കരുത്തനിൽ കരുത്തൻ; ശത്രുവിനെ ഭസ്മമാക്കാൻ ‘അപ്പാച്ചെ ഹെലികോപ്റ്ററുകൾ’ എത്തുന്നു..ഇന്ത്യൻ സേനയുടെ കരുത്ത്...വരുന്ന വർഷം വിന്യസിക്കുമെന്ന് സൈന്യം..'വായുവിലെ ടാങ്കുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്...

കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് സൈന്യം വിന്യസിക്കുക.2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താകും ഇവ വിന്യസിക്കുന്നതെന്നാണ് വിവരം. സ്റ്റിംഗർ എയർ-ടു-എയർ മിസൈലുകൾ, ഹെൽഫയർ ലോംഗ്ബോ എയർ-ടു ഗ്രൗണ്ട് മിസൈലുകൾ, തോക്കുകൾ, റോക്കറ്റുകൾ എന്നിവ കൊണ്ടാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ സജ്ജമാക്കിയിരിക്കുന്നത്. ശത്രുവിനെ നേരിടുന്നതിൽ അസമാന്യ കഴിവാണ് ഈ ഹെലികോപ്റ്ററുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. ‘വായുവിലെ ടാങ്കുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.അമേരിക്കൻ ട്വിൻ -ടർബോഷാഫ്റ്റ് ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ.
2020 ഫെബ്രുവരിയിലാണ് 5,691 കോടി രൂപയുടെ കരാർ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുക. 2015-ൽ ഒപ്പുവെച്ച 13,952 കോടി രൂപയുടെ പദ്ധതി പ്രകാരം ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതുവരെ 22 യുദ്ധവിമാനങ്ങൾ ലഭിച്ചിട്ടുണ്ട്.വ്യോമക്രാമണത്തെ നേരിടാൻ സൈന്യത്തെ സഹായിക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് കഴിയും. വളരെ ദൂരയുള്ള ശത്രുവിനെ കണ്ടെത്താൻ അപ്പാച്ചെയ്‌ക്കുള്ള കഴിവ് അപാരമാണ്.വായുവിലും ഭൂമിയിലും ഒരേ രീതിയിൽ പ്രതിരോധം തീർക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും. പ്രതികൂല കാലാവസ്ഥയിലും രാത്രിയിലുമൊക്കെ പ്രവർത്തിക്കാനുള്ള ശേഷി സൈന്യത്തിന് മുതൽകൂട്ടാകും. വ്യത്യസ്ത ആയുധങ്ങളെ വഹിക്കാനുള്ള ശേഷിയും അപ്പാച്ചെയ്‌ക്കുണ്ട്.
സബ്-സിസ്റ്റത്തിന്റെ ഭാഗമായി 1,200 റൗണ്ടുകളുള്ള 30 എംഎം ചെയിൻ ഗണ്ണും ഹെലികോപ്റ്ററിലുണ്ട്. 360 ഡിഗ്രിയിൽ കറങ്ങുന്ന ഫയർ കൺട്രോൾ റഡാറും ലക്ഷ്യം കണ്ടെത്തുന്നതിനും രാത്രി കാഴ്ച നൽകാനുമായി ഹെലികോപ്റ്റിന്റെ മുൻവശത്തായി സെൻസർ സ്യൂട്ടുമുണ്ട്.ഇന്ത്യൻ സായുധ സേന ഉൾപ്പെടുന്ന മൂന്നാമത്തെ ഐക്കൺ ഹെലികോപ്റ്ററാണ് അപ്പാച്ചെ. റോട്ടറും ഐക്കണും ഉൾപ്പെടുന്ന ഹെലികോപ്റ്റുകളെയാണ് ഐക്കൺ ഹെലികോപ്റ്റർ എന്ന് വിളിക്കുന്നത്. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ 156 പ്രചണ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ കൂടി തദ്ദേശീയമായി വികസിപ്പിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് അപ്പാച്ചെയുടെ വിന്യാസം. പുതിയ സംവിധാനങ്ങൾ രാജ്യത്തെ പ്രതിരോധ മേഖലയ്‌ക്ക് മുതൽകൂട്ടാകും.യുഎസിൽ നിന്ന് 39 എഎച്ച്-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ വാങ്ങാൻ കാബിനറ്റ് കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്ന്, 2015 സെപ്റ്റംബറിൽ ഒപ്പുവച്ച കരാർ പ്രകാരം ഐഎഎഫ് 22 അപ്പാച്ചെകളെ ഉൾപ്പെടുത്തിയിരുന്നു. സൈന്യം.
ഇതിന് അനുസൃതമായി, 2020 ഫെബ്രുവരിയിൽ ഏകദേശം 800 മില്യൺ ഡോളർ ചിലവിൽ കരസേനയ്‌ക്കായി ആറ് അപ്പാച്ചുകൾക്കായി ഇന്ത്യ കരാർ ഒപ്പിട്ടു. കൊവിഡ് പാൻഡെമിക് കാരണം അപ്പാച്ചെകളുടെ ഡെലിവറിയിൽ നേരിയ കാലതാമസമുണ്ട്.11 അപ്പാച്ചെകൾക്കായി ആർമി കേസ് മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ഈയിടെ ആവശ്യമായ കവചിത ഹെലികോപ്റ്ററുകളുടെ എണ്ണത്തെക്കുറിച്ച് പഠിക്കാൻ ഉത്തരവിട്ടു, അത് നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, പഠനം പൂർത്തിയാകുന്ന മുറയ്ക്ക് അധിക അപ്പാച്ചുകളെ വിളിക്കുമെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha



























