മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന....ഇന്ത്യൻ നാവികസേനയുടെ ഗ്രൗണ്ട്, ഏരിയൽ റെസ്ക്യൂ ടീമുകൾ, മൂന്ന് ഗർഭിണികളെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു...

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ വ്യക്തമാക്കി. ഇവ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ നാവികസേനയുടെ ഗ്രൗണ്ട്, ഏരിയൽ റെസ്ക്യൂ ടീമുകൾ മൂന്ന് ഗർഭിണികളെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു. ആശങ്ക പരത്തി മഴ തുടരുന്ന സാഹചര്യത്തിൽ 7,500-ത്തിലധികം പേരെയാണ് പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്. വെള്ളം, ബ്രെഡ് പായ്‌ക്കറ്റുകൾ, ബിസ്ക്കറ്റ്, പാൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നുണ്ടെന്ന് മീണ പറഞ്ഞു.
എൻഡിആർഎഫ് ടീമുകൾക്കൊപ്പം പതിനഞ്ച് എസ്ഡിആർഎഫ് ടീമുകളും രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്.കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് മഴ ഏറഎ ദുരിതം വിതച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ജില്ലകളിൽ അഭൂതപൂർവമായ മഴയാണ് പെയ്തതെന്ന് ശിവ് ദാസ് മീണ പറഞ്ഞു. തൂത്തുക്കുടിയിൽ മാത്രം 950 മില്ലിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും.തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറെ മണിക്കൂറുകളായി നാല് ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ ജനജീവിതം ദുരിതത്തിലാണ്.കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസവും ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നദികൾ കരകവിഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടാകുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ജില്ലകളിൽ നിരവധി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.കന്യാകുമാരി, വിവേകാനന്ദ പാറ എന്നിവ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് മരണം. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ നെൽവയലുകളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നദികളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു.നിരവധി പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്നു.തെക്കൻ തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാൻ തീവ്രശ്രമം.
ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നൽകാൻ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























