്വർണ വില ഉയരാൻ തുടങ്ങി.കഴിഞ്ഞ മെയ് നാലിനായിരുന്നു സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില വർധനവ് രേഖപ്പെടുത്തിയത്. പിന്നീട് നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ-ഹമാസ് സംഘർഷം ശക്തമായതോടെ വീണ്ടും സ്വർണ വില ഉയരാൻ തുടങ്ങി.
ഒക്ടോബർ മാസത്തിൽ സ്വർണവില പവന്. ഒക്ടോബർ 1- 42680, ഒക്ടോബർ 2- 42560, ഒക്ടോബർ 3- 42080, ഒക്ടോബർ 4- 42080, ഒക്ടോബർ 5- 41,920 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഒക്ടോബർ 6- 42000, ഒക്ടോബർ 7- 42200 (രാവിലെ) 42520 (വൈകുന്നേരം)
ഒക്ടോബർ 8- 42520, ഒക്ടോബർ 9- 42680, ഒക്ടോബർ 10- 42920, ഒക്ടോബർ 11- 42920, ഒക്ടോബർ 12- 43200 . ഇപ്പോൾ റെക്കോർഡ് വിലയിലും എത്തി നിൽക്കുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു.
https://www.facebook.com/Malayalivartha



























