രാജ്യത്ത് സാധാരണക്കാർക്കിടയിൽ സ്‌ഫോടനം നടത്താൻ ഭീകര സംഘടനയായ ഐഎസ്...പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ...കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്...ഗൂഡാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി...
രാജ്യത്ത് സാധാരണക്കാർക്കിടയിൽ സ്‌ഫോടനം നടത്താൻ ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. പൂനൈ ഐഎസ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിൽ പിടിയിലായ പ്രതികൾ ഐഎസ് കമാൻഡർമാരുമായി ആശയ വിനിമയം നടത്തിയതായും ഐഎസിന്റെ നിർദ്ദേശപ്രകാരം മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് സ്‌ഫോടനത്തിന് ഗൂഡാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഐഎസ് ഭീകരർക്ക് പ്രാദേശിക സഹായങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഓഗസ്റ്റ് 30-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പ്രതികളാണ് പിടിയിലായത്. മദ്ധ്യപ്രദേശ് സ്വദേശികളായ ഏഴ് പേരാണ് അറസ്റ്റിലായത്.
ഐഎസിന് വേണ്ടി ഫണ്ട് ശേഖരിച്ചതായും പ്രതികൾ തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ഐഇഡികൾ, തോക്കുകൾ തുടങ്ങിയവയും എൻഐഎ പിടിച്ചെടുത്തിരുന്നു.എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. അതിൽ നവംബർ 19ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്."നവംബർ 19ന് എയർ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തിൽ ഉപരോധങ്ങൾ ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും" സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പന്നൂൻ പറയുന്നു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂൻ അവകാശപ്പെട്ടു. ക്രിക്കറ്റ് ലോകകപ്പിന്റെ അവസാന മത്സരം നടക്കുന്ന അതേ ദിവസം തന്നെയാണ് ഖാലിസ്ഥാനി ഭീകരൻ ഉയർത്തിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്.കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ഡൊമിനികിന്റെ ദുബായ് ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘം ദുബായിലേക്ക് തിരിക്കും.സ്ഫോടനം ആസൂത്രണം ചെയ്തതു ദുബായില്‍വച്ചാണെന്നു പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്‍െ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ് സംഘം ദുബായിലേക്ക് പോകുക. ദുബായില്‍ മാര്‍ട്ടിന്‍ ജോലിചെയ്തിരുന്ന സ്ഥലത്തടക്കം അന്വേഷണം നടത്തും.ദുബായില്‍നിന്നാണു മാര്‍ട്ടിന്‍ ബോംബ് നിര്‍മാണം പഠിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ദുബായിയില്‍ മാര്‍ട്ടിന്റെ പരിചയക്കാരില്‍നിന്നു പോലീസ് അന്വേഷണസംഘം പ്രാഥമികമായി ശേഖരിച്ച വിവരങ്ങളും എന്‍ഐഎ. പരിശോധിച്ചു.ദുബായിലെ സുഹൃത്തുകളുടെ പ്രതികരണവും വന്നിട്ടുണ്ട്. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാള്‍ ഒരു സ്ഫോടനം നടത്തുമെന്നു വിശ്വസിക്കാനാകുന്നില്ലെന്നാണു ഗള്‍ഫിലെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്ലാറ്റിന്റെ ടെറസില്‍വെച്ചാണ് ബോംബുണ്ടാക്കിയതെന്നാണ് മാര്‍ട്ടിന്റെ മൊഴി. ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മിക്കാന്‍ കഴിയുമോയെന്ന സംശയം എന്‍ഐഎക്കുണ്ട്.
https://www.facebook.com/Malayalivartha


























