മോദി ഇടഞ്ഞു... അത് തീർക്കണം! ഹമാസിന്റെ അടിവേര് മാന്താൻ ഇന്ത്യയും? യുദ്ധത്തിൽ ഇടപെട്ട് ഇന്ത്യയും!

ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം മൂലം പശ്ചിമേഷ്യയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് ഐക്യവും സഹകരണവും ആശ്യമാണെന്നും മോദി പറഞ്ഞു. രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ മോദി മുൻപും അപലപിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണെന്നും മോദി പറഞ്ഞു. ‘‘സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര ചർച്ചകൾ നടത്തണം. ഏഷ്യയുടെ പശ്ചിമ ഭാഗത്തുനിന്നുണ്ടാകുന്ന കാര്യങ്ങൾ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്.
ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണം അപലപനീയമാണ്. നയതന്ത്രത്തിനും സംഭാഷണത്തിനുമാണ് ഞങ്ങള്‍ പ്രധാന്യം കൊടുത്തുന്നത്. ഇസ്രയേലും ഹമാസും തമ്മിലുണ്ടായ പോരാട്ടത്തിനിടെ ഉണ്ടാകുന്ന സാധാരണക്കാരുടെ മരണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു', മോദി പറഞ്ഞു. പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി സംസാരിച്ച ശേഷം പലസ്തീനിലേക്ക് സഹായങ്ങൾ അയച്ചു.
ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്’’ – മോദി പറഞ്ഞു. വലിയ ആഗോള നന്മയ്ക്കായി ഗ്ലോബല്‍ സൗത്തിലെ മുഴുവന്‍ രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പുതിയ സാങ്കേതികവിദ്യ ഗ്ലോബല്‍ നോര്‍ത്തും ഗ്ലോബല്‍ സൗത്തും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കരുതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത്, സാങ്കേതിക വിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് കൂടുതല്‍ പ്രചരിപ്പിക്കാനായി അടുത്ത മാസം ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഗ്ലോബല്‍ പാട്ണര്‍ഷിപ്പ് സമ്മിറ്റ് നടത്തും', മോദി പറഞ്ഞു.
അതേസമയം, ജീവകാരുണ്യ സഹായമെത്തിക്കാനായി ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അംഗീകരിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞ മാസം രക്ഷാസമിതിയിൽ അവതരിപ്പിച്ച 4 പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി പാസാക്കിയ പ്രമേയം.
പ്രമേയത്തെ അനുകൂലിച്ച് 12 വോട്ടുകൾ ലഭിച്ചു. ആരും എതിർത്തില്ല. വീറ്റോ അധികാരമുള്ള യുഎസ്, യുകെ, റഷ്യ എന്നീ വൻശക്തികൾ വിട്ടുനിന്നു. ഇതേസമയം, ഗാസാ സിറ്റിയിലെ അൽ ഷിഫ ആശുപത്രി പിടിച്ചെടുത്ത ഇസ്രയേൽ സൈന്യം ആരെയും പുറത്തുപോകാൻ അനുവദിക്കാതെ രണ്ടാം ദിവസവും പരിശോധന തുടർന്നു. ആശുപത്രിക്ക് അടിയിൽ ഹമാസ് കേന്ദ്രം ഉള്ളതിനു തെളിവുകൾ ഇസ്രയേൽ സൈന്യം നൽകിയിട്ടില്ല.
ബാഹ്യ ബന്ധമറ്റ അൽ ഷിഫയിലെ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിമിതിയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസുകളിൽ ഇന്ധനമില്ലെന്നാണ് ആദ്യപരിമിതി. ആംബുലൻസുകൾ അയയ്ക്കാൻ ഈജിപ്ത് തയാറാണെങ്കിലും വ്യോമാക്രമണം തുടരുന്നതിനാൽ സുരക്ഷ ഉറപ്പാക്കുക എളുപ്പമല്ല.
https://www.facebook.com/Malayalivartha


























