Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മോദിയെ അധിക്ഷേപിച്ചത് മാലദ്വീപിന് വിനയാകുന്നു...ഇന്ത്യ പിണങ്ങിയാൽ മാലിദ്വീപ് തകരും...ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം ചെെനയുടെ പുതിയ ഇരയായി മാലിദ്വീപ് മാറാൻ പോകുകയാണോ? ഈ പ്രശ്നത്തിൽ നഷ്ടം സംഭവിക്കുന്നത് മാലിദ്വീപിനു മാത്രമാണ്....

09 JANUARY 2024 04:51 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ലക്ഷദ്വീപ് സന്ദർശനവും , അതുമായി പിന്നീട് ഉയർന്നു വന്ന വിവാദങ്ങളും എവിടെ ചെന്ന് അവസാനിക്കുമെന്നുള്ളതിന് ഒരു എത്തും പിടിയുമില്ല. നരേന്ദ്ര മോദിക്കെതിരേയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തെത്തുടർന്നുണ്ടായ വിവാദം ആളിക്കത്തുകയാണ്. ദേശീയ തലത്തിൽ നിരവധി പേർ യാത്ര റദ്ദാക്കി. രാജ്യാന്തര തലത്തിലും ഇതാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് അത്രയധികം വിനോദസഞ്ചാരികൾ യാത്ര ചെയ്യാനില്ലാത്തതിനാൽ മാലദ്വീപിലേക്കുള്ള ടിക്കറ്റ് റദ്ദാക്കലും ഇവിടെയുണ്ടായിട്ടില്ല. മാലദ്വീപ് സ്വദേശികളാണ് കേരളത്തിലേക്കു കൂടുതലുമെത്തുന്നത്. നിലവിൽ ഇവരുടെ യാത്രയ്ക്കു നിയന്ത്രണങ്ങളില്ല.മറ്റു വിദേശരാജ്യങ്ങളെക്കാൾ ചെലവു കൂടുതലാണ് മാലദ്വീപ് യാത്രയ്ക്ക്. മൂന്നുദിവസത്തെ പാക്കേജിന് ഒരാൾക്കു തന്നെ ഒരു ലക്ഷം രൂപ വരെ വേണ്ടിവരും.

 

കടലോര വിനോദസഞ്ചാര കേന്ദ്രമായതിനാൽ മലയാളികളെക്കാൾ ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളാണ് മാലദ്വീപിലേക്കു യാത്രചെയ്യുന്നത്. അതുകൊണ്ടാണ് മോദിയെ അധിക്ഷേപിച്ചത് മാലദ്വീപിന് വിനയാകുന്നത്. മാലദ്വീപിൽ ഹണിമൂൺ പാക്കേജുകളാണ് കൂടുതലും വാഗ്ദാനം ചെയ്യുന്നത്. ഇതെല്ലാം റദ്ദാക്കുകയാണ് പലരും.ഇത് മാലദ്വീപിന് വലിയ പ്രതിസന്ധിയാകും. അതുകൊണ്ടാണ് മാലദ്വീപിന്റെ പ്രസിഡന്റ് അതിവേഗം ഇന്ത്യയിലേക്ക് വരുന്നത്. എങ്ങനേയും ഇന്ത്യയെ ആശ്വസിപ്പിക്കാനാണ് നീക്കം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പ്രസ്താവനയക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാൻ മാലദ്വീപ് നീക്കം തുടങ്ങി.ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം ചെെനയുടെ പുതിയ ഇരയായി മാലിദ്വീപ് മാറാൻ പോകുകയാണോ? ചൈനയോടുള്ള മാലിദ്വീപിൻ്റെ (Maldives) സ്നേഹവും തിരിച്ചുള്ള സ്നേഹവുമൊക്കെ ഇപ്പോൾ ഇടയ്ക്കിടെ ദൃശ്യമാകുകയാണ്.

എന്നാൽ ഈ സ്നേഹം മാലിദ്വീപിൻ്റെ ദാരിദ്ര്യത്തിൻ്റെ താവളത്തിലേക്കുള്ള പാതയാണോ എന്നാണ് സംശയമുയരുന്നത്. ശ്രീലങ്കയെയും പാകിസ്ഥാനെയും (Srilanka and Pakistan) സാമ്പത്തികമായി തകർക്കുന്നതിൽ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്നള്ളത് വ്യക്തമാണ്. ഇരു രാജ്യങ്ങളും 'ചൈനീസ് കടക്കെണി'യിൽ കുടുങ്ങി ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ മാലിദ്വീപും അതേ പാതയിലുടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വർഷങ്ങളായി യഥാർത്ഥത്തിൽ ഇന്ത്യയുടെ വിശ്വസ്ത അയൽരാജ്യമാണ് മാലിദ്വീപ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മാലിദ്വീപ് മന്ത്രിമാർ പ്രതികരിച്ച രീതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പ്രശ്നത്തിൽ നഷ്ടം സംഭവിക്കുന്നത് മാലിദ്വീപിനു മാത്രമാണ്. കാരണം മാലദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അയൽ രാജ്യമാണ് ഇന്ത്യ. മാത്രമല്ല പല കാര്യങ്ങൾക്കും മാലിദ്വീപ് പൂർണ്ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.

 

എന്നാൽ നിലവിൽ മാലദ്വീപിൽ ഭരണത്തിലെത്തിയിരിക്കുന്നത് ചൈനയുടെ പിന്തുണയുള്ള സർക്കാരാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായതും. മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ദ്വീപ് രാഷ്ട്രത്തിലെ ജിഡിപിയുടെ 28 ശതമാനവും ടൂറിസമാണ്. വിദേശനാണ്യത്തിൻ്റെ 60 ശതമാനവും ടൂറിസം മേഖലയാണ് സംഭാവന ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ പിന്തിരിഞ്ഞാൽ മാലദ്വീപിന് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവരുമെന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ വർഷം മാലിദ്വീപും ഇന്ത്യയും തമ്മിൽ 500 മില്യൺ ഡോളറിൻ്റെ വ്യാപാരമാണ് നടന്നത്. ഈ വർഷവും തുടർച്ചയായി വ്യാപാരം വർധിച്ചുവരികയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മാലിദ്വീപും ഇന്ത്യയും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാത്ത ചരക്കുകൾ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമെ മാലിദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ വൻ തോതിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. 2023-ൽ ഇന്ത്യ മാലിദ്വീപിൽ നിന്ന് 410.2 മില്യൺ ഡോളർ കയറ്റുമതി നടത്തിയപ്പോൾ 61.9 മില്യൺ ഡോളറാണ് ഇറക്കുമതി ചെയ്തത്.

 

2022ൽ കയറ്റുമതി 495.4 മില്യൺ ഡോളറും ഇറക്കുമതി 61.9 മില്യൺ ഡോളറുമായിരുന്നു. ഇന്ന് ഇന്ത്യക്കാരുടെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്.2023ൽ ഇന്ത്യയിൽ നിന്ന് 2,09,198 പേർ മാലിദ്വീപ് സന്ദർശിക്കാനെത്തിയിരുന്നു. ഇന്ത്യക്കാർ മാലിദ്വീപിനെ ഒഴിവാക്കിയാൽ മാലിദ്വീപിൻ്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി മാറുമെന്ന് ഉറപ്പാണ്. നേരത്തെ, 2022-ൽ 2.41 ലക്ഷം ഇന്ത്യക്കാരും 2021-ൽ 2.91 ലക്ഷവും 2020-ൽ 63000 ഇന്ത്യക്കാരും മാലിദ്വീപ് സന്ദർശിക്കാനെത്തിയിരുന്നു. 2023 ഡിസംബർ വരെ 17,57,939 വിനോദസഞ്ചാരികൾ ഈ ദ്വീപിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൂടുതൽ പേരും എത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസം വ്യവസായം മാലിദ്വീപിന് വളരെ പ്രധാനമായി മാറുന്ന അത്തരമൊരു സാഹചര്യത്തിൽരാജ്യത്തിൻ്റെ പ്രധാന വരുമാനവും അതുവഴിതന്നെ. 2021-ൽ ടൂറിസത്തിൽ നിന്ന് ഏകദേശം 3.49 ബില്യൺ യുഎസ് ഡോളറാണ് ദ്വീപിന് ലഭിച്ചത്.

 

2021 ലെ കണക്കുകൾ പ്രകാരം, ആ വർഷം ഇന്ത്യ മാലിദ്വീപിൻ്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഉയർന്നിരുന്നു. മാലിദ്വീപിൻ്റെ പ്രധാന വരുമാന സ്രോതസ്സ് ടൂറിസമാണെന്നും ഇന്ത്യയെപ്പോലെ നികുതി സമ്പ്രദായവുമല്ലെന്നുള്ളതും ഈ സാഹചര്യത്തിൽ ഓർക്കേണ്ട പ്രധാന വസ്തുതയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മാലിദ്വീപിലെ ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങളാണ്. ബാക്കിയുള്ള രണ്ടു ശതമാനം മറ്റ് മതക്കാരാണ്, ഇവിടെ ആകെ ജനസംഖ്യ അഞ്ചു ലക്ഷമാണ്.ഏകദേശം 1200 ദ്വീപുകളുടെ കൂട്ടമാണ് മാലിദ്വീപ്. മിക്ക ദ്വീപുകളിലും ആൾതാമസമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാലിദ്വീപിൻ്റെ വിസ്തീർണ്ണം 300 ചതുരശ്ര കിലോമീറ്ററാണ്. അതായത് വലിപ്പത്തിൽ ഇത് ഡൽഹിയുടെ അഞ്ചിലൊന്നു മാത്രം. മാലിദ്വീപ് പ്രധാനമായും സ്ക്രാപ്പ് ലോഹങ്ങളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമെ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റഡാർ ഉപകരണങ്ങൾ, പാറക്കല്ലുകൾ, സിമൻ്റ് തുടങ്ങിയ വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയ്ക്കും ദ്വീപ് ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്.

 

മാത്രമല്ല ഭക്ഷണത്തിന് മാലിദ്വീപ് ആശ്രയിക്കുന്നതും ഇന്ത്യയെത്തന്നെ. അരി, മാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, കോഴി ഉൽപന്നങ്ങൾ എന്നിവ മാലിദ്വീപ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. ഇതിനു പുറമെ പ്ലാസ്റ്റിക്, തടി നിർമ്മിത വസ്തുക്കളും മാലിദ്വീപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.നിലവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 3.75 ട്രില്യൺ ഡോളറാണ്. മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 6.5 ബില്യൺ ഡോളറും. ഓരോ വർഷവും 65 ബില്യൺ ഡോളറാണ് ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചെലവഴിക്കുന്നത് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. അതായത്, മാലിദ്വീപിൻ്റെ ജിഡിപിയേക്കാൾ 10 മടങ്ങ് അധികമാണ് ഇന്ത്യക്കാർ വിദേശ യാത്രകൾക്കായി ഓരോ വർഷവും ചെലവഴിക്കുന്ന തുക. അതിനാൽ, എല്ലാ വിധത്തിലും ഇന്ത്യയെ ആശ്രയിക്കുന്ന മാലദ്വീപ് ആശങ്കപ്പെടേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്.

ഇതുകൂടാതെ, മാലിദ്വീപിന് ഇന്ത്യ നിരവധി പ്രധാന സാമ്പത്തിക ഗ്രാന്റുകളും നൽകിയിട്ടുണ്ട്, അതിൽ മാലെയിലെ ഹുക്കുരു മിസ്‌കി നവീകരണം, ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് പ്രോജക്‌റ്റുകൾ, മറ്റ് ഉഭയകക്ഷി പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. നിസ്വാർത്ഥമായി വായ്പ നൽകിക്കൊണ്ട് ഇന്ത്യ മാലിദ്വീപിനെ സഹായിക്കുകയായിരുന്നു എന്ന് വ്യക്തം. അതേസമയം മറുവശത്ത് ചൈനയും മാലിദ്വീപിൽ പദ്ധതികൾ തുടങ്ങിയിരുന്നു. എന്നാൽ വൻതുക വായ്പ നൽകി രാജ്യത്തെ കടക്കെണിയിൽ മുക്കുന്ന പ്രവർത്തനങ്ങളായിരുന്നു ചെെനയുടെ ഭാഗത്തു നിന്നുഗമുണ്ടായത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ചൈനയോടാണ് ചായ്‌വെന്ന് പലതവണ വ്യക്തമായതാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളായി മാലദ്വീപ് ചൈനയിൽ നിന്ന് വൻതുക വായ്പ എടുത്തിരുന്നു. അതേസമയം മാലദ്വീപിൻ്റെ ബജറ്റിൻ്റെ 10 ശതമാനത്തോളം ചൈനയുടെ കടം തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുന്നത്.

 

അടിസ്ഥാന സൗകര്യം, വ്യാപാരം, ഊർജം എന്നീ മേഖലകളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ട് ചൈന മാലിദ്വീപിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ചൈനയും മാലിദ്വീപും സംയുക്തമായി ദ്വീപുകളിൽ ഹോട്ടലുകൾ നിർമ്മിക്കുന്നുണ്ട്. ഇത്തരം നിരവധി പദ്ധതികൾ വ്യക്തമാക്കുന്നത് ഭാവിയിൽ, വായ്പകൾ കൃത്യസമയത്ത് തിരികെ നൽകിയില്ലെങ്കിൽ, മാലിദ്വീപിലെ ദ്വീപുകൾ ചൈനയുടെ കൈകളിലേക്ക് എത്തുമെന്ന് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (23 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends