നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി...അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിലുണ്ടായത്... നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു...നിരവധി പേർ കൂടുങ്ങി കിടക്കുകയാണെന്നാണ് വിവരം..

നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിലുണ്ടായത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കൂടുങ്ങി കിടക്കുകയാണെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.10 കിലോമീറ്റർ ആഴത്തിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും രാത്രി ശക്തമായ ഭ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.
കഴിഞ്ഞ മാസം മൂന്നിനും നേപ്പാളിൽ മൂന്ന് തുടർചലനങ്ങൾ ഉണ്ടായിരുന്നു.നേപ്പാളിലെ ജജർകോട്ട് ജില്ലയിലെ ലാമിദണ്ഡ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജജർകോട്ട് ജില്ലയിൽ 34 പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സമീപ പ്രദേശമായ റുക്കും വെസ്റ്റ് ജില്ലയിൽ, കുറഞ്ഞത് 35 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ജജർകോട്ട്, രുക്കും ജില്ലകളിലായി 140-ലധികം പേർക്ക് പരിക്കേറ്റതായിസർക്കാർ നടത്തുന്ന നേപ്പാൾ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർക്ക് സഹായത്തിനും അടിയന്തര രക്ഷാപ്രവർത്തനത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെ വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഓഫീസ് അറിയിച്ചു.
പരിക്കേറ്റവർ ജാർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് പറയുന്നത്. ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വീടുകളുടെ ഭിത്തികൾ വിണ്ടുകീറിയതായി സംഭവസ്ഥലത്തുനിന്നും പുറത്തുവരുന്ന ചിത്രങ്ങൾ കാണിക്കുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.നേപ്പാളിൽ ഭൂചലനമുണ്ടായ പ്രദേശത്തു നിന്ന് 800 കിലോമീറ്ററോളം അകലെയുള്ള ഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു. ഒക്ടോബർ 22നും നേപ്പാളിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. കാഠ്മണ്ഡുവിൽ നിന്ന് 55 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലാണ് അന്ന് ഭുചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലും അനുഭവപ്പെട്ടിരുന്നു.ഒക്ടോബർ 15ന് ഹരിയാനയിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെയും പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിൽ അനുഭവപ്പെട്ടിരുന്നു. നേപ്പാളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായതിന് ശേഷം ഒക്ടോബർ മൂന്നിന് ഡൽഹിയും അതിന്റെ പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതാണ് അതിലെ ശക്തമായ ഭുചലം. ഒക്‌ടോബർ മൂന്നിന് ഭൂകമ്പമുണ്ടായ സ്ഥലത്തിന് സമീപമുള്ള നേപ്പാൾ മേഖലയിലാണ് വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിൽ മൂൻ ഉദ്യോഗസ്ഥനും ഭൂകമ്പ ശാസ്ത്രജ്ഞനുമായ അജയ് പോൾ പറയുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രദേശത്ത് ഭാവിയിൽ ഭൂകമ്പങ്ങൾക്കുള്ള സാധ്യതയും അദ്ദേഹം ചൂണ്ടികാട്ടി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























