ബോംബിന് 3000 രൂപ മാര്‍ട്ടിന്‍ പൊട്ടിച്ചത് ഭാര്യാമാതാവിനെ സുരക്ഷിതമാക്കി

സമാനരീതിയില്‍ യഹോവ സാക്ഷികളുടെ സഭ വിട്ടുപോയ മറ്റു പലരുടെയും നിര്‍ദേശവും ഉപദേശവും ഈ സ്‌ഫോടനത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. കളമശേരിയില്‍ കണ്‍വന്‍ഷന്‍ നടത്തിയ ടീമിനോടും ഇതില്‍ പ്രസംഗം നടത്തിയ ചിലരോടും മാര്‍ട്ടിന് കടുത്ത വിദ്വേഷമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
ഒരു ചോറ്റുപാത്രവും തൃപ്പൂണിത്തുറയില്‍ നിന്ന് വാങ്ങിയ എട്ടു ലിറ്റര്‍ പെട്രോളും സ്‌ഫോടകവസ്തുക്കളും റിമോര്‍ട്ട് കണ്‍ട്രോളുംകൊണ്ട് കേരളത്തെ ഏതൊരാള്‍ക്കും തകര്‍ക്കാന്‍ പറ്റുമെന്ന് മാര്‍ട്ടിന്‍ തെളിയിച്ചിരിക്കുന്നു. യഹോവാ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സ്ഥലത്ത് ് സഞ്ചികളിക്കി ബോംബ് കൊണ്ടുചെല്ലുകയും അത് കസേരയുടെ അടിയില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. സ്‌ഫോടനം ഇത്രവലിയ ആള്‍നാശമുണ്ടാക്കുമെന്ന താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന മാര്‍ട്ടിന്റെ വിശദീകരണത്തിലും സംശയങ്ങള്‍ പലതുണ്ട്. ബോംബ് വച്ചത് ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് എന്നത് അതിലേറെ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രവുമല്ല സ്‌ഫോടനത്തിനു തൊട്ടു ഇയാള്‍ സുഹൃത്തിനെ വിളിക്കുകയും ചെയ്തു. യഹോവാ സ്ഥാക്ഷികളുടെ സമൂഹത്തോട് ഇത്രയേറെ എതിര്‍പ്പുണ്ടായിരിക്കെയും ഭാര്യമാതാവിനെ ഈ സഭയില്‍ നിന്ന് മാറ്റാന്‍ ഇയാള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്നതാണ് ചോദ്യം.
പക്ഷെ മാര്‍ട്ടിന്‍ തനിച്ച് ഇത്രയും പൈശാചികവും ഭീകരവുമായ കൃത്യം നടത്തിയെന്ന് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല.
യൂട്യൂബ് നോക്കി ബോംബ് ഉണ്ടാക്കമെന്ന് ഇയാള്‍ പറയുന്നു. അങ്ങനെയങ്കില്‍ ഇതിനു മുന്‍പും ഇയാള്‍ മാരകമായ ബോംബുണ്ടാക്കി പരിശീലിക്കുകയും എവിടെയെങ്കിലും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. മാത്രവുമല്ല മാര്‍ട്ടിന്‍ ഡോമിനിക് പറയുന്ന രീതിയില്‍ ബോംബ് നിസാര സാധനങ്ങള്‍ കൊണ്ട് നിര്‍മിക്കാനാവുമോ എന്നതിലും പോലീസിന് സംശയമുണ്ട്.
നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്‌ഫോടന ദൃശ്യങ്ങല്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് ഇയാള്‍ പറയുന്നത്. രാവിലെ ഏഴര മണിയോടെ കണ്‍വെന്‍ഷന്‍ സെന്ററിലെ കസേരകളുടെ അടിയില്‍ ബോംബുവച്ചെന്നും ഈ സമയം ഹാളില്‍ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു എന്നും മാര്‍ട്ടിന്‍ പറയുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ബൈക്കില്‍ പുറപ്പെട്ട് രാവിലെ 9.40 ന് എത്തിയെന്ന് ആദ്യം പറഞ്ഞ മൊഴിയും സംശയം ജനിപ്പിക്കുന്നു.
വിശ്വാസികള്‍ പ്രാര്‍ഥനയിലായിരുന്നപ്പോള്‍ ഇയാള്‍ പിന്‍നിരയിരുന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. കൊച്ചിയിലെ പലകടകളില്‍ നിന്നായിട്ടാണ് സ്‌ഫോടവസ്തുക്കള്‍ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നല്‍കിയതായാണ് വിവരം.
യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണ് സ്‌ഫോടനം നടത്തിയതെന്നു പറയുമ്പോഴും സഭ വിട്ട് ഏറെക്കാലത്തിനുശേഷം ഇത്തരമൊരു പകപോക്കല്‍ എന്തിന് നടത്തിയെന്നും പകപോക്കല്‍ ഇങ്ങനെയാണോ നടത്തുന്നതെന്നും രണ്ടു ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു. യ
ഹോവ സാക്ഷി വിഭാഗത്തിന്റെ നേതാക്കളില്‍ ചിലരുമായി ഇയാള്‍ക്കുണ്ടായിരുന്ന മറ്റ് വിദ്വേഷം എന്തെങ്കിലുമായിരിക്കുന്ന ഈ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയും മകളും കിടന്നുറങ്ങുമ്പോള്‍ ഇതേ വീട്ടില്‍ രാത്രി ഉറങ്ങാതിരുന്നു മാര്‍ട്ടിന്‍ ബോംബുണ്ടാക്കിയെന്ന വിശദീകരണത്തിലും സംശയമുണ്ട്.ബാംബ് തയ്യാറാക്കിയ ശേഷം മാര്‍ട്ടിന്‍ ഇത് പരീക്ഷിച്ച് നോക്കിയിരുന്നില്ല. ശരിയായി പ്രവര്‍ത്തിക്കും എന്ന ആത്മവിശ്വാസം ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന.
അതേസമയം ബോംബ് സ്‌ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്ന് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്.
കാറിന്റെ നമ്പര്‍ യഥാര്‍ഥമല്ലെന്നു വ്യക്തമായിരിക്കെ ഈ കാര്‍ ആരുടേത്, ആരാണ് കാറില്‍ എത്തിയത്, കാരര്‍ എവിടേക്കു പോയി എന്നീ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സ്‌ഫോടനം നടത്തിയതിന് പിന്നാലെ സ്‌കൂട്ടറില്‍ ഹൈവേയിലെത്തി തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് കൊടകര സ്റ്റേഷനിലെത്തി താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇന്‍ര്‍നെറ്റ് ഉപയോഗിച്ച് ആറുമാസം കൊണ്ടാണു ഇയാള്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പല സ്ഥലങ്ങളില്‍ നിന്നുവാങ്ങിയ സാധനങ്ങള്‍ കൂട്ടി യോജിപ്പിച്ചാണു സ്ഫോടക വസ്തു തയ്യാറാക്കിയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ടായിരുന്നു.
യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും മാര്‍ട്ടിന്‍ ഡൊനിനിക് ആവര്‍ക്കുമ്പോഴും ഇത് പോലീസ് അത്രകണ്ട് വിശ്വസിക്കുന്നില്ല.
https://www.facebook.com/Malayalivartha



























