രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിൽ എടുത്തത് എന്തിന്..? യാഥാർത്ഥ്യം തുറന്ന് കാട്ടി സന്ദീപ് വാചസ്പതി...
രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ നിജസ്ഥിതി പങ്കുവച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം. കുറിപ്പ് ഇങ്ങനെ...
ബംഗളൂരു രാമേശ്വരം സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. വാർത്ത പുറത്ത് വന്നതോടെ ഐ.എസ് ഭീകരവാദികൾ മുതൽ അന്തം കമ്മികൾ വരെ ബിജെപി വിരുദ്ധ പ്രബന്ധവുമായി രംഗത്തെത്തിയിട്ടുണ്ട്. യാഥാർത്ഥ്യം ഇതാണ്. കേസുമായി ബന്ധപ്പെട്ട് തീർത്ഥഹള്ളി സ്വദേശി സായ് പ്രസാദിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ വിളിപ്പിച്ചിട്ടുണ്ട്.
സായ് പ്രസാദ് ജോലി ചെയ്യുന്ന മൊബൈൽ കടയുടെ ഉടമയെ നേരത്തെ എൻ.ഐ.എ ചോദ്യം ചെയ്യുകയും കട റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. ആ കടയിൽ സായ് പ്രസാദ് വിറ്റ പഴയ ഫോൺ ആണ് കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ ഉപയോഗിച്ചിരുന്നത്.
മാത്രമല്ല കണക്ഷൻ എടുക്കാൻ സായ് പ്രസാദ് നൽകിയ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത് പ്രതികൾ വ്യാജ സിം എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ സായ്പ്രസാദിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഉടൻ തന്നെ വിട്ടയക്കുകയും ചെയ്തു. ഇത് എല്ലാവർക്കും ഒരു പാഠമാണ്. എന്ത് കാര്യത്തിനായാലും ദേശ വിരുദ്ധന്മാരുടെ സേവനം തേടാതിരിക്കുക.
https://www.facebook.com/Malayalivartha