Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഗാസ ഇന്നു വീഴും സ്‌കൂളുകള്‍ പൂട്ടി..ഇനി കൂട്ടമരണം..?ലോകം ഭീതിയില്‍

31 OCTOBER 2023 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഗാസയില്‍ തീമഴപോലെ ഇസ്രായേലിന്റെ മിസൈല്‍വര്‍ഷം തുടങ്ങി. ഇന്നോ നാളെയോ ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസായിലെ പലസ്തീനികളോട് പലായനം ചെയ്യാനുള്ള അന്ത്യശാസനത്തിനുള്ള സമയം കഴിഞ്ഞതോടെ കരയിലും ആകാശത്തും ഒരുപോലെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചിരിക്കുകയാണ്.

ഗാസായിലെ കൂട്ടക്കൊല അവസാനിപ്പിക്കില്ലെന്നും വെടിനിര്‍ത്തല്‍ പരിഗണനയിലില്ലെന്നും അത് തീവ്രവാദത്തിന് കീഴടങ്ങലാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതോടെ ലോകം കൂടുതല്‍ ഭയപ്പെടുകതയാണ്. ഇസ്രായേല്‍ സൈന്യം ഗാസയുടെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും കനത്ത ആക്രമണം തുടങ്ങിയിരിക്കുന്നു. എവിടേക്കും ഓടിമാറാന്‍ സാഹചര്യമില്ലാതെ വന്ന ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് ഇനിയുള്ള മണിക്കൂറുകളില്‍ എന്തു സംഭവിക്കും എന്നതേ ഇനി അറിയാനുള്ളു. ഗാസ പൂര്‍ണമായി പിടിച്ചശേഷം ഹമാസുകളുടെ ഭൂഗര്‍ഭ അറകള്‍ ബോംബിട്ട്തകര്‍ക്കാനുള്ള പദ്ധതിയിലേക്കാണ് ഇസ്രായേല്‍ സൈന്യം കടക്കുന്നത്.

 

 

 

ഹമാസിനെതിരെ രണ്ടാം ഘട്ട ആക്രമണം തുടങ്ങിയതിന് പിന്നാലെ വടക്കന്‍ ഗാസയേയും തെക്കന്‍ ഗാസയേയും ബന്ധിപ്പിക്കുന്ന സലാഹെദിന്‍ റോഡ് ഇസ്രയേല്‍ സൈന്യം ഇന്നലെ രാത്രി പൂര്‍ണമായി അടച്ചു.
ഗാസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അധ്യയനവര്‍ഷം ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുകയാണ് ഗാസായിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചതും ലോകത്തിനു നേരെയുള്ള കറുത്ത പൊട്ടായി മാറിയിരിക്കുന്നു. ഒരു തലമുറയൊന്നാകെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടിരിക്കുന്ന ഭയാനകവും ദയനീയവുമായ സാഹചര്യമാണ് ആ പ്രഖ്യാപനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
നിലവില്‍ വ്യോമമാര്‍ഗം മാത്രമായിരുന്ന യുദ്ധം കരയിലേക്കും കടലിലേക്കും വ്യാപിപ്പിച്ചതോടെ നാശനഷ്ടങ്ങളും ആള്‍നാശവും ഇന്ന് ഏറെ ഉയര്‍ന്നേക്കും.

 


വടക്കന്‍ മേഖലയിലെ ആയിരക്കണക്കിന് ജനതയ്ക്ക് രക്ഷപ്പെടാന്‍ നിലവിലുള്ള ഏക ഹൈവേ അടച്ചിരിക്കുന്നു. ഇന്നലെയും ഇന്നുമായി ഇസ്രായേല്‍ സൈന്യം എഴുന്നൂറിലേറെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭൂമിക്കടിയില്‍ കഴിയുന്ന മുഴുവന്‍ ഹമാസ് പോരാളികളെയും വകവരുത്താനുള്ള അവസാന നീക്കത്തിലാണ് ഇസ്രായേല്‍.
ഇതിനായി ഇരുപത്തിയയ്യായിരം സൈനികകും ബോംബര്‍ വിമാനങ്ങളും ടാങ്കുകളും മിസൈല്‍വ്യൂഹവും ഗാസാ മുനമ്പിനെ എല്ലാ വശത്തുനിന്നും വളഞ്ഞുകഴിഞ്ഞു. ഹമാസ് തീവ്രവാദികളുടെ മിന്നല്‍ ആക്രമണം 25 ദിവസം പിന്നിടുമ്പോഴും ഗാസയെ വറുതിയാക്കാന്‍ പറ്റാത്തതില്‍ അമര്‍ഷം പൂണ്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറ്റകൈ പ്രയോഗത്തിലേക്ക് കടന്നിരിക്കുന്നത്.

 

 


വടക്കന്‍ ഗാസയെ വളഞ്ഞിരിക്കുന്ന ഇസ്രായേല്‍ സേന ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. കെട്ടിടങ്ങളിലും ഭൂഗര്‍ഭ അറകളിലും നടത്തിയ ആക്രമണങ്ങളില്‍ 12 കമാന്‍ഡര്‍മാര്‍ അടക്കം ഒട്ടേറെ ഹമാസ് അംഗങ്ങളെ വകവരുത്തിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
മധ്യ ഗാസായിലെ അല്‍ - ഖുദ്‌സ് ആശുപത്രിയില്‍ നൂറുകണക്കിന് രോഗികള്‍ക്കൊപ്പം ഒരു ലക്ഷത്തിലേറെപ്പേരും ആശുപത്രിയിലും സമീപത്തെ കെട്ടിടങ്ങളിലുമായി അഭയം തേടിയിരിക്കയാണ്. നിലവിളി ഉയരുന്ന ഇവിടെ കൂട്ടമരണം ഏതു നിമിഷവും സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ സേന കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെ 119 ഫലസ്തീനികളാണ് രണ്ടു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.
വൈദ്യുതിയും ഭക്ഷണവും ശുദ്ധജലവുമില്ലാതെ ഗാസ നിവാസികളുടെ ദുരിതം തുടരുമ്പോള്‍, വടക്കന്‍ നഗരമായ ഗാസാ സിറ്റിയിലെ ജനങ്ങള്‍ തെക്കോട്ടു ഒഴിഞ്ഞുപോകണമെന്ന ആവശ്യം ഇസ്രയേല്‍ ആവര്‍ത്തിച്ചെങ്കിലും വലിയ തോതില്‍ പലായനമുണ്ടായില്ല. മുന്‍പ് പലായനം നടത്ത പലസ്തീനി സ്ത്രീകളും കുട്ടികളും ആശുപത്രികളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും അഭയം തേടിയെങ്കിലും അവിടെയും സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളത്.
അതിനിടെ മെഡിറ്ററേനിയന്‍ തീരത്തും ഗാസ സിറ്റി പ്രധാന തെരുവിലും നിരന്ന സൈനിക കവചിത വാഹനങ്ങളുടെ ദൃശ്യം ഇന്നു രാവിലെ ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ മാത്രം ഒന്‍പതിനായിരം പേര്‍ ഇതോടകം കൊല്ലപ്പെട്ടു. നാലായിരത്തോളം കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി.
അതിനിടെ മനുഷ്യബോംബുകളെ ഹമാസ് രംഗത്തിറക്കിയതോടെ സാഹചര്യം ഏറെ രൂക്ഷമാവുകയാണ്. പള്ളികളും ആശുപത്രികളും ഭൂഗര്‍ഭ താവളങ്ങളും ഹമാസ് ഭീകരര്‍ ഒളിക്കാന്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെയും പൊതുജനങ്ങളെയും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

 

 


ബോംബാക്രമണം തുടരുന്നതിനിടെ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ സൈന്യം ഇന്നു രാവിലെയും അന്ത്യശാസനം നല്‍കിയിരിക്കുന്നു.
ഇസ്രായേലിന്റെ ബുള്‍ഡോസറുകളും ടാങ്കുകളും ഗാസായിലെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങിയതായി ഹമാസ് സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത ആക്രമണമാണ് നടക്കുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസായിലെ അല്‍ ഖുദ്‌സ് ആശുപത്രിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ എവിടേക്ക് മാറ്റും എന്നതില്‍ ഐക്യരാഷ്ട്ര സംഭയുടെ ഏജന്‍സികള്‍ക്കും വ്യക്തതയില്ല.

 

 

 

 

ഗാസായിലേക്ക് സഹായങ്ങളുമായി 33 ട്രക്കുകള്‍ എത്തിയതായി യു.എന്‍ അറിയിച്ചിരുന്നു. ഇതോടെ ഗാസായിലേക്ക് മരുന്നു വെള്ളവുമായി എത്തുന്ന ട്രക്കുകളുടെ എണ്ണം 117 ആയി. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രായേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗാലയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷിക്കണമെന്ന് യാചിച്ചു നിലവിളിക്കുന്ന കുട്ടികളുടെ ശബ്ദം കേള്‍ക്കാമെന്ന് മറ്റൊരു സ്റ്റോറിയില്‍ പറയുന്നു. വിശന്നുവലഞ്ഞവരും പരിക്കേറ്റവരും ഉറക്കം നഷ്ടപ്പെട്ടവരും മാനസികസംഘര്‍ഷം നേരിടുന്നവരും ഉള്‍പ്പെടെയുള്ള സിവിലിയന്മാരാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ അവരെയൈാന്നും രക്ഷിക്കാനായിട്ടില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends