Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

മോദി വെറും വാക്ക് പറയാറില്ല!!! കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരും; സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

03 APRIL 2024 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു.... 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്, അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന വാക്ക് മോദി പാലിക്കും. കഴിഞ്ഞയാഴ്ച തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രതികളെ പിടികൂടുകയും പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് നല്‍കുമെന്നും മോദി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി വര്‍ഗീസ്, മുന്‍ എം.പി പി.കെ ബിജു എന്നിവര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ശേഷം ഇവരടക്കം ആറ് നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കെ ഷാജന്‍ എന്നിവരും കൂട്ടത്തിലുണ്ട്.

തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളായിരുന്നു പി.കെ ബിജുവും പി.കെ ഷാജനും. ഇരുവരെയും ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചതോടെ വേലി തന്നെ വിളവെടുത്തെന്ന അവസ്ഥയിലായി സി.പി.എം. വായ്പാ തട്ടിപ്പ് നടത്തിയ സതീഷുമായി പി.കെ ബിജുവിന് ബന്ധമുണ്ടെന്ന് ഇ.ഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജുവും സംസ്ഥാന സമിതി അംഗം മൊയ്തീനും അറസ്റ്റിലായാല്‍ സി.പി.എം എന്ത് ക്യാപ്‌സ്യൂളിറക്കും.

 

തൃശൂര്‍ ജില്ലയില്‍ സി.പി.എം ഭരിക്കുന്ന 26 സഹകരണബാങ്കുകളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിട്ട് ഇതുവരെ നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളിലെ ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇ.ഡി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടത്-വലത് നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലൂടെയാണെന്നാണ് ഇ.ഡിയുടെ വാദം.

കരുവന്നൂരിലെ സാധാരണക്കാര്‍ സി.പി.എമ്മിനെ വിശ്വസിച്ച് നിക്ഷേപിച്ച പണമാണ് വ്യാജ വായ്പയിലൂടെ തട്ടിയെടുത്തത്. നിക്ഷേപകരില്‍ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും ബാക്കിയുള്ളവരുടെ പണം തിരികെ നല്‍കുന്നതിനോ, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറായില്ല. ചില നേതാക്കളും മുഖ്യമന്ത്രിയുടെ മകളും അടക്കം അനധികൃതമായി പണം സമ്പാദിക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് പോയി കൂലിപ്പണി എടുത്തും റിട്ടയേഡ് ആനുകൂല്യം ലഭിച്ചതും മറ്റുമാണ് പലരും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അവരുടെ അദ്വാനത്തിനോ, അവര്‍ പാര്‍ട്ടിയെ വിശ്വസിച്ചതിനോ സി.പി.എം യാതൊരു വിലയും കല്‍പ്പിച്ചില്ല.

അതുകൊണ്ടാണ് ചികിത്സയ്ക്ക് പണമില്ലാതെ ഒരു നിക്ഷേപകന്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഇ.ഡി അന്വേഷണം ആരംഭിച്ചതോടെയാണ് എ.സി മൊയ്തീന്‍, പി.കെ ബിജു , എം.എം വര്‍ഗീസ് എന്നിവരുടെ പങ്ക് പുറത്തായത്. ഇവരെ ചോദ്യം ചെയ്യാന്‍ പോലും ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 40 ലക്ഷം രൂപയാണ് ഇ.ഡി കണ്ടെത്തിയത്. ഈ പണത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും സി.പി.എം അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്ത്.

നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും അനധികൃത ധനസമ്പാദനം പാര്‍ട്ടി വിലക്കിയിട്ടുണ്ട്. അതൊന്നും മൊയ്തീന് ബാധകമല്ല. പണം കണ്ടുകെട്ടിയ നടപടി ഡല്‍ഹിയിലെ അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. മൊയ്തീനെതിരെ നടപടിയെടുത്താല്‍ മുഖ്യമന്ത്രിക്കും മുന്നണി കണ്‍വീനര്‍ക്കും എതിരെ നടപടി വേണ്ടിവരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന നരേഷനുമായി സി.പി.എം രംഗത്തെത്തിയത്. ഇ.ഡിയെ ബി.ജെ.പി ആയുധമാക്കുന്നു എന്ന പിണറായിയുടെയും എം.വി ഗോവിന്ദന്‍ മാസ്റ്ററുടെയും ആരോപണം ഇ.പി ജയരാജന്‍ തള്ളിക്കളഞ്ഞിരുന്നു. അതിനര്‍ത്ഥം കരുവന്നൂരില്‍ എന്തോ ചീഞ്ഞുനാറുന്നു എന്നാണ്.

അധികൃതരുടെ ഒത്താശയോടെ പ്രതികള്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്പയെടുത്ത് പണം തട്ടിയെടുത്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സഹകരണ ബാങ്കിലെ അംഗങ്ങള്‍ അറിയാതെ ഒരേ വസ്തുവില്‍ നിരവധി തവണ വ്യാജ വായ്പകള്‍ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍ അംഗങ്ങളല്ലാത്ത നിരവധി പേര്‍ക്ക് ബിനാമി വായ്പ അനുവദിച്ചു, അതും വര്‍ധിപ്പിച്ച സ്വത്ത് മൂല്യനിര്‍ണയത്തില്‍. ഇപ്രകാരം അനുവദിച്ച വായ്പകള്‍ പ്രതികള്‍ തട്ടിയെടുക്കുകയും വെളുപ്പിക്കുകയും ചെയ്തു.

വളരെ ആസൂത്രിതമായാണ് തട്ടിപ്പ് നടന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കാലങ്ങളായി ഇടത്-വലത് മുന്നണികള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായി ബി.ജെ.പി ആരോപിക്കുന്നു. എന്നാല്‍ പരസ്പ്പര സഹായസഹകരണ സംഘം പോലെ ഇരുകൂട്ടരും കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു പതിവ്. ഇ.ഡി വന്നതോടെയാണ് ഈ ത്ട്ടിപ്പ് പുറത്തായത്. 2011-12 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. ഏതാണ്ട് 300 കോടിയോളം രൂപ ഇത്തരത്തില്‍ നേതാക്കള്‍ കീശയിലാക്കി. 2022ല്‍ തട്ടിപ്പ് പുറത്തായിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സി.പി.എം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി സുരേഷാണ് പരാതി നല്‍കിയത്. ഇതില്‍ നിന്ന് തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാം. സഹകരണവകുപ്പ് അന്വേഷണത്തില്‍ 125 കോടിയുടെ ക്രമക്കേടാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു.

ഇതോടെ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. റവന്യൂ റിക്കവറി നടത്താനുള്ള സഹകരണവകുപ്പ് നീക്കം കോടതി സ്‌റ്റേ ചെയ്തത് തിരിച്ചടിയായി. അങ്ങനെ എല്ലാം കൊണ്ടും പ്രതികള്‍ക്കും സി.പി.എമ്മിനും അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇ.ഡി കളത്തിലിറങ്ങുന്നത്. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും നേരിട്ടാണ് അവര്‍ അന്വേഷണം നടത്തിയത്. സി.പി.എമ്മുമായി കേന്ദ്രം ഒത്തുകളിക്കുകയാണെന്ന ആക്ഷേപം പോലും ഒരു ഘട്ടത്തിലുയര്‍ന്നിരുന്നു. അതെല്ലാം വെറും പൊള്ളത്തരമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും പി.കെ ബിജു അടക്കമുള്ള സി.പി.എം നേതാക്കളുടെ അറസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (2 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (2 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (2 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (2 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (3 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (3 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (3 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (3 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (3 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (4 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (4 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (4 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (4 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (5 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

Malayali Vartha Recommends